മലയാള സിനിമയി കണ്ട് എക്കാലത്തെയും വലിയ ഹിറ്റുകളുടെ അമരക്കാരൻ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക സിനിമയിലെ അതുല്യ സംവിധായകൻ സാക്ഷാൽ സത്യജിത്ത് റേ കാണാൻ താല്പര്യം കാണിച്ച മലയാളത്തിലെ ഒരേ ഒരു മുഖ്യധാരാ ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ സിനിമ – ന്യുഡൽഹി ആയിരുന്നു ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മേൻ മണിരത്നം ‘ഷോലെ ‘ കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് വാഴ്ത്തിയ ന്യുഡൽഹി ..!! ന്യുഡൽഹിയും , ആകാശദൂതും , കോട്ടയം കുഞ്ഞച്ചനും ..!! മൂന്ന് സംവിധായകർക്കൊപ്പം മൂന്ന് വ്യത്യസ്ത ഴോണറുകളിൽ തീർത്ത തിരക്കഥാ വൈഭവം . രാജാവിന്റെ മകനിലൂടെ മോഹൻലാലിനും ന്യുഡൽഹിയിലൂടെ മമ്മൂട്ടിക്കും താരസിംഹാസനം പണിത അക്ഷരക്കൂട്ട് . അതായിരുന്നു ഡെന്നീസ് ജോസഫിൻറെ…
Day: May 10, 2021
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 798 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്; 65 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 27.56 ശതമാനം
സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്; 65 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 27.56 ശതമാനം
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
“Wolf “25 ദിവസം പിന്നിടുന്നു… സന്തോഷം പങ്കുവെച്ച് ഇർഷാദ് അലി.
ടെലിവിഷൻ സീരിയലിലൂടെ കടന്ന് വന്ന് മലയാളസിനിമയിൽ പെട്ടെന്നുതന്നെ ഒരു സ്ഥാനം പിടിച്ചടക്കിയ നടനാണ് ഇർഷാദ്. മനസ്സറിയാതെ അടക്കമുള്ള ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പിന്നീട് സൂഫി പറഞ്ഞ കഥ, സിംഹാസനം, കസബ, തണ്ണീർമത്തൻ ദിനങ്ങൾ, തൃശൂർ പേരൂർ ക്ലിപ്തം ,ആകാശമിഠായി , ഓപ്പറേഷൻ ജാവാ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ വൂൾഫ് എന്ന ഒരു ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ധാരാളം അഭിനന്ദനങ്ങൾ കിട്ടുന്നുണ്ട്. ഈ അവസരത്തിൽ അദ്ദേഹം സന്തോഷം പങ്കു വെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കു വച്ചത്. കുറുപ്പ് ഇങ്ങനെ. “Wolf “25 ദിവസം പിന്നിടുന്നു… 25 വർഷത്തെ അഭിനയജീവിതത്തിൽ ഇത്രമേൽ അഭിനന്ദനങ്ങൾ കിട്ടിയ, അഭിപ്രായം കേട്ട, സോഷ്യൽ മിഡിയ ഇത്രയേറെ ചർച്ചചെയ്യപ്പെട്ട എന്റെ ഒരു കഥാപാത്രം ഇതിന് മുൻപ് ഉണ്ടായിട്ടില്ല…. പിന്തുണ തന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു…. മുഴുവൻ…
കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം 26 കാരനായ ഡോക്ടര്‍ക്ക് മരണം; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: യുവ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിച്ചത. ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ ആയിരുന്ന അനസ് മുജാഹിദ് ആണ് മരിച്ചത്. 26 വയസായിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അനസ് ശനിയാഴ്ച ഉച്ച വരെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്താസ്രവത്തെ തുടര്‍ന്നായിരുന്നു മരണം. മറ്റ് രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ‘ചുറുചുറുക്കാര്‍ന്ന ഒരു മിടുക്കനായ ഡോക്ടറെ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. ക്ലാസുകളില്‍ അധികം സംസാരിക്കാത്ത ഒരു വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും ഇടനാഴിയില്‍ എന്നെ അവന്‍ എപ്പോഴും അഭിവാദ്യം ചെയ്യുമായിരുന്നു. അവന്റെ പുഞ്ചിരി എനിക്ക് മിസ്സ് ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അവന്‍ ജോലി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലെ സീനിയേഴ്‌സിനോട് ഞാന്‍ സംസാരിച്ചിരുന്നു. അവന്റെ പ്രകടനത്തെ കുറിച്ച് അവര്‍ക്കെല്ലാം നല്ല…
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു. ഏഴിന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കണമെന്നതാണ് ഒരു നിര്‍ദേശം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയില്‍ കിടക്കകള്‍ വര്‍ധിപ്പിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവയില്‍ കൃത്യമായ അഡ്മിഷന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്റ്റെപ്പ് ഡൗണ്‍ സിഎഫ്എല്‍ടിസികളിലും ടെലി കണ്‍സള്‍ട്ടേഷന്‍ വേണം, കാറ്റഗറി എ രോഗികള്‍ സിഎഫ്എല്‍ടിസികളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പിജി പഠനത്തിന് പോയവരെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45 നും ഇടയിലുള്ളവരുടെ വാക്‌സിനേഷന്് മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ടുവയ്ക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍…
യമുന നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; ആശങ്കയില്‍ ജനം
ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ കരയ്ക്കടിയുന്നത്. തൊട്ടടുത്ത ഗ്രാമവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ ഒഴുക്കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇന്നലെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നകാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍തന്നെ മൃതദേഹം എന്തുചെയ്തുവെന്നതിനെ കുറിച്ചും ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല.
സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്; ചികിത്സാ നിരക്ക് ഇങ്ങനെ
കൊച്ചി: കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്സിങ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ജനറല്‍ വാര്‍ഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അത് 2910 രൂപ വരെ പരമാവധി പോകാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചികിത്സാ നിരക്ക് ചുവടെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തേക്ക് 2645 NABH അക്രഡിറ്റഡ് – 2910 എച്ച് ഡി യു. – സാധാരണ ആശുപത്രികളില്‍ 3795 NABH അക്രഡിറ്റഡ് – 4175 ഐ സി യു – 7800 NABH അക്രഡിറ്റഡ് – 8580 ഐ…
ബംഗളൂരുവില്‍ മൃതേദഹങ്ങളുടെ നീണ്ടനിര; കരിങ്കല്‍ ക്വാറി ശ്മശാനമാക്കി മാറ്റി അധികൃതര്‍
ബംഗളൂരു: ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതരുടെ തീരുമാനം. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവിടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്ജുനാഥ് പറഞ്ഞു. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്രേദശത്ത് ഉപയോഗിക്കാതിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിന്‍റെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്മശാനം നിയന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്കായി കുടിവെള്ള…
പൊലീസിന്റെ വാക്ക് വിശ്വസിച്ച് ഇലക്ഷന്‍ ഡ്യൂട്ടിക്ക് വാഹനങ്ങള്‍ നല്‍കി, പ്രതിഫലം കിട്ടാതെ നട്ടം തിരിഞ്ഞ് ഡ്രൈവര്‍മാര്‍
വെള്ളറട: ഇലക്ഷന്‍ ഡ്യൂട്ടിക്ക് പൊലീസ് വിളിച്ച വാഹനങ്ങള്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. മലയോര മേഖലയില്‍ നിരവധി സ്വകാര്യ വാഹനങ്ങളാണ് പൊലീസിനു വേണ്ടി ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഓടിയത്. എല്ലാപേരും ഡ്യൂട്ടികഴിഞ്ഞ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് അതാത് പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ ഇതുവരെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. പൊലീസ് വാടകയ്ക്ക് വിളിച്ച വീഡിയോ ഗ്രാഫര്‍മാരുടെ സ്ഥിതിയും ഇതുതന്നെ. കയ്യിലിരുന്ന പണം നല്‍കിയാണ് പല വീഡിയോ സ്ഥാപന ഉടമകളും റെക്കോഡിംഗില്‍ എത്തിയവര്‍ക്ക് പണം നല്‍കിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ഡിപ്പാര്‍ട്ടുമെന്റിനെ രേഖകളെല്ലാം കൈമാറിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തിരമായി പണം നല്‍കാന്‍ നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.