ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ സ്ഥാനമുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ വിഭജന ശ്രമം ക്രിസ്ത്യാനികൾക്കിടയിൽ നടക്കില്ലെന്ന് എംഎ ബേബി തുറന്നടിച്ചു. ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹം പോലെയാണ്. കേരളത്തിൽ അവരുടെ ഒരു ശ്രമവും വിജയിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ പിടിച്ചുനിൽക്കാം എന്ന ചിന്തയിൽ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ മുസ്ലിം വിരോധം കുത്തിവെച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആർഎസ്എസ് ചിന്തിക്കുന്നതെന്ന് എംഎ ബേബി വിമർശിച്ചു. ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ സ്‌നേഹം എല്ലാ വിഭാഗം മലയാളികളുടെയും മനസിലുണ്ട്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യൻ വർഗീയവാദികളെ കണ്ട് ആർഎസ്എസ് മനപ്പായസമുണ്ണെണ്ട എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നരേന്ദ്രമോദി ഇന്ത്യ ഭരിച്ചിട്ടും അവരുടെ മുന്നണിക്ക് മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച തുക പോലും കിട്ടിയില്ല. മതവിദ്വേഷം ഉണർത്തി വോട്ടുനേടാൻ ശ്രമിച്ച പിസി ജോർജിനെ പോലുള്ളവരും…
Month: May 2021
ഓണ്‍ലൈന്‍ പഠനം: നെറ്റ്‌വര്‍ക്കാണ് പ്രശ്‌നം, പകുതി വിദ്യാര്‍ത്ഥികളും പരിധിക്ക് പുറത്ത്
തിരുവല്ല: ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ പഠനം തുടങ്ങാനിരിക്കെ ജില്ലയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് പരിധിക്കു പുറത്ത്. മലയോര മേഖലയിലെ കുട്ടികളാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തില്‍ വലയുന്നത്. കഴിഞ്ഞ വര്‍ഷവും അവര്‍ ഇതേ പ്രശ്നം നേരിട്ടിരുന്നു. ഇത്തവണ ഇത് രൂക്ഷമാകാനാണ് സാധ്യത. ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം ക്ലാസുകളുണ്ടാകും. ഇന്റര്‍നെറ്റ് ശേഷി കുറഞ്ഞ വനമേഖലയിലെ കുട്ടികള്‍ക്ക് ഈ ക്ലാസ്സുകളില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ പറ്റുമോ എന്ന സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗവി മേഖലയില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനം തടസ്സപ്പെട്ടത് വാര്‍ത്തയായിരുന്നു. അതേസമയം നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അധ്യാപകര്‍ നേരിട്ട് ഓണ്‍ലൈന്‍ ക്ലാസ്സ് കൈകാര്യം…
യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം നദിയിലെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബാല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയില്‍ രണ്ട് ആളുകള്‍ ചേര്‍ന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിലൊരാള്‍ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ മേയ് 28ന് മരിച്ചു. പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍, സംസ്‌കാരം നടത്താതെ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ബല്‍റാംപൂര്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ് അനീഷ് രവി.
