സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…

Covid 19 | ലോകാരോഗ്യസംഘടനയുടെ പട്ടികയില്‍ കൊവാക്സിന്‍ ഇല്ല; വിദേശത്തേക്കുള്ള യാത്രകളെ ബാധിക്കും

വിദേശ യാത്രകള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുകയാണ് വിവിധ രാജ്യങ്ങള്‍. അതേസമയം ഇന്ത്യന്‍ വാക്സിനായ കോവാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം നേടാത്തത്, ഈ വാക്സിനെടുത്തവരുടെ വിദേശ യാത്രയെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിന്‍ ആയ കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ പല രാജ്യങ്ങളും ഈ വാക്സിന്‍ അംഗീകരിച്ചിട്ടില്ല. ലോകമെമ്ബാടുമുള്ള 130 രാജ്യങ്ങളില്‍ നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഒമ്ബത് രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സിന്‍ അംഗീകരിച്ചിട്ടുള്ളത്. കോവാക്സിന്‍ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ (ഇയുഎല്‍) ഇടം നേടാത്തതാണ് പ്രധാന തിരിച്ചടി. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ കാണിക്കുന്നത് ഭാരത് ബയോടെക് അതിന്റെ…

ആരാധകരെ വിസ്മയിപ്പിച്ച്‌ മീനാക്ഷിയുടെ നൃത്ത വിഡിയോ: ആവേശത്തോടെ സോഷ്യല്‍ മീഡിയ

കൊച്ചി: ( 22.05.2021) ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതമാണ്. അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്ബോഴും അഭിനയത്തിലേക്ക് മീനാക്ഷി ഇതുവരെ വന്നിട്ടില്ല. പക്ഷേ, ഡാന്‍സില്‍ അമ്മയുടെ കഴിവുകള്‍ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ ഡാന്‍സ് വീഡിയോയിലും മീനാക്ഷി അത് ആരാധകരെ തെളിയിച്ചു കൊണ്ടിരിക്കുന്നു. സിനിമാ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹ ആഘോഷങ്ങളില്‍ മീനാക്ഷി കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകളാല്‍ മനോഹരമാക്കിയത്. നിരവധി പേര് ലൈകും കമന്റുമായി വിഡിയോ വൈറലാക്കി. സിനിമ നടിയും മീനാക്ഷിയുടെ കൂട്ടുകാരിയുമായ നമിദാ പ്രമോദും കമന്റുമായി രംഗത്ത് വന്നു.      …

നഗ്നചിത്രങ്ങളും പീഡനദൃശ്യങ്ങളും ഉപയോഗിച്ച്‌ നിരവധി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയ 22കാരന്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ 22കാരന്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി മുഹമ്മദ് ഫൈസി എന്നയാളാണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം അത് ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഇരകളില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിരുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ഫൈസി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കുകയും നഗ്നചിത്രങ്ങള്‍ വാങ്ങിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോ​ഗിച്ച്‌ ഭീഷണിപ്പടുത്തി ലൈംഗികമായി പീഡിപ്പിക്കും. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തിയശേഷം ഇതു കാണിച്ച്‌ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുകയാണ് ഫൈസി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് മുഹമ്മദ് ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും ഒരു മാലയും കമ്മലും പ്രതി കൈക്കവാക്കിയിട്ടുണ്ട്. 50,000 രൂപയോളം പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തു.…

അനന്തപുരിക്ക് മറ്റൊരു നേട്ടം

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്. എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു.. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ തിരുവനന്തപുരത്തുക്കാരി ജെനി ജെറോമിന് അഭിനന്ദനങ്ങൾ

സൗമ്യക്ക് ഇസ്രയേലിന്റെ ഓണററി പൗരത്വവും ഇൻഷുറൻസും.

ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഇസ്രായേൽ എംബസിയിലെ ഉപമേധാവി റോണി യദിദി ആണ് ഇക്കാര്യം അറിയിച്ചത്. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നു ഇസ്രായേലിലെ ജനങ്ങൾ വിശ്വസിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു . ഇസ്രായേൽ ജനത സൗമ്യയെ കാണുന്നത് അവരിലിൽ ഒരാളായാണ്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ട്ടപരിഹാരം ലഭിക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഫുട് നിക് വാക്‌സിന്‍ ഇനി ഇന്‍ഡ്യയില്‍ തന്നെ ഉല്‍പാദിപ്പിക്കും; നീക്കങ്ങള്‍ ആരംഭിച്ചു, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി ചെയ്യും

ന്യൂഡെല്‍ഹി: ( 22.05.2021) സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം വൈകാതെ ഇന്‍ഡ്യയില്‍ തുടങ്ങുമെന്ന് സൂചന. ആഗസ്‌റ്റോടെ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാനുള്ള നീക്കങ്ങള്‍ റഷ്യ ആരംഭിച്ചു. 850 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഇന്‍ഡ്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഡോ.റെഡ്ഡീസ് ലബോറടറിയാണ് സ് പുട് നിക് വാക്‌സിന്റെ ഇന്‍ഡ്യയിലെ നിര്‍മാണം നടത്തുന്നത്. മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി നടത്തും. റഷ്യയിലെ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധി ഡി ബി വെങ്കിടേഷ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 2.10 ലക്ഷം ഡോസ് സ് പുട് നിക് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യം ഒന്നര ലക്ഷം ഡോസ് വാക്‌സിനും പിന്നീട് 60,000 ഡോസ് വാക്‌സിനുമാണ് ഇറക്കുമതി ചെയ്തത്.

അഭിനയ മോഹവുമായി മദ്രാസിലേക്ക് പോയി നസീർ തന്നെ പിന്തിരിപ്പിച്ചു. ഗോകുലം ഗോപാലൻ നസീറിനെ കുറിച്ചുള്ള ഈ ഓർമ്മകൾ

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായപ്രമുഖനും സിനിമ നിർമ്മാതാവുമാണ് ഗോകുലം ഗോപാലൻ. ഗോകുലം ഫിലിംസിന്റെ ബാനറിൽ കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങി ഒട്ടനവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചു. വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും ഗോകുലം ഗോപാലൻ തന്നെയാണ് നിർമ്മിക്കുന്നത്. അദ്ദേഹം പണ്ട് ചില നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ അഭിനയം തൻറെ സ്വപ്നമായിരുന്നു . അങ്ങനെ ഒരു ദിവസം അഭിനയമോഹം പേറി ചെന്നൈയിലേക്ക് വണ്ടികയറി. ഈ അവസരത്തിൽ പ്രേംനസീറിനെ അദ്ദേഹം കണ്ടുമുട്ടി . തൻറെ അഭിനയമോഹം നസീറിനെ അറിയിച്ചപ്പോൾ നസീർ അന്ന് പറഞ്ഞത് ഗോപാലൻ ചെയ്യുന്ന ബിസിനസ് നന്നായി ചെയ്യൂ. അതിലൊരു അഭിവൃദ്ധി പ്രാപിക്കും എന്നാണ് ആണ് നസീർ അന്ന് ഗോപാലന് നൽകിയ ഉപദേശം. പിന്നീട് ഗോപാലൻ ചെന്നൈ പ്രേംനസീർ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ഇന്ന് ഏകദേശം 11 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പടർന്നുപന്തലിച്ച വലിയൊരു ശൃംഖല തന്നെയാണ്…

ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ 50 വയെല്‍ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് മരുന്ന് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യമുന്നയിച്ചിരുന്നു.

കറുത്തപൊട്ടു പോലെ പൂപ്പല്‍ ബാധ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം; ബ്ലാക്ക് ഫംഗസിനുള്ള ‘ആംഫറ്റെറിസിന്‍ ബി’ മരുന്നിന്റെ ഉല്‍പാദനം കൂട്ടാന്‍ ഫാര്‍മ കമ്ബനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇതിനെതിരായി ഉപയോഗിക്കുന്ന ‘ആംഫറ്റെറിസിന്‍ ബി’ മരുന്നിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഫാര്‍മ കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രോഗബാധിതരില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. നിലവില്‍ വിപണിയില്‍ മരുന്നിനു ക്ഷാമം നേരിടുന്നുണ്ട്. ഫൈസറിന്റെ ഉടമസ്ഥതയിലുള്ള മൈലാന്‍ ലബോറട്ടറീസ് (വിയാട്രിസ്), ഭാരത് സീറംസ് ആന്‍ഡ് വാക്സീന്‍സ്, ബിഡിആര്‍ ഫാര്‍മ, സണ്‍ ഫാര്‍മ, സിപ്ല, ലൈഫ് കേര്‍, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ കമ്ബനികളോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിപണി ആവശ്യം പരിഗണിച്ചു മിക്ക കമ്ബനികളും മരുന്നിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനം ആരംഭിച്ചാലും ഇവ വിപണിയില്‍ ലഭ്യമാകാന്‍ ഏകദേശം 20 മുതല്‍ 30 ദിവസം വരെ എടുക്കും. ഇതുകൂടി പരിഗണിച്ചാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വിയാട്രിസ് ഉള്‍പ്പടെയുള്ള കമ്ബനികളോട് ആഭ്യന്തര വിപണിക്കായി ഉല്‍പാദനം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ മരുന്നിന്റെ…