കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

▪️തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളവും (കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍), കര്‍ണാടകയും (കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ചുരുക്കെഴുത്ത് തങ്ങളുടേതാണെന്നും കേരള ആര്‍ടിസി അത് ഉപയോഗിക്കരുതെന്നും കാണിച്ച് 2014ല്‍ കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിനുവേണ്ടി അപേക്ഷിച്ചു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളത്തിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി…

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് നാളെ

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയെ നേരിടാനുൾപ്പടെ തുക മാറ്റിവക്കുന്നത് സർക്കാരിന് വെല്ലുവിളിയാണ്. കടമെടുത്താണ് ഇപ്പോൾ സംസ്ഥാനം മുന്നോട്ട് പോകുന്നത്. കൊറോണയെത്തുടർന്നുള്ള അടച്ച് പൂട്ടൽ തുടരുന്നതിനിടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാനത്ത് പുതുക്കിയ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയില്ല. നികുതികൾ വർദ്ധിപ്പിച്ച് സർക്കാർ വരുമാനം കണ്ടെത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ലോക്ഡൌണിനെ തുടർന്ന് പ്രധാന വരുമാന സ്രോതസായ മദ്യശാലകൾ അടച്ചതും ലോട്ടറി വിൽപ്പന നിർത്തി വച്ചിരിക്കുന്നതും സർക്കാരിന് തിരിച്ചടിയാണ്. അതേസമയം തന്നെ ഒരു വശത്ത് ചെലവും കുതിച്ചുയരുന്നു. സംസ്ഥാനത്ത് പിആർ വർക്കിനായി കോടികൾ ചെലവഴിച്ചുള്ള ധൂർത്തിനും ഒരു കുറവുമില്ല. ഓരോ മാസവും 1000 കോടി വീതം കടമെടുത്താണ് സർക്കാർ പിടിച്ച് നിൽക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന വിവിധ…

നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍; മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവെച്ച കുറിപ്പ്

കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ചില നല്ല വാര്‍ത്തകള്‍ ചുറ്റും കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു കഥ പങ്കുവെച്ചിരിക്കുകയാണ് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ്. നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍ എന്ന യുവാവിനെക്കുറിച്ചാണ് കുറിപ്പ്. മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്: ‘തൃശ്ശൂര്‍ പാലക്കാട്ട് അതിര്‍ത്തിയായ വാണിയമ്ബാറയില്‍ തൃശൂര്‍ എന്‍ഫോഴ് മെന്‍ന്‍്റ് AMVIമാരായ പ്രവീണ്‍ P P, സനീഷ്TP, ഡ്രൈവര്‍ അനീഷ് MA എന്നിവര്‍ ഒക്സിജന്‍ കയറ്റി വന്ന TN 88B 6702 ടാങ്കര്‍ പൈലറ്റ് ചെയ്ത് വരവെ ഏകദേശം രാത്രി 12.30 ആയപ്പോള്‍ നടത്തറയില്‍ വച്ച്‌ എയര്‍ ലീക്ക് ശ്രദ്ധയില്‍ പെട്ടു . വാഹനം നിര്‍ത്തി പരിശോധിച്ചതില്‍ പിന്‍വശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററില്‍ നിന്നാണെന്ന് സ്ഥിതീകരിച്ചു. വെളിച്ച കുറവ് മൂലം…

പേള്‍ എക്‌സ്പ്രസ്സ് കടലില്‍ മുങ്ങി; സംഭവം ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെ

കൊളംബോ: ശ്രീലങ്കൻ തീരത്ത് തീപിടുത്തത്തിൽ പെട്ട സിംഗപ്പൂർ ഉടമസ്ഥതയിലെ എക്‌സ്-പ്രസ്സ് പേൾ ചരക്കുകപ്പൽ കടലിൽ മുങ്ങി. തീ നിയന്ത്രണ വിധേയമാക്കിയശേഷം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെയാണ് കപ്പൽ മുങ്ങിത്താണത്. തീരത്തിനടുത്തുവെച്ച് തീപിടിച്ച കപ്പൽ വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ശ്രീലങ്കൻ ദ്വീപുകൾക്കുണ്ടാക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കൾക്ക് തീപിടിക്കുകയായിരുന്നു. ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും പടർന്ന തീ കപ്പലിന് നാശനഷ്ടം വരുത്തിയിട്ടില്ലെ ന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കപ്പലിൽ വിള്ളൽ വീണ് അകത്തേക്ക് കടൽവെളളം കയറിയിരിക്കാമെന്നാണ് ശ്രീലങ്കൻ നാവിക സേന സംശയിക്കുന്നത്. തീരത്തു നിന്നും 600 മീറ്ററോളം മാറ്റി കപ്പലിനെ നങ്കൂരമിട്ടു നിർത്താനും കപ്പലിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. കുത്തനെ താഴേക്ക് മുങ്ങിയ കപ്പൽ 21 മീറ്റർ ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ തട്ടിനിൽക്കുന്നതെന്നും നാവികസേന അറിയിച്ചു. മുങ്ങിയ കപ്പിലിൽ നിന്നും എണ്ണ കടലിൽ പരക്കാതിരിക്കാനുള്ള ശ്രമമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 1486 കണ്ടെയ്‌നറുകളാണ്…

