യു ട്യൂബ് നോക്കി ചാരായം വാറ്റ്; മൂന്നുപേര്‍ പിടിയില്‍

ഈരാറ്റുപേട്ട: യു ട്യൂബ് നോക്കി ചാരായം വാറ്റി വിറ്റിരുന്ന മൂന്നംഗസംഘത്തെ ഇൗരാറ്റുപേട്ട പൊലീസ് പിടികൂടി. 15 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും രണ്ട്​ കാറും മൂന്ന് ​മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരെയാണ്​ ഇൗരാറ്റുപേട്ട പൊലീസ് അറസ്​റ്റ്​ ചെയ്തത്. ചാരായം വില്‍പന വ്യാപകമാണെന്ന വിവരങ്ങളെത്തുടര്‍ന്ന്​ ഇൗരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്‌.എം. പ്രദീപ് കുമാറി​െന്‍റ നേതൃത്വത്തില്‍ അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചിരുന്നു.ഇതിനിടെയാണ് പനയ്ക്കപ്പാലം -പ്ലാശനാല്‍ റോഡിലൂടെ ചാരായവുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നതായി പാലാ ഡിവൈ.എസ്​.പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവ​രം ല​ഭി​ച്ചത്. തു​ട​ര്‍​ന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കളത്തുക്കടവിലുള്ള ദീപുവി​െന്‍റ വീട്ടില്‍ നടത്തിയ റെയ്​ഡില്‍ വീട്ടിനുള്ളില്‍നിന്ന്​ ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും…

പതിനായിരത്തിലേറെ പേര്‍ എതിര്‍പ്പറിയിച്ചു, 593 പേര്‍ മാത്രമെന്ന് ഭരണകൂടം; ടൗണ്‍ പ്ലാനിങ് കരടില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ലക്ഷദ്വീപ് നിവാസികള്‍

കൊച്ചി: ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികള്‍. പതിനായിരത്തിലേറെ പേര്‍ കരട് നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചിട്ടും 593 പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനാഭിപ്രായം ഇ മെയില്‍, തപാല്‍ വഴി അറിയിക്കാന്‍ ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെയാണ് സമയം നല്‍കിയത്. എന്നിട്ടും എല്ലാ ദ്വീപില്‍ നിന്നും എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു. 20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് ജനതക്ക് നല്‍കിയിരുന്നത്. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ ദിവസങ്ങള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി എത്തി. ഇതിന് മറുപടിയായാണ് 593 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കവരത്തിയില്‍ നിന്ന് മാത്രം ആയിരത്തില്‍ പരം അപേക്ഷകള്‍ നേരിട്ട് കൈമാറുകയും…

28 കാരിയായ യുവതി കാമുകന്‍്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന്, സ്വന്തം മുറിയില്‍ കുഴിച്ചിട്ടു

മുംബൈ: 28 കാരിയായ യുവതി കാമുകന്‍്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന്, സ്വന്തം മുറിയില്‍ കുഴിച്ചിട്ടു. മൃതദേഹം മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലെ വീടിനുള്ളിലാണ് കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് റഷീദ ഷെയ്ക്ക് എന്ന യുവതിയെ അറസ്റ്റ് ചെയ്തു.കാമുകന്‍ അമിത് മിശ്രയെ പിടികൂടാന്‍ കഴിഞ്ഞില്ല. 12 ദിവസം മുമ്ബാണ് സംഭവം. ഭര്‍ത്താവ് റൈസ് ഷെയ്ക്കിന്‍്റെ കഴുത്തിനുവെട്ടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മുന്‍പില്‍വെച്ചാണ് സംഭവം. തുടര്‍ന്നാണ്, കാമുകന്‍െറ സഹായത്തോടെ കുഴിച്ചിട്ടത്. ഭര്‍ത്താവ് റൈസ് ഷെയ്ക്ക് തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മെയ് 25 ന് ഒരാഴ്ചയിലേറെയായി ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കൊലപാതകത്തിനു സാക്ഷിയായ കുട്ടിയില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ഭര്‍ത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെ ശിക്ഷിക്കാന്‍ നിയമം ഇല്ലാത്തത് ദൗര്‍ഭാഗ്യകരം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭാര്യയ്ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഗാര്‍ഹിക പീഡന നിയമം പോലെ ഒരു നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. പരാതി നല്‍കിയ സ്ത്രീ ഹര്‍ജിക്കാരനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്ന് പറഞ്ഞ കോടതി, നിര്‍ഭാഗ്യവശാല്‍ ഗാര്‍ഹിക പീഡന നിയമത്തില്‍ ഭാര്യയ്ക്കെതിരെ പരാതി നല്‍കാനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് എസ്. വൈദ്യനാഥന്റേതാണ് പരാമര്‍ശം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ പറഞ്ഞു. ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഉത്തരവിന് നാലുദിവസം മുമ്ബാണ് ഭാര്യ ഡോക്ടര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. കേസിന്റെ പേരില്‍ ജോലിയില്‍ നിന്നും ഡോക്ടറെ സസ്പെന്‍ഡ്…

വൈദികരുടെ ലൈംഗികാതിക്രമം കുറ്റകൃത്യമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.

