സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88%
Day: May 9, 2021
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്ബിളുകളാണ് പരിശോധിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1)…
ഡൊമിസിലിയറി കെയര്‍ സെന്ററിെന്റ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ വിട്ടുനല്‍കി യുവാവിെന്റ മാതൃക
കാട്ടൂര്‍: കരാഞ്ചിറ സെന്‍റ് ജോര്‍ജ് യു.പി സ്കൂളില്‍ കാട്ടൂര്‍ പഞ്ചായത്തിെന്റ നേതൃത്വത്തില്‍ ആരംഭിച്ച ഡൊമിസിലിയറി കെയര്‍ സെന്ററിെന്റ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം വാഹനം താല്‍ക്കാലികമായി വിട്ടുനല്‍കി യുവാവ്. കാട്ടൂര്‍ അഞ്ചാം വാര്‍ഡ് സ്വദേശിയും ബിസിനസുകാരനുമായ കൊമ്ബന് ജോസഫിെന്റ മകന് സെബി ജോസഫാണ് തെന്റ ഉടമസ്ഥതയിലുള്ള കാര്‍ ഒരു പ്രതിഫലവും ഇല്ലാതെ പഞ്ചായത്തിന് വിട്ടുനല്‍കിയത്. ഡി.സി.സിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെ കൊണ്ടുവരാണ് കൂടുതലും വാഹനം ആവശ്യമായി വരുക. മറ്റുള്ള ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് വാഹനം ഉണ്ടെങ്കിലും രോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി പഞ്ചായത്തിെന്റ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ഇത്തരം ഒരു വാഹനം അനിവാര്യമാണ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം വാഹനം ലഭ്യമാകുന്ന കാലയളവിലേക്കാണ് ഇപ്പോള്‍ വാഹനം ഉപയോഗിക്കുക. വാഹനം വിട്ടുനല്‍കിയതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടക്കുന്ന വാക്സിന് ചലഞ്ചിലേക്ക് 10,000 രൂപ സംഭാവനയും സെബി നല്‍കി. ആവശ്യമെങ്കില്‍ കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ്…
‘സ്വന്തം വിസര്‍ജ്യത്തിന് മേല്‍ രണ്ട് ദിവസം; ചികിത്സ ലഭിക്കാതെ കണ്‍മുന്നില്‍ മരണങ്ങള്‍’; ഡല്‍ഹിയിലെ നടുക്കുന്ന കൊവിഡ് അനുഭവം പങ്കുവച്ച് യുവാവ്
ഡല്‍ഹിയിലെ നടുക്കുന്ന കൊവിഡ് അനുഭവം പങ്കുവച്ച് യുവാവ്. എളമരം കരീം എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫായ രാഹുല്‍ ചൂരലാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കൊവിഡ് ബാധിച്ചു ഡല്‍ഹിയില്‍ അഡ്മിറ്റ് ആയ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ള് കാളുമെന്നാണ് രാഹുല്‍ പറയുന്നത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മൂന്ന് പേരാണ് കണ്‍മുന്നില്‍ മരിച്ചു വീണതെന്ന് രാഹുല്‍ പറയുന്നു. വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാതെയായിരുന്നു ആ മരണങ്ങള്‍. കൃത്യമായി ജോലി ചെയ്യാന്‍ താത്്പര്യമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ കാരണം മലമൂത്ര വിസര്‍ജനം പോലും ശരിയായി നടത്താന്‍ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസര്‍ജ്യത്തിനുമേല്‍ രണ്ടു ദിവസത്തോളം കഴിയേണ്ടിവന്നു. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തില്‍ എത്തിയതുകൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. തന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്‌കാരങ്ങളുടെയും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ…
എന്റെ റീത്താമ്മ… 18മത്തെ വയസിൽ കല്യാണം കഴിച്ചു. മഞ്ജു സുനിച്ചൻ
. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ സീരിയൽ രംഗത്തേക്ക് കടന്നുവന്ന് . മറിമായം, അളിയൻ വേഴ്സസ് അളിയൻ, തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മഞ്ജു. മൈ സാൻഡ, കുട്ടിമാമാ ഞെട്ടി മാമാ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കുട്ടനാടൻ മാർപാപ്പ, തൃശ്ശിവപേരൂർ ക്ലിപ്തം, പഞ്ചവർണ്ണ തത്ത, ജിലേബി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ബിഗ്ബോസ് എന്ന പരിപാടിയിൽ പോയതിൽ പിന്നെ ധാരാളം സൈബർ ആക്രമണം താരം നേരിട്ടു. സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ് ഇപ്പോൾ മാതൃദിനത്തിൽ തൻറെ അമ്മയ്ക്കൊപ്പം മഞ്ജു കുറിച്ച് കുറിപ്പാണ് വൈറലാകുന്നത് കുറുപ്പ് ഇങ്ങനെ. എന്റെ റീത്താമ്മ… 18മത്തെ വയസിൽ കല്യാണം കഴിച്ചു.?എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ ?കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ.വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വഴക്ക അടുപ്പിൽ ഇട്ട്…
ഒരു കഥ പൂർത്തീകരിച്ച് ആമിർ.
