പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കല്‍; കേരളത്തിന് വീഴ്ചയുണ്ടായതായി സിഎജി; നഷ്ടപ്പെടുത്തിയത് 195.82 കോടി

കേന്ദ്ര സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം നഷ്ടപ്പെടുത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അനുമതികള്‍ തേടുന്നതിലും വീഴ്ചയുണ്ടായതായി നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി. വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍ ക്രമരഹിതമായി വീട് അനുവദിക്കുന്നതിലും ഗുണഭോക്താക്കള്‍ക്ക്…

ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.2021 ജൂണ്‍ 2-ന് മോഡലിനെ കമ്ബനി യുഎസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് . ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ് കൊറോള ക്രോസ്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്‌ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. കൊറോള ക്രോസ് അമേരിക്കന്‍ വിപണിയിലേക്ക് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ വിപണികളിലെത്തുന്നതിനുമുമ്ബ് കൊറോള ക്രോസ് ആദ്യമായി തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു. കൊറോള ക്രോസിന്റെ യുഎസ് അവതരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അന്നുമുതല്‍ നിലവിലുണ്ട്. TNGA-C പ്ലാറ്റ്ഫോം ആണ് ടൊയോട്ട കൊറോള ക്രോസിന് പിന്തുണ ഒരുക്കുന്നത്. കൊറോള ക്രോസിന്കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140 ബിഎച്ച്‌പി പവറവും…

പുകവലിക്കാര്‍ക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് സുരക്ഷിതമായ താവളം കണ്ടെത്തുന്നു. കൂടാതെ മീററ്റില്‍ കണ്ടതുപോലെ ഗുരുതരമായ രോഗങ്ങളിലേയ്ക്കും മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്കും നയിക്കും. രോഗികളുടെ മരണത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും. പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍…

ലോകത്ത് ആദ്യം.!! പക്ഷിപ്പനിയുടെ വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2016-17 കാലത്ത് ആയിരുന്നു ഇത്.

“ടൊയോട്ടയുടെ വാഗണാർ” ​പരീക്ഷണയോട്ടം നടത്തുന്നു. വീഡിയോ പുറത്തു

വാഹനലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകോത്തര വാഹനനിർമാണ കമ്പനികളായ ടോയോട്ടയും മരുതിയുമായുള്ള കൂട്ടുകെട്ടിൽ നിലവിൽ രണ്ടു വാഹനങ്ങൾ ടൊയോട്ട വിപിനിയിൽ എത്തിച്ചിട്ടുണ്ട്. ഇനി മാരുതിയുടെ സിയാസിനെയും എർറ്റിഗയെയും ഉടൻതന്നെ ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായതു മറ്റൊരു ട്വിസ്റ്റാണ്. മാരുതിയുടെ ജനപ്രിയ മോഡൽ ആയ വാഗണ്‍ആറിൽ ടൊയോട്ട ബാഡ്‌ജ്‌ പതിച്ചു കൊണ്ട് പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ പുറത്തുവെന്നിരിക്കുന്നത്. വിഡിയോയിൽ ഉള്ള വാഹനത്തിന്റെ അലോയ് വീലിൽ ആണ് ടൊയോട്ടയുടെ ബാഡ്‌ജിങ്‌ കാണാവുന്നത്. എന്നാൽ ടൊയോട്ടയുടെ ബാഡ്‌ജിങ്‌ മുന്നിൽ പതിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളും പിന്നീട് പുറത്തു വന്നു. വാഹനത്തിന്റെ അടിസ്ഥാന ശൈലി വാഗണ്‍ആറിന്റെ ആണെങ്കിലും ഡിസൈനിൽ പുതുമ കൊണ്ട് വന്നിട്ടുണ്ട്. ഹെഡ്‍ലൈറ്റിലും ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടു. വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി മുന്നിൽ വളരെ നേർത്ത ഗ്രിൽ ആണ്…

വിരമിക്കുന്നതിനു മുന്‍പ് ഒരു ആഗ്രഹമുണ്ട്‌; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണം, ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍

വിമരിക്കുന്നതിന് മുമ്ബ് സഹപ്രവര്‍ത്തകയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണം. കാസര്‍കോട് ഡിവൈഎസ്പി പി.പി.സദാനന്ദനോടു കാസര്‍കോട് വനിത സ്റ്റേഷനിലെ സിഐ ഷാജി ഫ്രാന്‍സിസ് അഭ്യര്‍ഥിച്ചു. ഒടുവില്‍ വിരമിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ പ്രതിയെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ പിടികൂടി തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാജി ഫ്രാന്‍സിസ്. മേയ് 31നകം എന്തുവില കൊടുത്തു പിടികൂടണമെന്നും അതു 32 വര്‍ഷത്തെ സര്‍വിസില്‍ നിന്നു വിരമിക്കുന്ന സിഐക്കു പൊലീസ് നല്‍കുന്ന സ്നേഹോപഹാരമാണെന്നും ഡിവൈഎസ്പി പറഞ്ഞതോടെ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങള്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സി.കെ.ബാലകൃഷ്ണന്‍, കെ.നാരായണന്‍ നായര്‍, എഎസ്‌ഐ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവകുമാര്‍ ഉദിനൂര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്ബി,…

‘ഓപ്പറേഷന്‍ ചോക്സി’, ഖത്തര്‍ വിമാനമുപയോഗിച്ച്‌ അമ്ബരിപ്പിക്കുന്ന ആസൂത്രണം, ചെറുവിമാനത്തില്‍ എട്ടംഗ ഇന്ത്യന്‍ സംഘത്തിന്റെ മിന്നല്‍ നീക്കം

ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകളെയടക്കം കബളിപ്പിച്ച്‌ ശതകോടികള്‍ കവര്‍ന്ന ശേഷം ഏതെങ്കിലും ചെറു രാജ്യത്ത് പൗരത്വവും സ്വീകരിച്ച്‌ സുഖിക്കുന്ന കോടീശ്വരന്‍മാര്‍ നിരവധിയാണ്. ഒരിക്കലും തങ്ങളെ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ വരില്ലെന്ന വിശ്വാസവും, താമസിക്കുന്ന സ്ഥലത്തെ വിലയ്‌ക്കെടുക്കാനാവുന്ന ഭരണകൂടങ്ങളുടെ ഉറപ്പുമാണ് ഇവരുടെ ആത്മവിശ്വാസം കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പായിരിക്കുകയാണ് ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ചോക്സി’ ഇന്ത്യയില്‍ നിന്നും കോടികള്‍ കബളിപ്പിച്ച്‌ മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സി, കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുദ്വീപ് രാഷ്ട്രമായ ഡൊമിനിക്കയില്‍ വച്ച്‌ അറസ്റ്റിലായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡൊമിനിക്കയുടെ അയല്‍ രാജ്യമായ ആന്റിഗ്വയിലാണ് ഏറെ നാളായി ചോക്സി താമസിക്കുന്നത്. ഇന്ത്യയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ആ രാജ്യത്തിന്റെ പൗരത്വവും ഇയാള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ചോക്സി ഡൊമിനിക്കയില്‍ വച്ച്‌ അറസ്റ്റിലായി എന്ന വിവരമാണ് മാദ്ധ്യമങ്ങളില്‍ വന്നത്, തൊട്ടു പിന്നാലെ ഇന്ത്യയില്‍ നിന്നും ഒരു ചെറു…

നാടക പഠനത്തോടൊപ്പം കൂട്ടായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു വരുമാന മാര്‍ഗം കൂടി പഠിപ്പിക്കണം; നിര്‍ദ്ദേശവുമായി നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍

കലാലോകത്തെ പിടിച്ചുലച്ചു കൊണ്ടായിരുന്നു കോവിഡിന്റെ വരവും രണ്ടാം തരംഗത്തിന്റെ തുടക്കവും. സിനിമാ, സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചു കൊണ്ടായിരുന്നു തുടക്കം. ഒടുവില്‍ ഈ വര്‍ഷമാദ്യം തിയേറ്ററുകള്‍ തുറക്കുകയും 2020 ന്റെ അവസാനത്തോടെ ഷൂട്ടിംഗ് സജീവമാവുകയും ചെയ്തെങ്കിലും ഇനിയും നാടക മേഖല കഴിഞ്ഞ നാളുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വേദി തുറന്നപ്പോഴും, അന്താരാഷ്‌ട്ര നാടകോത്സവം എന്ന കേരളത്തിന്റെ സ്വന്തം കലാ മാമാങ്കം വിസ്മൃതിയില്‍ നിന്നും ഉണര്‍ന്നിട്ടില്ല. രണ്ടാം തരംഗം കൂടിയായപ്പോള്‍ പണ്ടത്തേതിലും അധികം ആടിയുലച്ചിലുകള്‍ ഉണ്ടായത് നാടക മേഖലയ്ക്കാണ്. ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമായ കൃഷ്ണന്‍ ബാലകൃഷ്ണന്‍ ഈ അനിശ്ചിതാവസ്ഥയ്ക്കും നാടകകല ഉപജീവനമാക്കുന്നവര്‍ക്കും വേണ്ടി ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നു. കൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ: “കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ച്‌ പ്രവര്‍ത്തങ്ങള്‍ തുടങ്ങുമ്ബോള്‍ തിയേറ്റര്‍ ഗ്രൂപ്പുകളും, സംഘടനകളും ഒരു കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു, നാടക പഠനത്തോടൊപ്പം, ഗ്രൂപ്പുകള്‍ക്ക് കൂട്ടായി, സന്തോഷത്തോടെ…

