ഒരു സമയത്ത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം അഥവാ കിസ്സ് ഓഫ് ലവ്. കേരളത്തിലെ സദാചാര പോലീസിനെതിരെ ആയിരുന്നു ഈ സമരം. ഒരുപറ്റം യുവതി യുവാക്കൾ ആയിരുന്നു ഈ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ചുംബന സമര നായിക യായി അന്ന് രംഗത്ത് വന്നിരുന്നത് രശ്മി ആർ നായർ ആയിരുന്നു. കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു രശ്മി. അതിനുശേഷം മോഡൽ രംഗത്ത് സജീവമായിരുന്നു താരം. പിന്നീട് ഭർത്താവും രശ്മിയും പെൺവാണിഭക്കേസിൽ അകത്താക്കുകയും ശേഷം പുറത്തുവരികയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. താരം പിന്നീട് സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും, അതിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ ഓപ്ഷൻ വെക്കുകയും ചെയ്തു. രശ്മിയുടെ സ്വകാര്യ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും, വേണ്ടവർ പൈസ കൊടുത്തു കാണാനുള്ള ഓപ്ഷൻ വെക്കുകയും…
Day: May 27, 2021
സംസ്ഥാനത്ത് ആക്റ്റീവ് കേസുകൾ കുറയുന്നു; ഇന്ന് 24,166 പേർക്ക് കൊവിഡ്; മരണം 181
കേരളത്തിൽ ഇന്ന് 24,166 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂർ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസർഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…
റിലീസിന് മുമ്പ് 325 കോടി നേടി രാജമൗലിയുടെ ‘ആർ.ആർ.ആർ.’
റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ.’. 450 കോടി ബഡ്ജറ്റുള്ള ചിത്രം ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്ഫ്ലിക്സ്, സീ 5 , സ്റ്റാർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ആർ.ആർ.ആർ.ൻറെ ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങൾ സീ നെറ്റ്‌വർക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ ടെലിവിഷൻ അവകാശങ്ങൾ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന് സ്വന്തമാണ്. രാം ചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലേയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചരിത്രവും ഫിക്ഷനും…
ബിജെപി നേതാവ് പ്രതിയായ പീഡന കേസ്: അന്വേഷണം പൂര്‍ത്തിയായി; വിശദമായ കുറ്റപത്രം അടുത്ത ദിവസം
തലശേരി > പാനൂരിനടുത്ത പാലത്തായിയില് നാലാംക്ലാസ് വിദ്യാര്ഥിനിയെ സ്കൂളിലെ ശുചി മുറിയില് ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില് പ്രത്യേക സംഘത്തിന്റെ അന്വേഷണം പൂര്ത്തിയായി. പെണ്കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയ അന്വേഷണ സംഘം വിശദമായ കുറ്റപത്രം അടുത്ത ദിവസം തലശേരി പോക്സോ കോടതിയില് സമര്പ്പിക്കും. സ്കൂളിലെ ശുചിമുറിയിലെ ടൈല്സില് നിന്ന് ലഭിച്ച രക്തപരിശോധന റിപ്പോര്ട്ടടക്കം കുറ്റപത്രത്തിനൊപ്പമുണ്ടാവും. കോസ്റ്റല് എഡിജിപി ഇ ജെ ജയരാജന്, ഡി വൈ എസ് പി രത്നകുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്ത്തിയാക്കിയത്. ഒമ്ബതുവയസുള്ള കുട്ടിയെ അധ്യാപകനും പ്രാദേശിക ബി ജെ പി നേതാവുമായ കടവത്തൂര് മുണ്ടത്തോട്ടിലെ കുറുങ്ങാട്ട് കുനിയില് പത്മരാജന് ശുചിമുറിയില് വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലേയും ടൈല്സ് പൊട്ടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ടൈല്സില് രക്തക്കറയുള്ളതായി ഫോറന്സിക് പരിശോധനയില് കണ്ടെത്തിയതാണ് കേസില് നിര്ണായകമായത്. പെണ്കുട്ടിയുടെ കൂട്ടുകാരികളില്…
നൂറിന്റെ ‘നിറവില്‍’ മുംബൈ !! പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.
മുംബൈ ഉപനഗരമായ താനെയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയില്‍ പലയിടത്തും 99.94 രൂപയിലെത്തി നില്‍ക്കുകയാണ് ഇന്ധന വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വില രാജ്യമെമ്ബാടും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ ഇതിനകം 100 രൂപ കടന്ന പെട്രോളിന്റെ വില ഇന്ന് മുംബൈയിലെ താനെ നഗരത്തിലും 100 രൂപ മറി കടന്നു. താനെയില്‍ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 100.07 രൂപയും ഡീസലിന് ലിറ്ററിന് 91.99 രൂപയുമാണ്
17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾ’; വൈരമുത്തുവിനെതിരെ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ
മീ ടൂ ആരോപിതനായ തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ. പുരസ്‌കാരം നൽകിയ ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ വിമർശനം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു. ഇന്നലെയാണ് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനു പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എൻ.വി. അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം. 2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള…
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ച ചട്ടം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫിസര്‍ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയില്‍ പോയിട്ടുണ്ട്. ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകല്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്ബനികളോട് തത്…
ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം തുടങ്ങി; 7000 രൂപ വിലയുള്ള മരുന്ന് ഇപ്പോള്‍ 1200 രൂപയ്ക്ക് നല്‍കുമെന്ന് കേന്ദ്രമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസ് ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം വ്യാഴാഴ്ച ആരംഭിച്ചു. ‘ഈ ഒരു കമ്ബനി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ മരുന്ന് ഉല്‍പാദിപ്പിക്കുന്നത്. ഇതിന് 7000 രൂപയാണ് വിലയെങ്കിലും ഇപ്പോള്‍ 1200 രൂപയ്ക്ക് ലഭിക്കും,”കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ ലോകത്തിന്റെ ഏത് കോണുകളിലേക്കും ഈ മരുന്നെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും നിര്‍ദേശിച്ചു. ലോകത്തുടനീളമുള്ള ഇന്ത്യയുടെ സ്ഥാനപതി കാര്യാലയങ്ങളും ആവശ്യമുള്ളിടത്ത് അപ്പപ്പോള്‍ മരുന്നെത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അമേരിക്കയിലെ ഗീലിയഡ് സയന്‍സ് എന്ന കമ്ബനിയുടെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു
വളര്‍ത്തുനായയെ ഹൈഡ്രജന്‍ നിറച്ച ബലൂണില്‍ കെട്ടി പറപ്പിച്ചു; യൂട്യൂബര്‍ അറസ്‌റ്റില്‍, പരാതി നല്‍കിയതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ നീക്കം ചെയ്‌തു
ന്യൂദല്‍ഹി: വീഡിയോ വൈറലാകുന്നതിന് സ്വന്തം വളര്‍ത്തുനായയെ ബലൂണില്‍ കെട്ടി പറപ്പിച്ച യൂട്യൂബര്‍ അറസ്‌റ്റില്‍. ദല്‍ഹി സ്വദേശി ഗൗരവ് ജോണ്‍ ആണ് അറസ്‌റ്റിലായത്. കുറച്ച് ഹൈഡ്രജന്‍ ബലൂണുകള്‍ തന്റെ നായയുടെ ശരീരത്തില്‍ കെട്ടിയ ശേഷം ഗൗരവ് കൊണ്ടുവരുന്നതാണ് ആദ്യം വീഡിയോയിലുളളത്. തുടര്‍ന്ന് ഒരു പാര്‍ക്കില്‍ വച്ച് നായയെ വിടുന്നു. ഇതോടെ പറന്ന് പൊങ്ങിയ നായ കരയുന്നത് വീഡിയോയിലുണ്ട്. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടമ മാള്‍വിയ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഗൗരവിനെ അറസ്‌റ്റ് ചെയ്‌തു. നായ പറക്കുന്നത് കണ്ട് യൂട്യൂബറും ഇയാളുടെ അമ്മയും സന്തോഷിക്കുന്നുമുണ്ട്. സംഭവത്തില്‍ മൃഗസ്‌നേഹി സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ നീക്കം ചെയ്‌തു. വിവാദ വീഡിയോ ഡിലീറ്റ് ചെയ്‌ത ശേഷം താന്‍ നായയെ സുരക്ഷിതമായി താഴെയിറക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നതായി ചൂണ്ടിക്കാട്ടി ഗൗരവ് ഒരു വീഡിയോ…
പൂന്തുറ ബോട്ടപകടം; കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശി ജോസഫ് (47), സേവ്യർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകൾ അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.