നടി രമ്യ സുരേഷിന്റെ പേരില്‍ വാട്‌സ്‌ആപ്പില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിനും കുടുങ്ങും

ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ സൈബര്‍ പൊല‍ീസ്. വിഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, വിഡിയോ ഷെയര്‍ ചെയ്തവര്‍ എന്നിവരെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായി സൂചന. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നല്‍കി. ചില വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്. വിഡിയോയില്‍ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബര്‍ സെല്ലിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ വിഡിയോ ആണ് തന്റെ പേരില്‍ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചതായി രമ്യ പറയുന്നു.

കിടപ്പുരോഗികള്‍ക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും വീടുകളില്‍ത്തന്നെ വാക്സീന്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കിടപ്പുരോഗികള്‍ക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും വീടുകളില്‍ത്തന്നെ വാക്സീന്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്‍മാര്‍ക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജനമൈത്രി പൊലീസോ, സ്റ്റേഷന്‍ ഹൗസ് ഓഫിസറോ അധികാരപരിധിയിലുള്ള സ്ഥലത്തെ മുതിര്‍ന്ന പൗരന്‍മാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്പീക്കറെ ‘നിങ്ങൾ’ എന്ന് വിളിച്ച് ഷംസീർ; തെറ്റായെന്ന് പ്രതിപക്ഷം, ഒടുവിൽ ഖേദം

നിയമസഭാ സ്പീക്കറെ ‘നിങ്ങൾ’ എന്ന് വിളിച്ച് എ.എൻ ഷംസീർ എം.എൽ.എ. ഇന്നലെ സാംക്രമികരോഗങ്ങൾ സംബന്ധിച്ച ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു സംഭവം. നിങ്ങൾ എന്ന് സ്‌പീക്കറെ വിളിച്ചത് തെറ്റായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ഷംസീർ ഖേദം പ്രകടിപ്പിച്ചു. ചർച്ചയിൽ സമയക്രമമില്ലങ്കിലും അംഗങ്ങൾ 10 മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കർ എം.ബി. രാജേഷ് നിർദേശിച്ചിരുന്നു. നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച കുറുക്കോളി മൊയ്തീൻ സമയപരിധിക്കുള്ളിൽ നിന്ന് സംസാരിച്ചു. പിന്നീട്, സംസാരിച്ച എൻ.എ. നെല്ലിക്കുന്ന്, പി.സി. വിഷ്ണുനാഥ് എന്നിവരെല്ലാം വളരെക്കൂടുതൽ സമയമെടുത്താണ് സംസാരിച്ചത്. ഈ അവസരത്തിൽ സ്പീക്കർ ചെയറിലില്ലായിരുന്നു. സ്‌പീക്കർ മടങ്ങിയെത്തിയപ്പോൾ ഷംസീർ സംസാരിക്കുകയായിരുന്നു. പ്രസംഗം ചുരുക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടപ്പോഴാണ് ‘നിങ്ങൾ പ്രതിപക്ഷത്തിന് കൂടുതൽ സമയം സംസാരിക്കാൻ അവസരം നൽകിയില്ലേ’യെന്നാണ് ഷംസീർ ചോദിച്ചത്. ഷംസീറിന്റെ പരാമർശത്തെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. പത്ത് വർഷത്തോളം ലോക്സഭാംഗമായിരുന്ന വ്യക്തിയാണ് സ്പീക്കറെന്നും അദ്ദേഹത്തെ നിങ്ങളെന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള…

പ്രായം തളര്‍ത്താത്ത വീര്യത്തിലൂടെ കീഴ്‌പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി ആദരിച്ചു. തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്.

പത്തനംതിട്ട: നിരവധി ബൈക്ക് മോഷണ, മാല മോഷണകേസുകളില്‍ പ്രതിയായ മോഷ്ടാവിനെ പ്രായം തളര്‍ത്താത്ത വീര്യത്തിലൂടെ കീഴ്‌പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി ആദരിച്ചു. തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്. അഡിഷണല്‍ എസ്‌പി ആര്‍ രാജന്‍, രാധാമണിയുടെ വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. ബാങ്കില്‍ പോയി മടങ്ങുകയായിരുന്ന രാധാമണിയമ്മയെ വഴി ചോദിക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ആക്രമിച്ചത്. കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ വയോധിക നേരിട്ടു. പിടിവലിക്കിടയില്‍ മോഷ്ടാവ് ബൈക്കില്‍ നിന്ന് വീണു. മാലയുടെ ഒരു കഷണവുമായി, മോഷ്ടാവ് ബൈക്കും ഹെല്‍മറ്റും ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടി. ഇയാള്‍ കൊടുംക്രിമിനലും സ്ഥിരം മോഷ്ടാവുമാണ്.…

വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; അശ്വതിയ്ക്ക് പിന്നാലെ അശ്ലീല ചോദ്യത്തിന് ആര്യയുടെ വായടപ്പിക്കുന്ന മറുപടി !

മുൻ ബിഗ്‌ബോസ് താരവും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയുമാണ് ആര്യ. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം തന്നെ ആര്യ മറുപടി നല്‍കാറുണ്ട്. അതുപോലെ പുതുതായി ആര്യ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ആര്യയോട് ഒരാൾ ചോദിച്ചത് മാറിടത്തെ കുറിച്ചായിരുന്നു. എന്നാൽ, അതിന് വളരെ സൗമ്യമായി തന്നെ ആര്യ മറുപടികൊടുത്തു. “എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. “ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്.