ശാസ്താംകോട്ടയില്‍ മക്കള്‍ക്ക് വിഷംകൊടുത്ത് അമ്മ ജീവനൊടുക്കി; കുട്ടികള്‍ ആശുപത്രിയില്‍

ശാസ്താംകോട്ട : രണ്ടു മക്കള്‍ക്കും വിഷംകൊടുത്ത ശേഷം അമ്മ ജീവനൊടുക്കി. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇവര്‍ മരിക്കുന്നതിനു മുമ്പായി വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവരമുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിഞ്ഞു. മക്കളായ അനുജിത്ത് (9), അനുജിത (6) എന്നിവര്‍ക്ക് വിഷം നല്‍കിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്. കുട്ടികള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകര്‍ത്തി മൊബൈല്‍ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു.…

തന്റെ ആദ്യകാല സിനിമാ ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങൾ ഓർത്തെടുത്ത് നടൻ ഇർഷാദ് അലി.

  സിനിമാ അഭിനയ ലോകത്തേക്ക് കടന്നുവന്ന വഴികൾ യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ഇർഷാദ് പറയുന്നു. 1995ൽ റിലീസ് ചെയ്ത പാർവതി പരിണയം എന്ന ചിത്രത്തിലൂടെയായിരുന്നു ഇർഷാദിന്റെ അരങ്ങേറ്റം. ഇർഷാദിന്റെ വാക്കുകൾ : തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെആർഎസ് പാർസൽ സർവീസിൽ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലർക്ക്. ഭാവന, ബൈജു, താവൂസ്…ഓഫിസ് വിട്ട് ഇറങ്ങുമ്പോൾ ബാബു കാത്ത് നിൽക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്സ്‌ഓഫിസിൽ എട്ടു നിലയിൽ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേർക്കും ഒരേ അഭിപ്രായം ആയിരുന്നു. കേച്ചേരി കംമ്പര, ഗുരുവായൂർ നാടകവീട്, ഡിവൈഎഫ്ഐയ്ക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങൾ, ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു. കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക…

ബിയര്‍ കഴിക്കുക ,വാക്‌സിന്‍ എടുക്കുക ; കോവിഡ് വാക്‌സിനേഷന് ‘പ്രോത്സാഹനമേകി ബൈഡന്‍

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമേകി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഒരു ബിയര്‍ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക..നിങ്ങളുടെ വാക്‌സിനേഷന്‍ സ്വീകരിക്കുക ‘ ബൈഡന്‍ പറഞ്ഞു. ജൂലൈ 4 ന് ദേശീയ അവധി ദിനത്തില്‍ 70 ശതമാനം പേര്‍ക്ക് കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിന് സന്ദേശം പകര്‍ന്നുകൊണ്ടാണ് ബൈഡന്‍ പ്രതികരിച്ചത് . ഒരു ഷോട്ട് നേടുക, ബിയര്‍ കഴിക്കുക യുഎസ് സ്വാതന്ത്ര്യദിനത്തിലെ ലക്ഷ്യം കൈവരിക്കാനുള്ള പ്രചാരണത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി . ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്ബനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട്മെന്‍റ് നടത്തി . ‘ഞങ്ങള്‍ അമേരിക്കന്‍ ജനതയോട് സഹായം തേടുന്നു. ഇത് എല്ലാവരും എടുക്കാന്‍ പോകുന്നു. കോവിഡില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ഒരു വര്‍ഷത്തിലേറെ കാലം നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കിയതിന്റെ…

രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനെത്തുന്നു; 30 കോടി ഡോസ് ബുക്ക് ചെയ്ത് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനെത്തുന്നു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്ബനിയുടെ കോവിഡ് വാക്സിനാണ് വിതരണത്തിനെത്തുന്നത്. വാക്സിന്‍റെ 30 കോടി ഡോസ് കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തു. ഇതിനായി 1500 കോടി രൂപ സര്‍ക്കാര്‍ കമ്ബനിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെകിന്‍റെ കോവാക്സിന് ശേഷം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനാണിത്. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയവളില്‍ കമ്ബനി വാക്സിന്‍ നിര്‍മിച്ച്‌ കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും അറിയിച്ചു. വാക്സിന്‍ നയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ നീക്കം. നിലവില്‍ മൂന്ന് വാക്സിനുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍, റഷ്യന്‍ വാക്സിനായ സ്പുട്നിക് എന്നി വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍ ഉള്‍പ്പടെയുള്ള വിദേശ…

മിനുട്ടുകൾക്കുള്ളിൽ രണ്ട് തവണ കൊവിഡ് വാക്സിൻ കുത്തിവച്ചു, പരാതിയുമായി മധ്യവയസ്ക

കോഴിക്കോട്: തുടരെ തുടരെ രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതിനെ തുടര്‍ന്നു കുഴഞ്ഞു വീണെന്നു പരാതി. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം, രണ്ട് ഡോസ് നല്‍കിയിട്ടില്ലെന്നും ആദ്യതവണ സിറിഞ്ച് കുത്തിയപ്പോള്‍ രക്തം കണ്ടതിനാല്‍ വാക്‌സിന്‍ നല്‍കാതെ പിന്നീട് വീണ്ടും കുത്തുകയായിരുന്നുവെന്നും ആയഞ്ചേരി പി.എച്ച്‌.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വ്യക്തമാക്കി. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും ഭര്‍ത്താവ് നിസാര്‍ പറഞ്ഞു. ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് റജിലയും നിസാറും വാക്സീന്‍ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന്…

അന്തരിച്ച കാർട്ടൂണിസ്റ്റും, കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്ന ഇബ്രാഹിം ബാദുഷക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരക്കഥാകൃത്ത് സുനീഷ് വാരനാട്

. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത് കുറിപ്പിന്റെ പൂർണ്ണരൂപം . രണ്ട് തവണയേ നേരിൽ കണ്ടിട്ടുള്ളൂ. രണ്ട് തവണയും അവൻ എന്നെ വരച്ചു ..രണ്ട് തവണയും സ്റ്റേജ് പ്രോഗ്രാമുകൾക്കാണ് ഞങ്ങൾ കണ്ടുമുട്ടിയത്..രണ്ട് പേരും ചിരി തീർക്കുന്നവർ.. അവൻ വരയിലും, ഞാൻ മൈക്കിലും..കാക്കനാട്ടെ ഏതോ ഒരു ഫ്ലാറ്റ് അസോസിയേഷൻ വാർഷിക പരിപാടികൾക്കിടയിലാണ് ആദ്യ സംഗമം ..പിന്നീട് മാസങ്ങൾക്ക് മുൻപ് മുഹമ്മ കായിപ്പുറത്തെ ഒരു റിസോർട്ടിൽ നടന്ന എ സി വിയുടെ ഒരു സ്പെഷ്യൽ പ്രോഗ്രാമിനും…മുന്നിലെ കസേരയിലിരിക്കുന്നവരുടെ കാർട്ടൂണും, കാരിക്കേച്ചറും നിമിഷങ്ങൾക്കുള്ളിൽ വരച്ച് വിസ്മയം സൃഷ്ടിച്ചിരുന്ന പ്രതിഭ..വരയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ബാദുഷയെന്ന് ഇംഗ്ലീഷിലെ ചരിഞ്ഞ അക്ഷരങ്ങളിൽ ഒപ്പിടുന്ന ഇബ്രാഹിം ബാദുഷ …നിന്നെയും കോവിഡ് കൊണ്ടുപോയി എന്ന വാർത്ത വിറങ്ങലോടെയാണ് കേട്ടത്…നീ വരച്ച് സമ്മാനിച്ച ആയിരക്കണക്കിന് ചിത്രങ്ങളിലൂടെ നീയെന്നും ഓർമ്മിക്കപ്പെടുമെന്നൊക്കെ ആലങ്കാരികമായി പറയാമെന്നേയുള്ളൂ..നീ വരച്ച കാർട്ടൂണുകൾ കണ്ട് ചിരിച്ചവരൊക്കെ ഇപ്പോൾ കരയുകയാണ്……