സ്‌റ്റോക്കുണ്ടായിട്ടും സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപണം; 18- 45നുമിടയില്‍ ഉള്ളവരില്‍ വാക്‌സിനേഷന്‍‍ വിപുലമാക്കുന്നില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ആവശ്യത്തിന് കേന്ദ്രവിഹിതം ലഭിക്കുകയും സ്റ്റോക്കും ഉണ്ടായിട്ടും വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് 18നും 45നുമിടയിലുള്ള വിതരണം നിര്‍വഹിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷനിലും പാകപ്പിഴയുണ്ടെന്നാണ് ആരോപണം. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും വാക്‌സിന്‍ ബുക്കിങ്ങിന് സാധിക്കുന്നില്ല. 18നും 45നുമിടയിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താനോ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. നിലവില്‍ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കാനായി വാങ്ങിയതില്‍ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നു. ഇത്രയും സ്റ്റോക്ക് നിലനില്‍ക്കേ മെയ് 31-ന് 60,704 ഡോസും ജൂണ്‍ ഒന്നിന് 68,900 ഡോസും വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേര്‍ക്കും മരുന്നു നല്‍കിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ കണക്കുകളനുസരിച്ച്‌ 5.23 ലക്ഷം ഡോസ് വാക്‌സിനുകള്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ 18നും 45നുമിടയിലുള്ള വിഭാഗങ്ങള്‍ക്കായി 1,00,237 ഡോസാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായി…

ജമ്മുവില്‍ ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ശ്രീനഗര്‍: ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു . ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രാകേഷ് പണ്ഡിറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. ത്രാല്‍ മേഖലയിലെ സുഹൃത്തിന്‍റെ വീട്ടിലായിരിക്കുമ്ബോള്‍ മൂന്ന് തീവ്രവാദികളെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി . രാകേഷ് പണ്ഡിറ്റ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ആഷിഖ മുസ്താഖ് എന്നൊരു സ്ത്രീക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. ആക്രമണ ഭീഷണി ഉള്ളതിനാല്‍ കൗണ്‍സിലര്‍ക്ക് സുരക്ഷാ ജീവനക്കാരെ അനുവദിച്ചിരുന്നു. ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസം . എന്നാല്‍, സുരക്ഷാ ജീവനക്കാരുടെ അഭാവത്തില്‍ ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 2018 ലെ തെരഞ്ഞെടുപ്പില്‍ ത്രാലില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാകേഷ് പണ്ഡിറ്റ്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.അപ്രതീക്ഷിത കൊലപാതകത്തെ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവര്‍ അപലപിച്ചു.

ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച്‌ വ്‌ളോഗ് ചെയ്തു; യുട്യൂബര്‍ക്കെതിരെ പരാതി നല്‍കി പരിസ്ഥിതി പ്രവര്‍ത്തകര്‍

പാലക്കാട് : ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച്‌ വ്‌ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്‌.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച്‌ വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയില്‍ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്‌ഒ അറിയിച്ചു. വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണ്.

Mammootty for Lakshadweep | പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ലക്ഷദ്വീപിന്‌ വേണ്ടി ചെയ്‌തത്‌; വിമര്‍ശകര്‍ക്ക് മുന്നില്‍ ഒരു കുറിപ്പ്

ലക്ഷദ്വീപിന്‌ വേണ്ടി പൃഥ്വിരാജ് ശബ്ദമുയര്‍ത്തിയ പശ്ചാത്തലത്തില്‍, ഒട്ടേറെ വിമര്‍ശനങ്ങള്‍ നേടിയ താരമാണ് മമ്മൂട്ടി. നിലപാട് പറയാത്തതിന്റെ പേരില്‍ അദ്ദേഹം രൂക്ഷമായ ആക്രമണത്തിനാണ് സൈബര്‍ ഇടത്തില്‍ വിധേയനായത്. പുതിയ ചിത്രത്തിലെ തന്റെ ലുക്ക് പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മമ്മൂട്ടിക്കെതിരെ ആക്രമണമുയര്‍ന്നത്. ഇപ്പോള്‍ മമ്മൂട്ടി ലക്ഷദ്വീപിന്‌ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്ത കാര്യം ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റോബര്‍ട്ട് എന്ന വ്യക്തിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ചുവടെ: ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വര്‍ഷം മുന്‍പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ…

കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്കൊപ്പം ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതിനെക്കാള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സിയിലിരിക്കുന്നയാള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 300 മടങ്ങ് കൂടുതല്‍; പൊതു ഗതാഗത രീതികളില്‍ കോവിഡ് അണുബാധ എങ്ങനെ വ്യാപിക്കുന്നു? ഇക്കാര്യങ്ങള്‍ അറിയുക

കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്കൊപ്പം ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതിനെക്കാള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സിയിലിരിക്കുന്നയാള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന ടാക്‌സിയെ അപേക്ഷിച്ച്‌ നോണ്‍ എസി ടാക്സിയില്‍ അണുബാധ പിടിപെടാനുള്ള സാധ്യത 250% കുറയുന്നു.വാഹനങ്ങള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ എത്തുമ്ബോള്‍ രണ്ട് തരത്തിലുള്ള ടാക്സികളിലെയും അപകടസാധ്യത 75% കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി. എസി ടാക്സി, നോണ്‍-എസി ടാക്സി, ബസ്, ഓട്ടോ റിക്ഷാ എന്നിങ്ങനെ ഇന്ത്യന്‍ മെട്രോപോളിസികള്‍ക്ക് പൊതുവായുള്ള നാല് വാഹനങ്ങളില്‍ കോവിഡ് -19 അണുബാധ ഉണ്ടാകാനുള്ള സാധ്യത ഗവേഷകര്‍ കണക്കാക്കി. മുമ്ബത്തെ പഠനങ്ങളില്‍ നിന്ന് എടുത്ത വെന്റിലേഷന്‍ നിരക്കുകള്‍ ഉപയോഗിച്ച്‌ നാല് ഓപ്ഷനുകളില്‍ ഓട്ടോകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണ്ടെത്തി. ബസ് ഒഴികെയുള്ള…

മരണ നിരക്ക് കുത്തനെ ഉയരുന്നു; ഇന്ന് 213 മരണങ്ങള്‍; 19,661 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3; നിരീക്ഷണത്തില്‍ 7,42,157പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

‘പൈസ ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം…’ -കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം

കണ്ണൂര്‍: കൊടകര കുഴല്‍പണത്തിന്​ പുറമെ ബി.ജെ.പി നേതൃത്വത്തില്‍ നിരവധി അനധികൃത പണമിടപാട്​ നടന്നതായി സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ ആദിവാസി നേതാവ്​ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍​ പത്ത്​ ലക്ഷം രൂപ നല്‍കിയതായാണ്​ പുതിയ ആരോപണം. സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോടാണ്​ ആരോപണം ഉന്നയിച്ചത്​. ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രന്‍ തിരുരവനന്തപുരത്ത്​ വെച്ച്‌​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നല്‍കുകയായിരുന്നുവെന്ന്​ പ്രസീത ആരോപിച്ചു. ഇതിനുവേണ്ടി കെ.സുരേന്ദ്രനുമായി താന്‍ സംഭാഷണം നടത്തിയെന്നും കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന്‌ പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം: പ്രസീത: ഹലോ.. കെ. സുരേന്ദ്രന്‍: ആ… പ്രസീത: ആ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്‌. കെ.സുരേന്ദ്രന്‍: ആ……

‘ഇസ്ലാമിക ലോകം വരാന്‍ തീവ്രവാദികള്‍ കൊന്നു കൂട്ടിയത് മുസ്ലിങ്ങങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബര്‍

ഇസ്ലാമിക ലോകം വരാനായി തീവ്രവാദികള്‍ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതല്‍ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പോസ്റ്റ്. തീവ്ര ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇപ്പോള്‍ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിര്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി കേരള മിഷന്‍ എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുസ്ലിം ജനവിഭാഗം വേറെ, തീവ്രവാദം വേറെ എന്ന വസ്തുത എല്ലാവരെയും പറഞ്ഞ് മനസിലാക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കര്‍ക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. അലി അക്ബര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ…

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ; 239 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. പകുതിയോളം ജില്ലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായെന്നും റിപ്പോര്‍ട്ട്. ‘രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച്‌ ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10…

ശനിയാഴ്ച വരെ മധ്യകേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യകേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.