  വത്തിക്കാൻ : വൈദികരുടെ ലൈംഗികാതിക്രമം കുറ്റകൃത്യമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.14 വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ചൊവ്വാഴ്​ചയാണ്​ വത്തിക്കാന്‍ കോഡ്​ ഓഫ്​ കാനന്‍ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്​. പള്ളികളില്‍ പുരോഹിതന്മാര്‍ക്കുനേരെ ലൈംഗികാരോപണങ്ങള്‍ വര്‍ദ്ധി ക്കുന്ന സാഹചര്യത്തില്‍ അതിൽ നടപടിയെടുക്കാൻ കത്തോലിക്കാ സഭയുടെ നിയമത്തില്‍ 1395,1398 എന്നീ രണ്ട്​ വകുപ്പുകളാണ്​​ പുതുതായി ഉള്‍പ്പെടുത്തിയത്​.2021 ജൂൺ ഒന്നിനാണ് മാർപ്പാപ്പ വത്തിക്കാന്‍ കോഡ്​ ഓഫ്​ കാനന്‍ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നതായി പ്രഖ്യാപനം നടത്തിയത്​. പുതിയ വകുപ്പുകളായ കാനൻ 1395,1398 എന്നീ വകുപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ ചുവടെ Can. 1395 — § 1. A cleric living in concubinage, other than in the case mentioned in can. 1394, and a cleric who continues in some other external sin against…

മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ

മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ ..! ​ഗുജറാത്തിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വർഷം മുൻപ് മരിച്ച ഹർദാസ്ഭായിക്ക് വാക്സിൻ ലഭിച്ചുവെന്ന് പറഞ്ഞ് കുടുംബത്തിന് ലഭിച്ച സന്ദേശമാണ് ഏവരേയും ഞെട്ടിച്ചത്. ​ഗുജറാത്തിലെ ഉപ്ലേത സ്വദേശിയായിരുന്ന ഹർദാസ്ഭായ് 2018ലാണ് മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കേറ്റും സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഹർദാസ്ഭായിയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കേറ്റ് കൂടി ഈ കുടുംബത്തിന് ലഭിച്ചിരിക്കുകയാണ്. രാജ്യമെമ്പാടും കൊവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം പിഴവുകൾ വലിയ ​ഗൗരവത്തോടെയാണ് ജനം നോക്കിക്കാണുന്നത്. നേരത്തെ ദഹോദിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 2011ൽ മരിച്ച നട്വർലാൽ ദേശായിക്ക് വാക്സിൻ ലഭിച്ചുവെന്ന് പറഞ്ഞ് മകൻ നരേഷ് ദേശായിക്ക് സന്ദേശം ലഭിച്ചിരുന്നു.

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്ബിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍ ചാരായം വാറ്റുന്നതിന് ഇടയിലാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് വള്ളിക്കാവ് ശാഖാ മുഖ്യശിക്ഷകനായ ക്ലാപ്പന വള്ളിക്കാവ് സ്വദേശി അരുണ്‍ നിവാസില്‍ അരുണ്‍ ഘോഷിനെയാണ് ഓച്ചിറ പൊലീസ് സംഘം പിടികൂടിയത്. ക്ലാപ്പനയില്‍ ആരംഭിച്ച സേവാഭാരതി ഓഫീസ് കേന്ദ്രതിന്റെ മറവിലും രാത്രി കാലങ്ങളില്‍ ചാരായം വാറ്റ് നടക്കുന്നതായി നാട്ടുകാര്‍ എക്സൈസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 15.13%

കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക…

ഇനി സംസ്ഥാനത്ത് വീട്ടില്‍ പോയും വാക്‌സിനേഷന്‍; കിടപ്പു രോഗികള്‍ക്ക് ആശ്വാസമേകാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി വീട്ടില്‍ പോയും കേരളത്തില്‍ വാക്‌സിനേഷന്‍. കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദ്ദേശമാണ് വീട്ടിലെ വാക്‌സിനേഷനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇതിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ വാക്സിന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ വാക്സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്. ഓരോ രോഗിയില്‍ നിന്നും വാകിസ്നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി…

പൃഥ്വിരാജിനും വ്യാജൻ, ക്ലബ് ഹൗസില്‍ ഇല്ലെന്ന് താരം

താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് നടൻ പൃഥ്വിരാജ് . ഇത് വ്യാജ അക്കൗണ്ട് ആണെന്ന് പൃഥ്വിരാജ് അറിയിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് . ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.