കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കൊവിഡ്; 153 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് Read more: https://www.deshabhimani.com/news/national/kerala-tops-again-in-niti-aayog-index/947620

ന്യൂഡല്‍ഹി > നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വീണ്ടും ഒന്നാംസ്ഥാനം നേടി കേരളം. 2020-21ലെ റിപ്പോര്‍ട്ടിലാണ് കേരളം തുടര്‍ച്ചയായ നേട്ടം കൊയ്തിരിക്കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന് ലഭിച്ച നേട്ടം അഭിമാനകരമാണ്. സുസ്ഥിര വികസന സൂചികയില്‍ 75 റാങ്ക് നേടിയാണ് കേരളം ഒന്നാമത് എത്തിയത്. 74 റാങ്ക് നേടിയ ഹിമാചല്‍ പ്രദേശും തമിഴ്‌നാടുമാണ് രണ്ടാമത്. സൂചികയില്‍ ഏറ്റവും പിറകിലുള്ളത് ബിഹാറും ജാര്‍ഖണ്ഡും അസമും ആണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കപ്പെട്ടത്. സുസ്ഥിര വികസനസൂചിക റിപ്പോര്‍ട്ട് ആരംഭിച്ച 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയതെങ്കില്‍ 2019ല്‍ സംസ്ഥാനത്തിന്റെ പോയിന്റ് 70 ആയി ഉയര്‍ന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച…

പ്രസവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍; പൊലീസ് പാറമടയില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി; കൊച്ചി തിരുവാണീയുരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യാന്‍ പൊലീസ്

കൊച്ചി: മഹാമാരിക്കാലത്ത് മനുഷ്യമനസ്സിനെ മുറിവേല്‍പ്പിക്കുന്ന മറ്റൊരു സംഭവം കൊച്ചിയില്‍ നിന്നും. പ്രസവ വിവരം പുറത്തറിയാതിരിക്കാന്‍ അമ്മ നവജാത ശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്‌ത്തി.തിരുവാണിയൂരിലാണ് അമ്മയുടെ ഈ ക്രൂരത.പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങള്‍ പുറംലോക മറിയുന്നത്.തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് ഭാഷ്യം ഇങ്ങനെ.. യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച്‌ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്‌ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയില്‍…

ബാബാ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി. കോവിഡിനെതിരായ മരുന്നാണെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ കോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കോവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ കോവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകള്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കോവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അബുദാബി കോടതി വധശിക്ഷക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച്‌ എം.എ യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്‍്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്‍്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്. 2012 സെപ്റ്റംബര്‍ 7 നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്‍്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.…

സി കെ ജാനുവിന്‌ 10 ലക്ഷം: ശബ്‌ദരേഖ കൃത്രിമമെങ്കിൽ തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച്‌ പ്രസീത

കണ്ണൂർ > സി കെ ജാനുവിന്‌  എൻഡിഎ സ്‌ഥാനാർഥിയായി മത്സരിക്കാൻ  ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖ കൃത്രിമമാണെങ്കിൽ അത്‌ തെളിയിക്കാൻ വെല്ലുവിളിച്ച്‌ പ്രസീത. സി കെ  ജാനുവിന്റെ പാർടിയായ ജെആർപിയുടെ  സംസ്‌ഥാന ട്രഷറർ ആയ പ്രസീതയാണ്‌ പണം കൈമാറ്റവുമായി ബന്ധപ്പെട്ട്‌ സുരേന്ദ്രനുമായി സംസാരിച്ചതിന്റെ ശബ്‌ദരേഖ ഇന്നലെ പുറത്തുവിട്ടത്‌.  മാർച്ച്‌ 7ന്‌ പണം കൈമാറുന്നതിന്‌ മുൻപും കെ സുരേന്ദ്രൻ ആശയവിനിമയം നടത്തിയിരുന്നുവെന്നും പ്രസീത പറഞ്ഞു. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ വ്യക്തമാക്കി. തന്റേതെന്ന്‌ പ്രചരിക്കുന്ന സന്ദേശത്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും  ഒരു ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും കൂട്ടി ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന്‌…

‘ഞാന്‍ മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം’ നിങ്ങള്‍ ബി ജെ പിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി

തിരുവനന്തപുരം: ( 03.06.2021) യുവതാരങ്ങളില്‍ മലയാളികളുടെ പ്രിയ താരമാണ് ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങള്‍ ഏത് രാഷ്ട്രീയപാര്‍ടിയിലാണെന്ന ഒരു കമന്റിന് മറുപടി നല്‍കുകയാണ് താരം. ‘നിങ്ങള്‍ ബിജെപിയാണോ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്. ‘ഞാന്‍ മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ? ‘എന്നാണ് താരം തിരിച്ച്‌ ചോദിച്ചത്. പിന്നാലെ ഈ കമന്റ് അയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അഹാന അതിന്റെ സ്ക്രീന്‍ ഷോട് ഇന്‍സ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റുകയും ചെയ്തു. ‘എന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച്‌ പറ്റാനുള്ള രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും…

ട്രാന്‍സ്ജെന്‍ഡര്‍ ശ്രീധന്യ കൊച്ചിയിലെ വീട്ടില്‍ മരിച്ച നിലയില്‍, കൊവിഡെന്ന് സംശയം; മൃതദേഹത്തിന് 2 ദിവസം പഴക്കം

കൊച്ചി: വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ്ജെന്‍ഡര്‍ ശ്രീധന്യ മരിച്ച നിലയില്‍ . മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇന്‍ക്വസ്റ്റ് നടത്തിയ മരട് ഇന്‍സ്പെക്ടര്‍ വിനോദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

‘ബിജെപി സര്‍ക്കാര്‍ ശരീയത്ത് നിയമത്തില്‍ കൈകടത്തിയതുകൊണ്ടാണ് മഹാമാരിയും കൊടുങ്കാറ്റും രാജ്യത്തുണ്ടായത്’; വിചിത്രവാദവുമായി സമാജ്‌വാദി പാര്‍ട്ടി എം‌പി

ന്യൂഡല്‍ഹി: രാജ്യത്ത് തുട‌ര്‍ച്ചയായി കൊവിഡ് മഹാമാരി നാശം വിതയ്‌ക്കുന്നതും കൊടുങ്കാറ്റുകള്‍ വരുന്നതും ‘ദൈവത്തിന്റെ ഇടപെടല്‍’ കൊണ്ടാണെന്ന് വാദവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി എസ്.ടി ഹസന്‍. രാജ്യത്തെ മുസ്ളീം മതവിഭാഗത്തിനെതിരെ എന്‍‌ഡി‌എ സര്‍ക്കാര്‍ തിരിഞ്ഞതും ശരീയത്ത് നിയമത്തില്‍ കൈകടത്തിയതുമാണ് ഇതിന് കാരണമായി ഹസന്‍ പറയുന്നത്. ‘മുസ്ളീങ്ങള്‍ക്കെതിരെ ഇത്തരം അനീതി കാട്ടിയത് മൂലം ആകാശത്ത് നിന്നും ചുഴലിക്കാ‌റ്റുണ്ടാകുന്ന രൂപത്തിലും പാവങ്ങള്‍ മഹാരോഗം വന്ന് മരിക്കുന്ന രീതിയിലും നാശങ്ങളുണ്ടാകാന്‍ കാരണമായി’ ഹസന്‍ അഭിപ്രായപ്പെട്ടു. .യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണംകാരണം ജനങ്ങള്‍ക്ക് മരണമടഞ്ഞ ബന്ധുക്കള്‍ക്ക് അന്തിമാചാരങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെയായി. മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും അവ നായ്‌ക്കള്‍ കടിച്ചുകീറുന്നതും രാജ്യത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നും എസ്.ടി ഹസന്‍ ചോദിച്ചു. ‘ലോകത്തെവിടെങ്കിലും സംസ്‌കരിക്കുന്നതിന് പകരം മൃതദേഹം പുഴയിലൊഴുക്കിയിട്ടുണ്ടോ? മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിറക് പോലും ലഭ്യമല്ല. ഇത് എന്തുതരം ഭരണമാണ്?’ ഹസന്‍ രൂക്ഷമായി യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചു. ലോകത്ത് അമാനുഷികമായ…

കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

▪️തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളവും (കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍), കര്‍ണാടകയും (കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ചുരുക്കെഴുത്ത് തങ്ങളുടേതാണെന്നും കേരള ആര്‍ടിസി അത് ഉപയോഗിക്കരുതെന്നും കാണിച്ച് 2014ല്‍ കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിനുവേണ്ടി അപേക്ഷിച്ചു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളത്തിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി…