‘ഹാര്‍ട്ട് അറ്റാക്കും കൊവിഡ് കേസും ഇവിടെ എടുക്കില്ല’; 4 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, പിതാവിന്റെ മരണത്തെകുറി.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് സാഹചര്യം വര്‍ധിക്കുകയാണ്. 2423 കൊവിഡ് രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തെ ആശുപത്രികള്‍ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. തിരുവനന്തപുരത്തെ 4 ആശുപത്രികളില്‍ പിതാവിനു ചികിത്സയ്ക്കായി വിളിച്ചെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്ന് ഇവ ശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഒടുവില്‍ മെഡിക്കല്‍ കൊളെജില്‍ എത്തിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ അവരും തയ്യാറായില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിനു കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയ്ക്കോളാനും ‘കൊവിഡും ഹാര്‍ട്ട് അറ്റാക്കും’ ഇവിടെ എടുക്കില്ലെന്നുമായിരുന്നു പ്രസ്തുത ആശുപത്രി അറിയിച്ചതെന്ന് യുവതി പോസ്റ്റില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവരും എടുത്തില്ല. രണ്ട് ആശുപത്രികളില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ അവരും സമാന അഭിപ്രായമാണ് പറഞ്ഞത്. കൊവിഡും ഹാര്‍ട്ട് അറ്റാക്കും എടുക്കില്ലെന്ന്5 മണിക്കൂറോളമായിരുന്നു യുവതിയുടെ പിതാവ് ചികിത്സ…

ലക്ഷദ്വീപ്; മമ്മൂട്ടി പ്രതികരിക്കാത്തതില്‍ അത്ഭുതം -ഫാത്തിമ തഹ് ലിയ

ലക്ഷദ്വീപ് വിഷയത്തില്‍ നടന് മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നു – ഫാത്തിമ തഹ് ലിയ കുറിച്ചു. കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്തതിന് മമ്മൂട്ടിക്ക് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് തുറന്ന കത്ത് എഴുതിയിരുന്നു. മമ്മൂട്ടിക്ക് ആദ്യപ്രതിഫലം നല്‍കിയത് തങ്ങളാണെന്ന് ഓര്‍മിപ്പിച്ചാണ് സമൂഹ മാധ്യമത്തില്‍ കത്ത് പോസ്റ്റ് ചെയ്തത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിതന്നെ ഏതാനും വര്‍ഷം മുമ്ബ് ഒരു പ്രസിദ്ധീകരണത്തില്‍ നല്‍കിയ ലേഖനത്തിലെ വാചകങ്ങളാണ്. ‘അന്ന് ലക്ഷദ്വീപില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ പഠിച്ചിരുന്നു. അവര്‍ക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍. അതിെന്‍റ…

‘കങ്കണമാര്‍ അക്രമത്തിന് അലറിവിളിക്കുമ്ബോഴാണ് അന്യന്റെ വേദന ഏറ്റെടുത്ത് പൃഥ്വിരാജിന്റെ പ്രതികരണം’; പ്രിയനന്ദനന്‍

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന് എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. കലാകാരന്മാര്‍ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല, കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്ബോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥ്വിരാജ് ഉറപ്പിച്ച്‌ തെളിയിക്കുന്നതെന്നും പ്രിയനന്ദനന്‍ പറഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്‌നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചുവെന്നും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാവകാശലംഘനത്തെ ക്കുറിച്ച്‌ പൃഥ്വിരാജ് എഴുതിയ കുറിപ്പ് വിവാദമായിരിക്കുകയാണല്ലോ. കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേല്‍ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാന്‍ പൃഥിരാജിന്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക്…

കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകി; ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് ലഭിച്ചത് കോടികള്‍ വിലയുള്ള വജ്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുള്ള കച്ചവടക്കാരന് 1.2 കോടി രൂപയ്ക്ക് 30 കാരറ്റ് ഗുണമേന്മയുള്ള വജ്രം കര്‍ഷകന്‍ വിറ്റു. ആന്ധ്രയിലെ കൂര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി പ്രദേശത്തുള്ള കര്‍ഷകനാണ് കൃഷിയിടത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകിയപ്പോഴാണ് വജ്രം കണ്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെടുന്നത്. കര്‍ഷകന് വജ്രം കിട്ടിയ കാര്യം പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും കൂര്‍നൂല്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. കനത്ത മഴക്കാലത്തും അതിനു ശേഷവും ഈ പ്രദേശങ്ങളില്‍ വിലകൂടിയ രത്‌നക്കല്ലുകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴയ്ക്കു പിന്നാലെ ജോനാഗിരി, തുഗ്ഗളി, മഡിക്കേര,…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍; ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരേ കേസ്

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ വിട്ടു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് വിവരം. ഈ മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്. സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ആദ്യകുര്‍ബാന ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി…

നമുക്ക് ഒന്നിച്ചു വളര്‍ന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ; ഗോപി സുന്ദറിന് ആശംസകളുമായി ഹിരണ്‍മയി

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയി. കോവിഡ് കാലത്തിനു മുന്‍പ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്. ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളര്‍ന്ന് സ്നേഹിച്ച്‌ മരിക്കാം. മികച്ച ആരോഗ്യവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ഹീഗോ, ശിവാജി, പുരുഷു, തങ്കപ്പന്ഡ, മാഷ, കല്യാണി പിന്നെ ഞാനും- ഹിരണ്‍മയി കുറിച്ചു. ഉക്രെയിനിലേക്കുള്ള യാത്രക്കിടയില്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഗോപിസുന്ദറിന് ആശംസകളുമായി എത്തുന്നത്.

ഭാര്യ പ്രഗ്നന്റ് ആയ സമയത്ത് ആശുപത്രി ചിലവിന് പൈസ ഇല്ലായിരുന്നു, അന്ന് ചെയ്യേണ്ടി വന്ന ചിത്രമായിരുന്നു അത്‌ .

ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. ഒരുപാട് കഷ്ടപ്പെട്ട് ശേഷമാണ് മോളിവുഡിലെ താരമൂല്യമുളള നടന്മാരില്‍ ഒരാളായി ടൊവിനോ മാറിയത്. എന്ന് നിന്‌റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. പൃഥ്വിരാജ് നായകനായ ചിത്രത്തിലെ ക്യാരക്ടര്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള സിനിമകള്‍ കൂടുതല്‍ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറി. തുടര്‍ന്ന് കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറിയത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം ടൊവിനോ പ്രവര്‍ത്തിച്ചിരുന്നു. സഹനടനായി നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങള്‍ ചെയ്തുതുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം ചാര്‍ലിയില്‍ ഒരു റോളില്‍ ടൊവിനോയും അഭിനയിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം…

യോഗയും ആയൂര്‍വേദവും അഭ്യസിക്കുന്നുണ്ട്; തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്ന് രാംദേവ്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി രാംദേവ്. താന്‍ യോഗയും ആയൂര്‍വേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. അലോപതി 100 ശതമാനം ഫലപ്രദമല്ലെന്ന് കൊവിഡ് മൂലമുളള മരണങ്ങള്‍ വ്യക്തമാക്കുന്നതായും രാംദേവ് അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഞാന്‍ യോഗയും ആയൂര്‍വേദവും അഭ്യസിക്കുന്നു. അതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയൂര്‍വേദം ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യന്‍ സമ്ബ്രദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുളള സമഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ‌എം‌എ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി. സംഭവം വിവാദമായതോടെ രാംദേവ്…

15 കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; പിടി കൂടിയത് കോവിഡ് പ്രതിരോധ ക്യാമ്ബില്‍ നിന്ന്

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ 5 മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിട്ട ഇയാളെ കണ്ടെത്തിയത് കോവിഡ് പ്രതിരോധ ക്യാമ്ബില്‍ നിന്നാണ്. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനാണ് അറസ്റ്റിലായത്. കോഴിക്കോട്ട് തെരുവില്‍ അലഞ്ഞുനടക്കുന്നവരെ പാര്‍പ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്ബില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാണ് ഇയാള്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറു വേദന ഉണ്ടായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികാരികള്‍ പെണ്‍കുട്ടിക്ക് വയറു വേദനയാണെന്ന് അമ്മയെ അറിയിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ‘ ഗര്‍ഭം അലസിപ്പിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് കേസെടുത്തത് അറിഞ്ഞതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും കാരണം…

വിവാഹ വാഗ്‌ദാനം നല്‍കി ശരീരബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ചു; നടി കങ്കണാ റണാവത്തിന്റെ അംഗരക്ഷകന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍

മുംബയ്: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെ മുംബയ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുംബയ് സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്‌റ്റ്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ കുമാര്‍ ഹെഗ്‌ഡെ വര്‍ഷങ്ങളോളം വിവാഹ വാഗ്‌ദാനം നല്‍കി പരാതിക്കാരിയായ യുവതിയെ വഞ്ചിക്കുകയും ശരീര ബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തു. പിന്നീട് അമ്മയ്‌ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ കടം വാങ്ങിയ ശേഷം കുമാ‌റിനെക്കുറിച്ച്‌ വിവരമൊന്നുമുണ്ടായില്ല. ഇതാണ് ഇയാള്‍ക്കെതിരെ യുവതി പരാതിപ്പെടാന്‍ കാരണം. എട്ട് വര്‍ഷമായി താനും കുമാറും തമ്മില്‍ അടുപ്പത്തിലാണെന്നും വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ ബന്ധമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എപ്പോഴെങ്കിലും കുമാര്‍ വിവാഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. ശരീരബന്ധത്തിന് തനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും പലപ്പോഴും കുമാര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ നാട്ടില്‍ അമ്മയ്‌ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ വാങ്ങി നാട്ടിലേക്ക് പോയ കുമാര്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടോ സന്ദേശങ്ങളയച്ചിട്ടോ പ്രതികരണമില്ലാതെ വന്നപ്പോഴാണ് പരാതി…