കോമഡി പരമ്പരകളിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറ ആദ്യമായി സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷണം കേന്ദ്രീകരിച്ചുള്ള കഥയാണ് ആമിർ. ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്കിൽ ലഭിക്കുന്ന എ ഡി എൻ ഗോൾഡ് ടി വി എന്ന ചാനലിൽ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത് . പരമ്പരയുടെ തിരക്കഥ, സംഭാഷണവും , രാജേഷ് തന്നെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ പരമ്പരയാണ് ആമിർ. അളിയൻസ്, അബി വെഡിങ് മാഹി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തുടങ്ങിയ പരമ്പരകൾ ഇപ്പോൾ നിലവിൽ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരു കുറ്റകൃത്യത്തിൽ അകപ്പെട്ടുപോകുന്ന ഒരു പെൺകുട്ടി. ഈ പെൺകുട്ടിയുടെ പ്രശ്നത്തിലേക്ക് അറിയാതെ കടന്നുവരുന്ന രണ്ട് ചെറുപ്പക്കാർ ഇങ്ങനെയാണ് കഥ മുൻപോട്ടു പോകുന്നത്. ആമിർ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിക്കുന്നത്. മലയാളക്കരയിൽ തരംഗം സൃഷ്ടിച്ച കുങ്കുമപ്പൂവ്,…
കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകേഭദം അയല്‍രാജ്യങ്ങളിലും; ബംഗ്ലാദേശിലും ശ്രീലങ്കയിലും രോഗം കണ്ടെത്തി
കൊളംബോ: അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചു. ബി.1.167 വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വ്യാപനമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി. ബംഗ്ലാദേശില്‍ ആറുപേര്‍ക്കാണ് രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ് ആറുപേരും. ആറുപേരില്‍ രണ്ടുപേര്‍ തലസ്ഥാനമായ ധാക്കയിലാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്നാണ് നിഗമനമെനന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് വക്താവ് പ്രഫ. ഡോ നസ്മുല്‍ ഇസ്ലാം മുന്ന പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ശനിയാഴ്ച അതിര്‍ത്തികള്‍ അടച്ചിടുന്നത് 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. കഴിഞ്ഞമാസമാണ് ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചത്. ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്‍റീനും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് ശ്രീലങ്കയില്‍വെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊളംബോയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്…
ഇനി വെറുതെ പുറത്തിറങ്ങിയാല്‍ പണി പാളും: ഞായറാഴ്ച മുതല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരികെ നല്‍കൂ
മാവേലിക്കര: ( 09.05.2021) ഞായറാഴ്ച മുതല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരികെ നല്‍കൂവെന്നു ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്‍ ജോസ് അറിയിച്ചു. മേഖലയില്‍ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ലെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പൊലിസ് പിടികൂടിയപ്പോള്‍ പലരും മരുന്നു വാങ്ങാനെത്തി, ആശുപത്രിയില്‍ പോകുന്നു തുടങ്ങിയ ന്യായങ്ങളാണു നിരത്തിയത്. മതിയായ രേഖകള്‍ ഉള്ള വാഹനങ്ങള്‍ വിട്ടയച്ച പൊലീസ് സംശയം തോന്നിയ വാഹനങ്ങള്‍ മരുന്ന് വാങ്ങാന്‍ തന്നെ എത്തിയതാണെന്നു ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടയച്ചത്. ലോക്ഡൗണിന്റെ ആദ്യ ദിനത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫിസ് പരിധിയില്‍ 85 വാഹനങ്ങള്‍ പിടിച്ചെടുത്തത്, 9500 രൂപ പിഴ ഈടാക്കി. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചത് വെണ്‍മണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. മാവേലിക്കരയാണ് രണ്ടാം സ്ഥാനത്ത്. മാന്നാര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ 11 വീതം, നൂറനാട്-14, കുറത്തികാട്-10, വള്ളികുന്നം-5 വാഹനങ്ങള്‍ വീതം പിടികൂടി. രാവിലെ പിടികൂടിയ…
മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിനെ കോവിഡ് പിടികൂടുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.
ചെന്നൈ: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ കൊച്ചിയിലെ ഷൂട്ടിങ് എല്ലാം നിന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലുമെത്തി. ലോക്ഡൗണിനിടയും ബിഗ് ബോസ് തടസ്സപ്പെടാതിരിക്കാനായിരുന്നു ലാലിന്റെ ഈ മുന്‍കരുതല്‍. എന്നിട്ടും മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിനെ കോവിഡ് പിടികൂടുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 45 മിനിറ്റോളം യാത്ര ചെയ്തുവേണം ബിഗ് ബോസ് ഹൗസിലെത്താന്‍. ചെന്നൈ-ബാഗ്‌ളുരൂ ഹൈവേയ്ക്ക് അടുത്താണ് ഈ വീട്. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലാലിന് യാത്ര ചെയ്ത് ഇവിടെ എത്താനാകുന്നിടത്തോളം കാലം ബിഗ് ബോസ് മുടങ്ങില്ല. പെര്‍ഫെക്‌ട് ബയോബബിളാണ് ബിഗ് ബോസ് ഹൗസ്. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ക്കോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ പുറത്തു പോകേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് നിര്‍ത്തേണ്ടതില്ലെന്നാണ് ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ നിലപാട്. ഒട്ടേറെ പ്രത്യേകതകളുമായി ആരംഭിച്ച മൂന്നാം സീസണിന് വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ്…
കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് പടരുന്നു; ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി അപൂര്‍വ ഫംഗസും. മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് കോവിഡ് ഭേദമായവരില്‍ വര്‍ധിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തിലും ഡല്‍ഹിയിലും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഇരുന്നൂറിലധികം പേരില്‍ ഈ രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്കുന്ന വിവരം.