അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല. സലിം കുമാർ.

ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് സലിംകുമാർ. ഫെയ്സ്ബുക്ക് കുറുപ്പ് വഴിയാണ് പിന്തുണ അറിയിച്ചത് കുറുപ്പിനെ പൂർണ്ണരൂപം. “അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവർ തൊഴിലാളികളെ തേടി വന്നു അപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവർ ജൂതൻമാരെ തേടി വന്നു. അപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു. അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.” – ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം…

മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഒരു പ്രവാസിയുടെ കഥ പറഞ്ഞ ഹസ്വചിത്രം ആയിരുന്നു ക്വാറന്റിൻ. മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു. നാട്ടിലെത്തി നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ഒരു പ്രവാസി ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഒറ്റക്കിരിക്കുന്ന അയാൾക്ക് കുറെ പുസ്തകങ്ങൾ മാത്രമാണ് കൂട്ടുകാർ .ഈ ദിവസങ്ങളിൽ തന്റെ ഭാര്യയോടും മകളോടും ഒപ്പം ഉള്ള നല്ല ഓർമ്മകൾ അയവിറക്കുന്നു . ഭാര്യ തന്നോട് പറഞ്ഞ ഒരു വാക്ക് അയാളുടെ ഓർമയിൽ പെട്ടെന്ന് കടന്നുവരുന്നു. ഇനി തിരിച്ചു പോകേണ്ട നാട്ടിൽ നമുക്ക് എന്തെങ്കിലും ജോലി ചെയ്യാം . ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് ഇനിയും തിരിച്ച് ഗൾഫിലേക്ക് പോകണ്ട എന്ന തീരുമാനം അയാൾ എടുക്കുന്നു. പക്ഷേ തൻറെ ക്വാറന്റിൻ കഴിഞ്ഞ് പുറത്തിറങ്ങിയ അയാളെ കാത്ത് വിധിയുടെ മറ്റൊരു ക്രൂരത…

കിംസിൽ ഗുരുതരാവസ്ഥയിൽ ഉള്ള ബ്ലാക്ക് ഫംഗസ് രോഗിക്ക് സഹായം അഭ്യർത്ഥിക്കുന്നു.

കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ ശ്രീ. സലാഹുദ്ധീൻ, സുറുമി മൻസിൽ എന്ന വ്യക്തിക്ക് (22 /05 /2021 ) ബ്ലാക്ക് ഫംഗസ് രോഗം സ്ഥിതീകരിച്ചു. രോഗി എപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ന്യൂറോളജി വിഭാഗത്തിൽ സ്‌ട്രോക് ICU ആണ്. കാഴ്ച ഏകദേശം നഷ്ട്ടമായ അവസ്ഥയിലാണ്. ഇന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തലച്ചോർ ഉൾപ്പെടെ ശരീരത്തിനെ മറ്റു ഭാഗങ്ങളിലെക്കും രോഗം വ്യാപിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഏകദേശം 10 ലക്ഷത്തിൽ കൂടുതൽ രൂപ ശസ്ത്രക്രിയക്കു ചിലവാകും. കഴിയുന്നവർ ദയവായി അവനവനാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. Shafeek. N , Contact Number: 8113910474 A/C No. : 13270100045016 Federal Bank, Kokkadu IFSC Code: FDRL 0001327 Google Pay : 9074555966

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 196 മരണം

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍…

സഭയില്‍ ഹാജര്‍ നിര്‍ബന്ധം; എംഎല്‍എമാരോട് സതീശന്‍

തിരുവനന്തപുരം: സമ്മേളന കാലയളവുകളില്‍ നിയമസഭയില്‍ നിര്‍ബന്ധമായും സാന്നിധ്യമുണ്ടാകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് വി.ഡി.സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം ശക്തമായ ഇടപെടേണ്ട വിഷയങ്ങളില്‍ നിന്നു ആരും മാറിനില്‍ക്കരുത്. അംഗങ്ങളുടെ സഭയിലെ പ്രവര്‍ത്തനം ക്രിയാത്മകമാകണമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചു. പ്രതിപക്ഷം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്‍റെ വീഴ്ചകളും വഴിവിട്ട നീക്കവുമെല്ലാം പൊതുസമൂഹത്തിന്‍റെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇതൊന്നും വോട്ടായി പ്രതിഫലിച്ചില്ലെന്നുമാണ് ഇരു നേതാക്കളും വിലയിരുത്തിയത്.

കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാങ്കേതിക പ്രശ്‌നം; കൈരളി ടി.വിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സോഷ്യല് മീഡിയ‍

വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈരളി ചാനലില്‍ മാത്രം സാങ്കേതിക പ്രശ്‌നം മൂലം സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. പി.ആര്‍.ഡിയാണ് എല്ലാ ചാനലുകള്‍ക്കും സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല. രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പി.ആര്‍.ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലാണ് ദൃശ്യങ്ങള്‍ മരവിച്ചതെന്നാണ് വിശദീകരിച്ചത്. എല്ലാ ചാനലുകള്‍ക്കും പി.ആര്‍.ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകളും കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. കൈരളി ചാനലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. കൈരളിയോട് മാത്രം പി.ആര്‍.ഡി വിവേചനം കാണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയില്‍ ‘പരാതി’ നല്‍കി. കൈരളി ചാനലിന്…

വീണ ജയിച്ചാല്‍ താനുംകുടുംബവും മുത്തൂറ്റിന്റെ മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യാജപോസ്റ്റ്:ശ്രീജിത്ത് പന്തളം നിയമനടപടിക്ക്

പന്തളം: സോഷ്യല്‍ മീഡിയയില്‍ ബിജെപി സംഘപരിവാറിന് അനുകൂലമായി പ്രതികരിക്കുന്ന പരിചിത മുഖമാണ് ശ്രീജിത്ത് പന്തളം. ഇദ്ദേഹത്തിന്റെ പല വീഡിയോകളും പലപ്പോഴും വിവാദവും ആയിട്ടുണ്ട്. ഇതില്‍ മിക്കതും സിപിഎം അണികള്‍ ആണ് ചെയ്യുന്നത് എന്നാണ് ശ്രീജിത്തിന്റെ ആരോപണം. ശ്രീജിത്തിന്റെ പേരില്‍ വ്യാജ പേജുകളും പ്രൊഫൈലുകളും ഉണ്ടാക്കി പോസ്റ്റുകള്‍ ഇടുന്നതും ഇവരുടെ പതിവാണ്. ഇതിനെതിരെ നിരവധി തവണ നിയമ നടപടികള്‍ സ്വീകരിച്ചെങ്കിലും ഗുണം ഉണ്ടായില്ലെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ പ്രൊഫൈല്‍ വെരിഫൈഡ് ആണ്. എന്നാല്‍ പേജ് വെരിഫൈഡ് അല്ല. അതിനാല്‍ പേജ് എന്ന നിലയിലാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തന്നെ പരാതിയുടെ കോപ്പി സഹിതം പോസ്റ്റുകള്‍ ചെയ്തിട്ടുമുണ്ട്. 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച്‌ വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കി അതില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകളെയും ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചില…