കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
Day: May 13, 2021
സംസ്ഥാനത്ത് വ്യാഴാഴ്ച 39,955 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ( 13.05.2021) സംസ്ഥാനത്ത് വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍കോട് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂര്‍ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂര്‍ 2349, കാസര്‍കോട് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,05,471 പേര്‍ ഇതുവരെ കോവിഡില്‍…
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ക്കായുളള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ഏറ്റവും അടുത്താണ്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശനിയാഴ്‌ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുമെന്നായിരുന്നു ആദ്യം നല്‍കിയിരുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്‌ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കേരള തീരത്ത് 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ട്.…
സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനായി ബൂത്തുകളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം | സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകളും ഉണ്ടാകും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഒരു തവണ കൊവിഡ് പോസിറ്റീവായവരില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുത്. കൊവിഡ് മുക്തരായവര്‍ ആശുപത്രി വിടുമ്ബോള്‍ പരിശോധന ആവശ്യമില്ല. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ നിര്‍ദേശം. മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അന്തരിച്ച മേക്കപ്പ്മാൻ ജയചന്ദ്രനെ കുറിച്ച് നടൻ കൈലാഷ് കുറച്ചത് ഇങ്ങനെ.
നീലത്താമര, ഇവൻ മര്യാദ രാമൻ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൈലാഷ്. അന്തരിച്ച മേക്കപ്പ് മാൻ ജയചന്ദ്രനെ കുറിച്ച് കൈലാഷ് ഫെയ്സ്ബുക്കിൽ എഴുതിയത് ഇങ്ങനെ.പ്രിയ മേക്കപ്പ് മാന്‍ ജയചന്ദ്രന്‍ ചേട്ടന്‍ വിടവാങ്ങി.. എന്റെ മുഖത്ത് ആദ്യമായി ചായം പുരട്ടിയ കലാകാരന്‍. പാലക്കാട് ആലത്തൂരിലുള്ള ഒരു അമ്പലത്തിനു മുമ്പിലെ ‘പാർത്ഥന്‍ കണ്ട പരലോകം’ ലൊക്കേഷന്‍. ജയറാമേട്ടനും ജഗതിച്ചേട്ടനും തുടങ്ങി വലിയൊരു താരനിര അവിടെയുണ്ടായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ എന്നെ സഹസംവിധായകന്‍ മേക്കപ്പ് മാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ‘ഇതാ കല്യാണച്ചെക്കന്‍’ എന്നൊരു നിര്‍ദ്ദേശവും കൊടുത്തു. മുന്നിലെ കസേര ചൂണ്ടി ‘മക്കള് വാ ഇരിക്ക്’ എന്ന് ജയചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു. ‘ആദ്യമായി അഭിനയിക്കുവാ ഇല്യോ.. ദൈവം അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞ് എന്റെ നെറ്റിയില്‍ അദ്ദേഹം ചായം തൊട്ടപ്പോള്‍ ഞാന്‍ അറിയാതെ കണ്ണടച്ചുപോയി. ആദ്യമായി ചായത്തിന്റെ മണം ഞാന്‍ അനുഭവിച്ചു. ജയേട്ടന്റെ നെറ്റിയിലെ ചന്ദനത്തിന്റെ…
ബോട്ടിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; എൻഐഎ അന്വേഷിക്കും
കൊച്ചിയിൽ ബോട്ടിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. അഞ്ച് എകെ-47 തോക്കുകളും 1000 തിരകളുമാണ് ബോട്ടിൽ നിന്ന് പിടിച്ചെടുത്തത്. 6 ശ്രീലങ്കൻ സ്വദേശികളെ പ്രതി ചേർത്തുള്ള എഫ് ഐ ആർ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. ബോട്ടിൽ നിന്ന് 300 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ എൻസിബി അന്വേഷണം തുടരുകയാണ്. അറബിക്കടലിൽ നിന്നും കഴിഞ്ഞ മാർച്ച് 27ന് ഇന്ത്യൻ തീരസംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വൻതോതിൽ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എൽവൈ നന്ദന, ദാസ്സപ്പരിയ, ഗുണശേഖര, സേനാരത്, രണസിങ്കെ, നിശാങ്ക എന്നിവരാണ് അന്ന് പിടിയിലായത്. ബോട്ടിലെ വാട്ടർ ടാങ്കിൽ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. ഇറാനിൽ നിന്നും കപ്പൽ മാർഗം അറബിക്കടലിലെ ലക്ഷദ്വീപ് ഭാഗത്ത് എത്തിച്ച ഹെറോയിൻ ബോട്ടിൽ ലങ്കയിലേക്ക് കടത്തവെയാണ് തീരസംരക്ഷണ സേനയുടെ പിടിയിലായത്. പാക്കിസ്ഥാനിലെ തീവ്രവാദി…
കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്. മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെ മുതൽ നൽകിത്തുടങ്ങാനാണ് റേഷൻ കടക്കാരുടെ തീരുമാനം.
