സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്, സി കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയെ തുടർന്ന് ….

വയനാട് : സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ നവാസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി. ഐ.പി.സി 171ഇ, ഐ.പി.സി 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കല്‍പ്പറ്റ കോടതി ഉത്തരവില്‍ പറയുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ പോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആര്‍.ജെ.പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയ കേസില്‍ കെ. സുരേന്ദ്രനെതിരെ നിലവില്‍ കേസുണ്ട്. പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായി

കൊല്ലം : കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവർഷത്തോളം യുവാക്കളെ ‘പ്രണയിച്ച്, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യ, പ്രഭ എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇവരുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വശീകരിച്ചായിരുന്നു യുവതി നാലര വർഷത്തോളം യുവാക്കളെ പറ്റിച്ചത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലായിരുന്നു യുവതിയുടെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ടുകൾ. നാലു ലക്ഷം രൂപയാണ് ആയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ്…

പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം;

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം. കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് സംഭവം.സിഎഫ്‌എൽടിസിയിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച്‌ ഇവർ നാലുപേരും ചേർന്ന് കഴിച്ചതായാണ് സംശയം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച്‌ കൂടുതൽ പറയാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സർജിക്കൽ സ്പിരിറ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദൻ. മുരുകാനന്ദന്റെ സുഹൃത്താണ് പ്രസാദ്. സ്പിരിറ്റ് കഴിക്കാൻ കൂടെ ഉണ്ടായിരുന്ന രാജീവും ഗോപിയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കാത്തതിന് എതിരെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രുന്‍ ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്?. പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍. എന്തുകൊണ്ട് സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ. ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ഞങ്ങള്‍ പാല് വാങ്ങിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്കായി പെന്‍സിന്‍ ബോക്സ് വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങള്‍ പണം സമ്ബാദിക്കുക?. സിനിമാ ചിത്രീകരണമെന്നത് തിയറ്ററുകളില്‍ സംഭവിക്കുന്നതല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ രണ്ടു മീറ്ററോ അതിലധികമോ മാറിനില്‍ക്കണം. അപോള്‍ എന്തു ലോജിക് ആണ് നിങ്ങള്‍ പറയുന്നത്. ആലോചിച്ച്‌ ഇതിനൊരു പരിഹാരം പറയൂ.

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” റിയാസ് നർമ്മകല.

റിയാസ് എന്ന പേരിനേക്കാൾ ഒരു പക്ഷെ ആളുകൾ ക്ലീറ്റസ് , മൻമദൻ , തുടങ്ങിയ പേരുകളിൽ ആയിരിക്കും ഈ കലാകാരൻ അറിയപ്പെടുന്നത്. അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ കൗമുദി ടിവിയിലെ അളിയൻസ് , മഴവിൽ മനോരമയിലെ മറിമായം, കോമിസ് ടിവിയിലെ അബി മഹി , തുടങ്ങിയ പരമ്പരകളിലൂടെയും ഗർഭശ്രീമാൻ, ഈ വീടിൻറെ നാഥൻ കേശു തുടങ്ങിയാ സിനിമയിലൂടെയും പ്രശസ്തൻ ആയ ഇദ്ദേഹം നർമ്മകല എന്ന മിമിക്രി സംഘടനയുടെ സ്ഥാപകനാണ്. ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുറുപ്പിനെ പൂർണ്ണരൂപം. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” ഇന്നലെ(14/6/2021) എന്ന ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഇന്നലെ രാത്രി പത്തര മണിക്ക് ഒരു അവാർഡ് ലഭിക്കുകയുണ്ടായി, അവാർഡ് എനിക്ക് മാത്രമല്ല കേട്ടോ ഞാൻ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിറ്റ്…

കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം.

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സ്വകാര്യ ആപ്പുകള്‍ക്ക് അനുമതി നല്‍കിയതോടെ പേയ് ടി എം വഴിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പേയ‌് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്‌സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ തിരഞ്ഞെടുത്തത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ പേയ് ടിഎം മാത്രമാണ് സേവനം ആരംഭിച്ചത്. ബുക്ക് ചെയ്യുന്നത് ഇങ്ങനെ  പേയ് ടി എം ആപ്പില്‍ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.  ഫീച്ചര്‍ സെക്ഷനിലെ വാക്‌സിന്‍ ഫൈന്‍ഡര്‍ ഓപ്ഷനില്‍ ജില്ല/പിന്‍കോഡ് നല്‍കി സേര്‍ച് ചെയ്യാം.…

പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന്‍ നാളെ ചുമതലയേല്‍ക്കും.

ഇന്ന് രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. തുടർന്ന് കെ.സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. മുല്ലപ്പള്ളിയില്‍ നിന്ന് സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സുധാകരന് പുറമേ, വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും നാളെ ചുമതലയേല്‍ക്കും