നവജാതശിശു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ച രണ്ട് യുവതികളുടെ മൃതദേഹം ഇന്നലെയാണ് ഇത്തിക്കരയാറില്‍ നിന്നും കണ്ടെത്തിയത്.

ചാത്തന്നൂര്‍: കരിയിലക്കൂനയില്‍ നവജാതശിശു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ച രണ്ട് യുവതികളുടെ മൃതദേഹം ഇന്നലെയാണ് ഇത്തിക്കരയാറില്‍ നിന്നും കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനുപിന്നാലെ ആര്യയും ഗ്രീഷ്മയും കല്ലുവാതുക്കല്‍ ജങ്ഷനിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇവിടെവെച്ച്‌ അയല്‍വാസിയായ സുരേഷ്‌കുമാര്‍ ഇരുവരെയും കണ്ട് സംസാരിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ ആയ സുരേഷ്‌കുമാറിനോട് പോലീസ് വിളിപ്പിച്ച കാര്യം യുവതികള്‍ പറഞ്ഞു. എന്നാല്‍, ഭാവഭേദങ്ങളോ ഭയമോ ഇവരുടെമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. അവസാനമായി യുവതികള്‍ സംസാരിച്ചത് സുരേഷ്‌കുമാറിനോടാണ്. പിന്നീടവര്‍ ബസില്‍ കയറി കൊല്ലം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. ഇത്തിക്കര ചെറിയപാലത്തിലെ സി.സി.ടി.വി. ക്യാമറയില്‍ യുവതികള്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങളിലും തിടുക്കമൊന്നും കൂടാതെ ഇവര്‍ നടന്നു പോകുകയാണ്. ആര്യയെയും ഗ്രീഷ്മയെയും കാണാതാകുന്നതിന്റെ തലേദിവസമായ ബുധനാഴ്ച കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍,…

യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പരവൂര്‍ : ഭര്‍ത്താവില്‍ നിന്നു പീഡനമെന്ന പരാതി നിലനില്‍ക്കെ യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍കുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിത(30)യെയാണ് ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്പോഴേക്കും മരിച്ചിരുന്നു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു. ഇതനുസരിച്ച്‌ പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്‍കി.…

യുവാവ് പ്രണയം നടിച്ച ശേഷം നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

കോട്ടയം: മുണ്ടക്കയം സ്വദേശിനിയായ 21 വയസ്സുകാരിയാണ് ക്ഷേത്രത്തിലെ ശാന്തിക്കാരന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതായി ആണ് 21 കാരിയുടെ പരാതി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര പൂജാരി ആയിരുന്ന ആള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശാന്തി മഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവ് വിവാഹ വാഗ്ദാനം നല്‍കി ചതിച്ചു എന്ന് മുണ്ടക്കയം പൊലീസിന് നല്‍കിയ മൊഴിയില്‍ യുവതി പറയുന്നു. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ കേസ് നല്‍കും മുന്‍പ് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയതായി യുവതി പോലീസിനോട് പറഞ്ഞു. എരുമേലി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വച്ച്‌ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതല്‍ ശാന്തിക്കാരന്‍ മുങ്ങിയതായി…

വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചു

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചു. പ്രതിഷേധങ്ങള്‍ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എ.കെ.ജി സെന്ററില്‍ അവസാനിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.സി ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു. അവര്‍ പരമാര്‍ശം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പത്രക്കുറിപ്പിറക്കിയതു സംബന്ധിച്ചും വിശദമാക്കിയിരുന്നു. തുടര്‍ന്ന് രാജിക്കായി ആവശ്യമുയരുകയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ അവര്‍ രാജിവെച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം പിന്നീടുണ്ടാകും. തീര്‍ച്ചയായും ഉചിതമായ തീരുമാനാമാണിതെന്നുതന്നെയാണ് പൊതുവായ വിലയിരുത്തല്‍. ഇനി എട്ടുമാസത്തെ കാലാവധി കൂടി ശേഷിക്കുമ്ബോഴാണ് ഒരു വിവാദ പരാമര്‍ശം എം.സി ജോസഫൈനെ അധ്യസ്ഥാനത്തുനിന്ന് പടിയിറക്കിയിരിക്കുന്നത്. ജോസഫൈന്‍ തന്നെ രാജി സന്നദ്ധത അറിയിച്ചതാണോ എന്ന് വ്യക്താമയിട്ടില്ല. പരാതിക്കാരിയോട് എം സി ജോസഫൈന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്ററിന് മുന്നില്‍ കനത്ത പൊലിസ് സന്നാഹം…

ജോലിക്കിടെ ഡോക്ടര്‍ ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടര്‍ ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിപിയോട് വിവരങ്ങള്‍ തേടി. ഡോക്ടര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ഉള്‍ക്കൊള്ളുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാജിവയ്ക്കുകയാണെന്നും മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മേയ് 14നാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച്‌ തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്‍റ്…

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

കട്ടപ്പന: ( 24.06.2021) ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴിയിലെ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അമല്‍ ബാബു(27) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച് 29നു പുലര്‍ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിലെ മുറിയിലെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി മാതമാറ്റിക്സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറഞ്ഞു. മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്നു നേരിട്ടു ചെന്ന്…

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്. 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍

ദക്ഷിണാഫ്രിക: ( 23.06.2021) ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെ ദക്ഷിണാഫ്രികക്കാരി ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത അന്തര്‍ദേശീയ തലത്തില്‍ വൈറലായതോടെ ഗര്‍ഭിണി ആയിരുന്നെന്ന 37കാരിയുടെ വാദം പോലും തെറ്റാണെന്ന് കണ്ടെത്തല്‍. ഗോസിയാമേ താമര സിത്തോളെ എന്ന 37 കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്. ജൂണ്‍ 8നായിരുന്നു ഗൗടേങ് പ്രവിശ്യയിലെ 37കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നത്. പ്രാദേശിക മേയര്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്ത ചര്‍ച്ചയായി. വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദമ്ബതികള്‍ക്ക് ധനസഹായം എത്തിയിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഗോസിയാമേ താമര സിത്തോളെക്ക് പിറന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രികയിലെ…

കര്‍ണാടകയില്‍ ദുരഭിമാനക്കൊല

യുവാവിനെയും യുവതിയെയും തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. വിജയപുര ജില്ലയില്‍ സാലഡഹള്ളിയിലാണ്‌ സംഭവം. ദുരഭിമാനക്കൊലയെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. ബസ്‌വരാജ്‌ ബഡിഗേരി (19) എന്ന യുവാവും 16 കാരിയായ പെണ്‍കുട്ടിയുമാണ്‌ കൊല്ലപ്പെട്ടത്‌. കല്ലുകൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ രീതിയിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. ചോരപുരണ്ട കല്ലുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തിയിട്ടുണ്ട്‌. രണ്ട്‌ മതക്കാരായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചതാണ്‌ കൊലപാതകത്തിന്‌ കാരണം. ഇരുവരുടെയും വീട്ടുകാര്‍ക്ക്‌ കൃത്യത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്‌. കല്‍ക്കേരി പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തു.

‘ഓര്‍മയില്‍” എന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍.

കണ്ണൂര്‍: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍. ‘ഓര്‍മയില്‍” എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവുമായി പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവര്‍ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്രവാര്‍ത്തകളും കാണിച്ച്‌ വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബന്‍ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്…

ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു.

മാവേലിക്കര: ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച്‌ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു ആണ് ഫെയ്‌സ്ബുക്കിലൂടെ രാജിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെയ് 14നാണ് കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ അമ്മയ്ക്ക് ഗുരുതരമായി കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് അമ്മയുടെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ്…