മോഹനം ,മിന്നുകെട്ട്, സതി ലീലാവതി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ അനീഷ് തിരക്കഥ, സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തൻറെ വ്യക്തിമുദ്ര തെളിയിച്ചു. കുട്ടനാടൻ മാർപാപ്പ, അടക്കമുള്ള സിനിമയിലും അദ്ദേഹം നിറസാന്നിധ്യമായി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അദ്ദേഹം നടത്തിയ പരിപാടിയായിരുന്നു 10 മിനിറ്റ് എന്നോടൊപ്പം എന്ന ലൈവ് പരിപാടി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലൈവിൽ വരുന്ന അനീഷ് ഒരു ചോദ്യം ചോദിക്കും അറിവിൻറെ ആഴം അളക്കുന്ന ഈ ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്ന ആൾക്ക് സമ്മാനം. ഈ പരിപാടി അദ്ദേഹം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഉച്ചയ്ക്ക് രണ്ടുമണിക്ക് അദ്ദേഹം ലൈവ് എത്തും ഒരുദിവസം തൻറെ യൂട്യൂബ് ചാനൽ ആയ അനീഷ് രവി ബ്ലോക്കിലാണ് ലൈവ് വരുകയാണെങ്കിൽ അടുത്ത ദിവസം അനീഷ് രവിയെന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ആരംഭിക്കുന്നത്. ലോക്ഡൗൺ ഡൗൺ ആരംഭിച്ച് 26 ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ ലൈവ് ഇന്ന് 26ലേക്ക്…
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി
ഒരു ഷൂ ഉയര്‍ത്തിപ്പിടിച്ച ഫോടോ ഇട്ടതുകൊണ്ടുള്ള പുലിവാലേ…സത്യമായും ‘നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല, ചിത്രത്തിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി. ‘ഇനിമുതല്‍ നീ മീനാക്ഷി അല്ല, ആമീനാ ഖുറേഷി ആണ്.. നിന്നോടാരാ കൊച്ചു രാമാ ഇപ്പൊ ഇവിടെ ഷൂ കൊണ്ട് വരാന്‍ പറഞ്ഞേ…??’ ചിരിക്ക് വക നല്‍കുന്ന കമന്റുകള്‍ ഇങ്ങനെ പോകുന്നു. വിമര്‍ശിച്ചും അപമാനിച്ചും കൊണ്ടുള്ള കമന്റുകള്‍ വേറെയുമുണ്ട്. കാര്യം വളരെ നിസാരമാണ്. നടിയും അവതാരികയുമായ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും അതിന് കൊടുത്ത തലക്കെട്ടുമാണ് ട്രോളന്‍മാരുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് എത്തിക്കുന്നത്. പുതിയതായി എടുത്തൊരു ചിത്രത്തില്‍ ഷൂസ് കയ്യിലേന്തി നില്‍ക്കുകയാണ് മീനാക്ഷി. ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. പിന്നാലെ കമന്റുകളുടെ ബഹളം. ബാക്കി മീനാക്ഷി പറയും. ‘നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്.…
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 29013, ടിപിആറിലും ആശ്വാസം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675,കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1)…
മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ സ്ഥിരീകരിച്ചയാള്‍ മരിച്ചു
ലഖ്നോ: ഒരേ സമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാര്‍ സിങ് (59) എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു. രക്തത്തില്‍ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടര്‍ന്നാണ് കുമാര്‍ സിങ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് 24ന് എന്‍ഡോസ്കോപ്പി പരിശോധനയിലാണ് ഇയാളില്‍ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്. മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരു രോഗി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു – ഡോക്ടര്‍ പറയുന്നു. ഗാസിയാബാദില്‍ 65 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തി നേടിയതായും 33 പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു.
ഈ വര്‍ഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടന്‍
ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതോടെ മത്സരാര്‍ത്ഥികളെല്ലാം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന എട്ടു മത്സരാര്‍ത്ഥികളില്‍ നിന്നും ടൈറ്റില്‍ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു രാത്രി പതിനൊന്നു മണി വരെയാണ് വോട്ടിംഗ് ടൈം. നാട്ടില്‍ തിരിച്ചെത്തിയ ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിട്ടും വോട്ടു ചോദിച്ചുമെല്ലാം സമയം ചെലവഴിക്കുകയാണ്. ഇപ്പോഴിതാ, തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മണിക്കുട്ടന്‍ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്ന ചോദ്യത്തിന് കണ്‍ഫെഷന്‍ റൂം എന്നായിരുന്നു ഉത്തരം. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മണിക്കുട്ടന്റെ ഉത്തരം ഈ വര്‍ഷം കല്യാണമുണ്ടാവുമോ? ആഗ്രഹം ഉണ്ട്, നോക്കാം നടക്കുമോ എന്ന്. ചേട്ടന്റെ അടുത്ത പരിപാടി എന്താണ്? എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച് ചാന്‍സ് ചോദിക്കണം എന്തിനാണ് കണ്ണട…
വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു
കൊച്ചി: ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ. ഏഷ്യാനെറ്റ് ന്യൂസിലെ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി.ഇക്കാര്യം എംഎല്‍എ കെ ജെ മാക്‌സി ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ…
‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്‍മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’; പരിഹസിച്ച് അലി അക്ബര്‍
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിനെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്‍മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’ എന്നാണ് അലി അക്ബര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത് അപകീര്‍ത്തികരമായ പ്രചാരണങ്ങളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവര്‍ കാണിച്ചു. എന്നാല്‍ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.