ജനനേന്ദ്രിയത്തില്‍ കുപ്പി തിരുകി ബംഗ്ലാദേശി യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയവരില്‍ മുഖ്യപ്രതി ടിക്ക് ടോക്ക് താരം; ധാക്ക സ്വദേശിയായ റിഡോയ് ബാബുവിന്റെ ടിക്ക് ടോക്കിലും നിറയെ പെണ്‍കുട്ടികള്‍; കോഴിക്കോട്ടു നിന്നും യുവതിയെ വിളിച്ചു വരുത്തിയത് സ്ത്രീകള്‍ മുഖേന; ബലാത്സംഗ കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: ബംഗ്ലാദേശി യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയത്തില്‍ കുപ്പി കയറ്റുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത് പെണ്‍വാണിഭ സംഘത്തില്‍പെട്ടവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ മുഖ്യപ്രതിയായ 25കാരന്‍ ടിക്ക് ടോക്കിലെ താരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിഡോയ് ബാബു എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി കൊണ്ട് ടിക്ക് ടോക്ക് ചെയ്യുന്നതില്‍ പ്രധാനിയാണ് ഇയാള്‍. ധാക്ക സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ടിക് ടോക് വീഡിയോ വലിയ പ്രചാരം നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച്‌ യുവതികളെ ബംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കൈമാറി വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവിലെ സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവങ്ങള്‍. ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു. രാമമൂര്‍ത്തിനഗറിലെ താമസസ്ഥലത്ത് തെളിവെടുപ്പിനായി…

ഓര്‍മകളുടെ പച്ചപ്പണിഞ്ഞ്‌ സിനിമാശാലകള്‍

കാഞ്ഞിരപ്പള്ളി: മലയോര മേഖലയില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സിനിമശാല ഇന്ന്‌ അടഞ്ഞു കിടക്കുന്നു. ഓര്‍മകളുടെ അഭ്രപാളികളില്‍ സിനിമാശാലകള്‍ക്ക്‌ ഒരു വര്‍ഷം നീണ്ട ഒറ്റപ്പെടല്‍ അന്യമാണ്‌. ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ അടഞ്ഞ സിനിമ ശാലകള്‍ ഒന്നും ഇനിയും തുറക്കാനായിട്ടില്ല. കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററും ആളും ആരവവുമില്ലാതെ ഒറ്റപ്പെടലിലാണ്‌. കോവിഡ്‌ എന്ന മഹാമാരി മാറി എല്ലാവരും ഒത്തു ചേരുന്ന ശുഭദിനത്തിനവും കാത്ത്‌. തലമുറകളുടെ ആവേശവും പ്രണയവും നൈരാശ്യവുമെല്ലാം ഒത്തു ചേര്‍ന്നിരുന്ന സിനിമശാലയുടെ മുറ്റം ഇന്ന്‌ ഓര്‍മ്മകളുടെ പച്ചപ്പണിഞ്ഞു കിടക്കുകയാണ്‌. അര അണ നല്‍കി സിനിമാ കണ്ടിരുന്ന കാലം ഓര്‍ത്തെടുക്കുകയാണു പഴമക്കാര്‍. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം മുതല്‍ ബേബി തീയറ്ററില്‍ ഓടിയിരുന്നു. ഇപ്പോള്‍ പ്രവേശനകവാടത്തിനു ചുറ്റും വഴിയും സിനിമശാലയുമെല്ലാം കാടുമൂടി തുടങ്ങി. മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളുടെ വരവോടെ നിലവില്‍ സിനിമ ശാലകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്തു പിടിച്ചു നില്‍പ്പിന്റെ പാതയിലായിരുന്നു പഴയകാലം മുതലുള്ള സിനിമശാലകള്‍.…