സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 16,229 പേര്‍ക്ക്; 25,860 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116),…

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവ്; വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്. കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു

ജനക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റെന്ന്​ എം.എ. യൂസുഫലി

ദുബൈ: സംസ്​ഥാന ബജറ്റ് സാര്‍വജന ക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രായോഗിക നി​ര്‍ദേശങ്ങളാണ്​ ബജറ്റിലുള്ളത്​. ആരോഗ്യ മേഖലക്ക് നല്‍കുന്ന ഊന്നല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക വായ്​പാ പദ്ധതി ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്ക് ആശ്വാസമേകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ക്ക് സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുന്ന നടപടികള്‍ പ്രശംസനീയമാണ്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയതും ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

മരണപ്പെടുന്ന നേതാക്കള്‍ക്ക് കോടികള്‍ നീക്കിവച്ച്‌ സ്മാരകം പണിയുന്നവര്‍ അറിയാന്‍ അമേരിക്കയിലെ ഒരു മാതൃക

അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മ്മിക്കാനുളള പണം ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ വക ഇരുത്തിയിരുന്നു. രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതമാണ് നീക്കി വച്ചിട്ടുള്ളത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതം സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതെന്നതിനാല്‍ ഈ വിഷയത്തില്‍ എതിര്‍പ്പുകള്‍ സ്വാഭാവികമായും ഉയരുന്നുണ്ട്. മരണപ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള രീതി പരിചയപ്പെടുത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അജയ് ബാലചന്ദ്രന്‍. പൊതുജനത്തിന് ഉപയോഗ പ്രദമായ രീതിയില്‍ നേതാക്കളുടെ സ്മരണ എങ്ങനെ നിലനിര്‍ത്താം എന്ന് ഈ കുറിപ്പില്‍ പറയുന്നു. അധികാരികള്‍ ഈ മാതൃക ശ്രദ്ധിച്ചാല്‍ അത് കേരളത്തിന് തീര്‍ച്ചയായും ഗുണപരമായിരിക്കും. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 2 കോടി രൂപ കൊണ്ട് എന്ത് സ്മാരകം നിര്‍മിക്കാനാവും? സ്ഥലമുണ്ടെങ്കില്‍…

അസാധാരണ സംഭവം ,പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച്‌ യുവാവ് ; പിന്നീട് നടന്നത് ..

തികച്ചും അസാധാരണമായ ഒരു രോഗിയുടെ ചിത്രങ്ങളാണ് അടുത്തിടെ ഒരു തായ് ഡോക്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. റോഡരികില്‍ പരിക്ക് പറ്റിയ നിലയില്‍ കിടന്ന പാറ്റയായിരുന്നു ആ രോഗി.കഴിഞ്ഞ ആഴ്ച റോഡരികില്‍ ആരോ ചവിട്ടിയതിനെ തുടര്‍ന്ന് പരിക്ക് പറ്റി കിടന്ന പാറ്റയെയും കൊണ്ടാണ് ഒരു വ്യക്തി ആശുപത്രിയിലെത്തിയത് . റോഡരികില്‍ കിടന്ന ആ പാറ്റയെ മരണത്തിന് വിട്ടുകൊടുക്കാന്‍ മനസ് വരാതെയാണ് ആ വ്യക്തി പാറ്റയെ തന്റെ കൈവെള്ളയിലെടുത്ത് സായി റാക് മൃഗാശുപത്രിയിലേക്ക് വന്നത് .എന്നാല്‍ ,പാറ്റയെ ചികിത്സിക്കാന്‍ കൊണ്ടുവന്ന വ്യക്തിയെ നോക്കി പരിഹസിക്കാതെ ആ ഡോക്റ്റര്‍ പാറ്റയെ സൗജന്യമായി ചികിത്സിക്കുകയായിരുന്നു .അതെസമയം ആദ്യമായാണ് തന്റടുത്തേക്ക് ഒരു പാറ്റയെ കൊണ്ടുവരുന്നത് എന്ന് ആ ഡോക്റ്റര്‍ പറഞ്ഞു .

സംസ്ഥാനത്ത് കനത്ത മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴ. പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ന് 13 ജില്ലകളിലും നാളെ പാലക്കാടും തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലും അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയാണ് ഉള്ളത്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി .

കോഴിക്ക് ‘മലബന്ധം’; ലോക്ക്ഡൗണില്‍ ഡോക്ടറെ കാണാന്‍ പുറത്തിറങ്ങിയ മധ്യവയസ്കന്റെ വീഡിയോ വൈറല്‍

കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം നമ്മളെല്ലാം വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയത്. ഇതോടെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താല്‍ എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായി. ശക്തമായ നിയന്ത്രണങ്ങള്‍ക്കിടെ ആശുപത്രി കേസുകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. എന്നാല്‍ വീടിന് പുറത്തിറങ്ങാന്‍ വിചിത്രവും എന്നാല്‍ കേട്ടാല്‍ ചിരിവരുന്നതുമായ പലതരം കാരണങ്ങളാണ് ചിലര്‍ക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ ലോക്ഡൗണില്‍ പുറത്തിറങ്ങുന്നതിന് കര്‍ണാടകയിലുള്ള ഒരാളുടെ വിചിത്രമായ ഒരു കാരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ കോഴിക്ക് ‘മലബന്ധം’ വന്നത് കാരണം ഡോക്ടറെ കാണിക്കുന്നതിന് പുറത്തിറങ്ങിയ ആളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച സംഭവം കര്‍ണാടകയിലെ ഗഡഗ് ജില്ലയിലാണ് നടന്നത്. കോഴിയെ കുട്ടയിലാക്കി പോകുന്ന…

നടന്നത് തട്ടിപ്പായിരുന്നുവെന്ന് അറിയുന്നത് ഇപ്പോള്‍; എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം: അബ്ദുല്ലക്കുട്ടി

കണ്ണൂര്‍ | അഴിമതിക്കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് താന്‍ ഈ പദ്ധതി ശിപാര്‍ശ ചെയ്തതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. പിന്നീട് ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അതിന്റെ മറ്റ് നടപടികള്‍ നടന്നു. എന്നാല്‍ ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നത്. ഇതില്‍ പ്രാഥമിക അന്വേഷണത്തിനായാണ് വിജിലന്‍സ് സംഘം എത്തിയത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്.…

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ ബന്ധുക്കള്‍ കൈയോടെ​ പിടികൂടി

ലഖ്​നോ: കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം.വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയി​ല്‍ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കള്‍ പറഞ്ഞു.

Covid 19 | കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അപകടകാരി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം. അതിതീവ്ര വ്യാപന ശേഷിയാണ് ഡെല്‍റ്റ വകഭേദത്തേിനെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയെക്കാള്‍ അപകടകാരിയാണ് ഡെല്‍റ്റ വകഭേദം. ആല്‍ഫയെക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷിയാണ് ഡെല്‍റ്റ വകഭേദത്തിന്. ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,200 വകഭേദങ്ങളാണ് ജീനോമിക് സിക്വീന്‍സിലൂടെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്ന് പഠനത്തില്‍ പറയുന്നു. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്തി, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദം കൂടുതലായി ബാധിച്ചത്. അതേസമയം വാകസിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ബ്രേക് ത്രൂ…