എറണാകുളം ജില്ലയില്‍ അരലക്ഷത്തിലേറെ വീടുകളില്‍ കോവിഡ് ബാധിതര്‍
കൊച്ചി: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മുന്നില്‍കണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ജില്ലയില്‍ അരലക്ഷത്തിലേറെ പേര് രോഗബാധിതരായി വീടുകളില്‍ ചികിത്സയിലുണ്ട്. ബുധനാഴ്ച 6410പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6247പേരും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാത്ത 141പേരും രോഗബാധിതരായി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4474പേര് രോഗ മുക്തി നേടി. 321പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 241പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 66899 ആണ്. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍- 55,830. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍നിന്ന് 18,261 സാമ്ബിള്‍ കൂടി പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ജില്ലയില്‍ 30 ശതമാനത്തില്‍ താഴാതെ നില്‍ക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍: തൃക്കാക്കര -246, കുമ്ബളങ്ങി -164, മുളവുകാട് -157, തൃപ്പൂണിത്തുറ- 155, ചേരാനല്ലൂര്‍-139, ശ്രീമൂലനഗരം- 134, കോട്ടുവള്ളി- 129,…
14 നൂറ്റാണ്ടുകൾക്കപ്പുറം മെക്കയ്ക്ക് സമീപത്തുള്ള ലെജിനാൻകുന്നുകളുടെ താഴ്‌വരയിൽ ഞാൻ നിൽക്കുകയാണ്.. വീണ്ടും വൈറൽ കുറിപ്പുമായി ജോൺ ഡിറ്റോ.
മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് ജോൺ ഡിറ്റോ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ജോൺ ഡിറ്റോ. എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന് അദ്ദേഹത്തിൻറെ അഭിപ്രായങ്ങളുണ്ട്. സാഹിത്യമായാലും, സിനിമ ,രാഷ്ട്രീയം, തുടങ്ങി എല്ലാ വിഷയങ്ങളിലും അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാ കാറുണ്ട്. പെരുന്നാൾ ദിനമായ ഇന്ന് ഒരു കുറിപ്പുമായി വന്നിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിൽ ജോൺ കുറിച്ച കുറിപ്പ് എങ്ങനെ . ഇത് പെരുന്നാൾപാതിരാവ്.. 14 നൂറ്റാണ്ടുകൾക്കപ്പുറം മെക്കയ്ക്ക് സമീപത്തുള്ള ലെജിനാൻകുന്നുകളുടെ താഴ്‌വരയിൽ ഞാൻ നിൽക്കുകയാണ്.. ആ വഴി വരുന്നുണ്ട് ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് ഒരു ഇടയബാലൻ.. ഹത്താബിന്റെ മകൻ ഉമർ . പിന്നീട് നബി തിരുമേനിയുടെ സർവ്വസ്വവുമായിത്തീർന്ന ഖലീഫ ഉമർ… നീതിയെന്തെന്നും ഭരണാധികാരിയെന്തെന്നും ലോകത്തെപ്പഠിപ്പിച്ച ഖലീഫ ഉമർ. ചെറിയ ക്ലാസ്സിൽ കേട്ടിട്ടുണ്ട് ഈ പേര് .. പിന്നീട് ഇസ്ലാമിനെത്തൊട്ടകാലംമുതൽ വല്ലാണ്ട് കാന്തികശക്തിയോടെ വലിച്ചടുപ്പിച്ച അനുഭവം: അതാണ് ഉമർ .. യേശു ക്രിസ്തുവിന് സ്നാപകയോഹന്നാൻ…
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചിരുന്നു. രണ്ട് വർഷമായി തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലൻ. അത്തരത്തിൽ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് നകുലൻ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലൻ ആരോപിച്ചു. കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അല്പം വൈകിയിരുന്നു എന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നത്. തുടർന്ന് ഒരു ഘട്ടത്തിൽ പോലും ചികിത്സയ്ക്ക് മുടക്കം സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിക്കുന്നു.