കെ എം മാണിക്ക് പിന്നാലെ ഗൗരിയമ്മയ്‌ക്കും ആര്‍ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ; സാമ്ബത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ പ്രഖ്യാപനം.

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആര്‍ ഗൗരിയമ്മയ്‌ക്കും ആര്‍ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിര്‍മ്മിക്കാനുളള ബഡ്‌ജറ്റ് പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കള്‍ക്കും സ്‌മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതം സര്‍ക്കാര്‍ നീക്കിവയ്‌ക്കുന്നത്. ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിലാണ് സ്‌മാരകം ഉയരുക. ഗൗരിയമ്മയുടെ സ്‌മാരകം എവിടെ ഉയരുമെന്ന് ബഡ്‌ജറ്റില്‍ പരാമര്‍ശമുണ്ടായില്ല. കേരള കോണ്‍ഗ്രസ് (ബി)യുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദമാണ് ബാലകൃഷ്‌ണപിളളയുടെ പേരില്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മന്ത്രിസ്ഥാനം നല്‍കാതെ ആദ്യ ടേമില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. ജെ എസ് എസ് നേതാവായ ഗൗരിയമ്മയ്‌ക്ക് സ്‌മാരകം കൂടി അനുവദിക്കുക വഴി സി പി എമ്മും ഗൗരിയമ്മയും തമ്മിലുളള ഇഴയടുപ്പം രാഷ്‌ട്രീയ കേരളത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.…

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ്‌ ; ചുമതലയേറ്റ്‌ രണ്ടാഴ്‌ചക്കകം ബജറ്റ്‌ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്‌ സഭയില്‍

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ്‌ ; ചുമതലയേറ്റ്‌ രണ്ടാഴ്‌ചക്കകം ബജറ്റ്‌ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്‌ സഭയില്‍. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്‌സിഡികൾ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവന പാക്കേജിന്‌ സർക്കാർ വിഹിതമായി 30 കോടി. വിനോദസഞ്ചാരമേഖലയുടെ മാർക്കറ്റിങ്ങിന് 50 കോടിരൂപ അധികം. കെഎഫ്സി 400 കോടിരൂപയുടെ വായ്പ ലഭ്യമാക്കും. കുടംബശ്രീക്ക്‌ 4 ശതമാനം പലിശനിരക്കിൽ…

ടെക്കികളുടെ ആശങ്ക അവസാനിക്കുന്നു, 790 രൂപ നിരക്കില്‍ വാങ്ങിയത് രണ്ടു ലക്ഷം ഡോസ് വാക്സിന്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്ബനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് രണ്ടുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങി. ആദ്യ ബാച്ചില്‍ 25,000 ഡോസുകള്‍ എട്ടിന് വിമാന മാര്‍ഗം തിരുവനന്തപുരത്തെത്തും. ഒരു ഡോസിന് 790 രൂപ നിരക്കിലാണ് വാക്സിന്‍ ലഭിച്ചത്. ഇവ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതത് കമ്ബനികള്‍ വഹിക്കും. ഈ മാസം 10 മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ആര്‍. ബിനു പറഞ്ഞു. ഐ.ടി ജീവനക്കാര്‍ക്ക് കൊവിഡ് ചികിത്സയ്ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ടെക്‌നോപാര്‍ക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം മുഴുവന്‍ സമയവും ലഭ്യമാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. എംഎല്‍എമാരെ വാങ്ങുന്ന രാഷ്ട്രീയം കടന്നുവരാന്‍ കേരളം അനുവദിച്ചില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആമുഖമായുള്ള കവിത ഒഴിവാക്കിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. ജനവിധിയെ കുറിച്ച്‌ പറഞ്ഞായിരുന്നു ബജറ്റിന്‍്റെ തുടക്കം. എംഎല്‍എമാരെ വാങ്ങുന്ന രാഷ്ട്രിയം കേരളം അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും തുടക്കത്തില്‍ തന്നെ മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു. ♦ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. ♦ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട്…

ഉടൻ നിങ്ങളിലേക്ക്. ‘കറ’ പടരും… കൂട്ടിക്കൽ ജയചന്ദ്രൻ.

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരമ്പരകളിലൂടെയും ചാന്ത് പൊട്ട്, വർഗ്ഗം, മൈ ബോസ് , നാടോടിമന്നൻ അടക്കമുള്ള സിനിമകളിലൂടെയും ശ്രദ്ധേയനായ അഭിനേതാവാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ഇപ്പോൾ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ഒരു ഹസ്വചിത്രം ആണ് കറ. ബി പോസിറ്റീവ് ബാനറിൽ മോഹൻകുമാർ നിർമ്മിച്ച് ലാറിഷ് കഥ, തിരക്കഥയും, സംഭാഷണം, സംവിധാനം, നിർവഹിക്കുന്ന ഈ ഷർട്ട് ഫിലിം ആളുകൾ ഒരുപാട് കാത്തിരിക്കുന്ന ഒന്നാണ്. പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്താണ് . ശബ്ദത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് കറ. ഇപ്പോൾ കറ ഉടൻ റിലീസ് ചെയ്യുമെന്ന് കുട്ടിക്കൽ ജയചന്ദ്രൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് . ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ. …മിനുക്കുപണികൾക്കൊടുവിൽ, ഉടൻ നിങ്ങളിലേക്ക്. ‘കറ’ പടരും…ഈ പോസ്റ്റിനു താഴെ ആരാധകർ തങ്ങളുടെ കാത്തിരിപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഹസ്വ ചിത്രത്തിൻറെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ നേരത്തെ…