നടൻ രാജൻ പി ദേവിന്റെ മകൻ അറസ്റ്റിൽ

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു. ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം…

ലക്ഷദ്വീപ് വികസിക്കാത്തതിനു കാരണം അവിടുത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യം; നടന്‍ പൃഥ്വിരാജിന്‍രെ മുന്‍നിലപാട് കുത്തിപൊക്കി സോഷ്യല്‍മീഡിയ (വീഡിയോ)

തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജആരോപണങ്ങള്‍ പശ്ചാത്തലമാക്കി രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ലക്ഷദ്വീപിന്റെ സംസ്‌കാരവും പാരമ്ബര്യവും വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് പ്രസ്താവിച്ച പൃഥ്വിരാജ് പക്ഷേ വര്‍ഷങ്ങള്‍ മുന്‍പ് പറഞ്ഞത് നേരേ മറിച്ചായിരുന്നു. ലക്ഷദ്വീപ് വികസിക്കാത്തതിനു കാരണം അവിടുത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണെന്നായിരുന്നു നടന്റെ വാദം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നായിരരുന്നു താരത്തിന്റെ പുതിയ ചോദ്യം. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെടുന്നു. എന്നാല്‍, സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന സിനിമ റിലീസ് ആയ സമയത്ത് കൈരളിയുടെ ഭാഗമായി വി ചാനലിന് നല്‍കിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍, ലക്ഷദ്വീപ് പുറത്ത് അറിയപ്പെടാതെ പോകുന്നതില്‍ അവിടുത്തെ യുവാക്കള്‍ പരാതിപ്പെട്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ…

ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ട്; അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയിൽ തിരിച്ചടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ഇതിനിടെ പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം കോഴിക്കോട് പറ‍ഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,90,24,615 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

കൊവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ 60 വയസ്സ് വരെ കുടുംബത്തിന് ശമ്ബളം; പ്രഖ്യാപനവുമായി ടാറ്റ സ്റ്റീല്‍

മുംബൈ | കോവിഡ് -19 ബാധിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി ടാറ്റ സ്റ്റീല്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിനിരയായി ഒരു ജീവനക്കാരന്‍ മരിച്ചാല്‍, അയാള്‍ക്ക് 60 വയസ്സ് തികയുന്നത് വരെ അയാളുടെ ശമ്ബളം കുടുംബത്തിന് നല്‍കുമന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്ബളമാണ് പ്രതിമാസം കുടുംബത്തിന് നല്‍കുകയെന്ന് കമ്ബനി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ടാറ്റാ സ്റ്റീലിന്റെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് കമ്ബനി പറഞ്ഞു. ഇതിന് പുറമെ ജീവനക്കാരന് നല്‍കിയിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി. ഒരു മുന്‍നിര ജീവനക്കാരന്‍ ജോലി സമയത്ത് രോഗബാധിതനായി മരിക്കുകയാണെങ്കില്‍, അയാളുടെ കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചെലവും പൂര്‍ണമായും കമ്ബനി വഹിക്കും. ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതായാണ്…

ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം അവസാനിക്കുമോ?

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു…

കോവിഡ് വാക്‌സിന്‍, ജി.എസ്.ടി നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധ്യത; തീരുമാനം വെള്ളിയാഴ്ചയെന്ന് കൗണ്‍സില്‍

ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയില്‍ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. നിലവില്‍ കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് ശതമാനം നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നികുതി നിരക്ക് ഗണ്യമായി കുറച്ച്‌ 0.1 ശതമാനമാക്കണമെന്ന മറ്റൊരു നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് മുന്‍പിലുണ്ട് . വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളെയും കേന്ദ്ര ധനകാര്യ മന്ത്രാലയം ചര്‍ച്ചയ്ക്ക് പരിഗണിക്കും. കോവിഡ് വാക്സിന്‍ സ്വന്തം നിലയ്ക്ക് വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങളുടെ സാമ്ബത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്ബത്തികാവസ്ഥ ഭദ്രമാക്കുന്നതിനായി 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കുമെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്

ആന്ധ്രയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; തിപിടിത്തം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. ആളപായമില്ലെന്നാണ് സൂചന. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.  

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ. പ്രതിപക്ഷനേതാവ് ആയതിനു ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. രാജ്യമോ ലോകമോ ഇതുവരെ കാണാത്ത ഒരു മഹാമാരിയുടെ പിടിയിലാണ്. ഓരോ ദിവസവും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെ മരണവാർത്ത കേട്ട് നമ്മൾ എഴുന്നേക്കുന്നതും ഉറങ്ങുന്നതും. അവരുടെ ശവശരീരത്തിൽ പോയി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യം. കഴിഞ്ഞ ഒരു മാസമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അനുഭവിക്കുന്ന വേദന എനിക്കറിയാം. വേണ്ടപ്പെട്ടവർ പോയ എത്രയോ പേര്. പതിനായിരക്കണക്കിന് ആശുപത്രികളിൽ മാതാപിതാക്കൾ നഷ്ട്ടപെട്ടവർ മക്കൾ നഷ്ട്ടപെട്ടവർ. കുഞ്ഞുങ്ങൾ കിടക്കുകയാണ് ആശുപത്രികളിൽ. ഇതൊരു വല്ലാത്ത കാലമാണ്. ഈ മഹാമാരി ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ജനങളുടെ ഇടയിൽ നിൽക്കുന്നു. ഈ സമയം ഞങ്ങൾ പ്രതിപക്ഷം പറയുന്നു ഞങ്ങൾ…

ഇസ്രയേലിൽ കൊല്ലപ്പെട്ട് സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കു മെതിരെ കേസ്ഡോക്ടറെ മർദ്ദിച്ചെന്ന് പരാതി;

ഇടുക്കി: ഡോക്ടറെ മർദ്ദിച്ചെന്നപരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിനൽകിയത്. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത്. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടർ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡോക്ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക  മാത്രമാണുണ്ടായതെന്നാണ്സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം