തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ…
Day: June 12, 2021
കാറ് വേണമെങ്കില്‍ മേടിച്ചു തരാം, എന്നാല്‍ ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്ന്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്കയെന്ന് വിളിച്ചാണ് മിക്കവരും ദുൽഖറിനെ അഭിസംബോധന ചെയ്യാറുള്ളത്. വാഹനങ്ങളോട് ഏറെ പ്രിയമുള്ള നടനാണ് ദുൽഖർ. ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുൽഖർ മുൻപ് പറഞ്ഞ അനുഭവമാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബൈക്ക് വാങ്ങിത്തരണമെന്ന് ചെറുപ്പത്തിൽ ആവശ്യപ്പെട്ടപ്പോൾ ഉപ്പയായ മമ്മൂട്ടി പറഞ്ഞ കാര്യമാണ് ദുൽഖർ പറയുന്നത്. ബൈക്ക് ഒരിക്കലും വാങ്ങിത്തരില്ലെന്ന് മമ്മൂട്ടി പറഞ്ഞതായി ദുൽഖർ ഓർക്കുന്നു. എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്ബോൾ കാറ് വേണമെങ്കിൽ മേടിച്ചു തരാം, എന്നാൽ ബൈക്ക് ഈ ജന്മത്തിൽ മേടിച്ചു തരില്ലെന്ന്. ബൈക്കിനെപ്പറ്റി ചോദിക്കുമ്ബോൾ തന്നെ വാപ്പച്ചി ടെൻഷൻ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്, ദുൽഖർ പറയുന്നു. അന്നൊന്നും കയ്യിൽ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാൻ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു.…
മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാലവർഷക്കാലത്ത് കടലിൽ പോകാനാകാത്തവർക്ക് ദിവസം 200 രൂപ സാമ്ബത്തികസഹായം നൽകുമെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തിൽ കാലവർഷം കനത്തു കഴിഞ്ഞാൽ തീരദേശ മേഖലകളിൽ ദാരിദ്ര്യവും കനക്കും. കടലിൽ പോകാൻ കഴിയാത്ത, മറ്റു ജീവിതോപാധികൾ ഒന്നുമില്ലാത്ത അനേകം മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ദിവസവേതനം കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണഭിത്തി ഉടൻ തന്നെ തീർക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. തീരദേശ എംഎൽഎമാരുടെ അവലോകന യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയാണ് ആസൂത്രണം ചെയ്തത്. കോവിഡും ലോക്ഡൗണുമെല്ലാം വലിയൊരു തോതിൽ തന്നെ തീരദേശ ജനതയേയും ബാധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനവും, മത്സ്യലഭ്യതക്കുറവുമെല്ലാം തീരദേശ മേഖലകളുടെ സ്ഥിരം പ്രശ്നങ്ങളാണ്.
ആളുകളിൽനിന്നു പണം കടംവാങ്ങി കൂടുതൽ പലിശയ്ക്ക് മറിച്ചുനൽകുന്ന ഇടപാടു മാർട്ടിനുണ്ടായിരുന്നു. ഇങ്ങനെ സമ്ബാദിച്ച പണമുപയോഗിച്ചാണ് ആഡംബരജീവിതം നയിച്ചിരുന്നത്.
കൊച്ചി: ആളുകളിൽനിന്നു പണം കടംവാങ്ങി കൂടുതൽ പലിശയ്ക്ക് മറിച്ചുനൽകുന്ന ഇടപാടും മാർട്ടിനുണ്ടായിരുന്നു. ഇങ്ങനെ സമ്ബാദിച്ച പണമുപയോഗിച്ചാണ് ആഡംബരജീവിതം നയിച്ചിരുന്നത്. ഇരയായ യുവതിക്കൊപ്പം ഒരുവർഷമായി ഇയാൾ ഹൈക്കോടതിക്കു സമീപമുള്ള ഫ്ളാറ്റിൽ താമസിച്ചുവരുകയായിരുന്നു ഫ്‌ളാറ്റിൽ താമസിപ്പിച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൽ ജോസഫിന് സിനിമ നിർമ്മിക്കാനും പദ്ധതി ഉണ്ടായിരുന്നതായി പൊലീസ്. ഇതിനായി ഇയാൾ പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയിൽനിന്നു പലപ്പോഴായി പണം വാങ്ങി. ഫാഷൻ ഡിസൈനറായ യുവതി സിനിമയിൽ അവസരത്തിനു ശ്രമിച്ചിരുന്നവെന്നാണ് പൊലീസ് കരുന്നത്. . യുവതി പരാതി നൽകുന്നതിനു മുമ്ബുള്ള 25 ദിവസമാണു ക്രൂരപീഡനം നടന്നത്. സിനിമാ മോഹം നടക്കാതെവന്നപ്പോഴാകാം യുവതി പണം തിരികെ ചോദിച്ചതെന്നു പൊലീസ് സംശയിക്കുന്നു. മാർട്ടിൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. പണം കടംവാങ്ങിയതുമായി ബന്ധപ്പെട്ടാണു മാർട്ടിനുമായി തെറ്റിയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു.…
‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’, ടിക് ടോക് താരത്തിന്റെ പഴയ വിഡിയോ എപ്പോൾ വൈറൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്.ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക് ടോക് താരം അറസ്റ്റിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് കള്ളിയത്ത് പറമ്ബിൽ വിഘ്‌നേഷ് കൃഷ്ണ(അമ്ബിളി-19) അറസ്റ്റിലായത്.പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ വിഘ്‌നേഷ് പണ്ട് ചെയ്ത വീഡിയോകളും, പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാൾക്കെതിരെ ചില ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റും, തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഘ്‌നേഷിന്റെ വിഡിയോയുമൊക്കെ ട്രോൾ…