തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍കോട് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി ആ ഒന്നിനെ സൂക്ഷിക്കണം; ഇന്ത്യയില്‍ കണ്ടുവരുന്ന 3 കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിടീഷ്…
Day: May 7, 2021
ചോട്ടാ രാജന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കാതെ ഡല്‍ഹി എയിംസ്
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ചോട്ടാ രാജന്റെ മരണവാര്‍ത്ത ഇതുവരെ അയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി എയിംസ് സ്ഥിരീകരിച്ചിട്ടില്ല. ചോട്ടാ രാജന്‍ ഇപ്പോഴും ചികിത്സയിലാണ്. അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു; രോഗബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്നാല്‍ നില അല്പം ഗുരുതരമെന്നും വിവരം. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടനെ പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളിയായ ചോട്ടാ രാജന് എയിംസില്‍ മറ്റ് രോഗികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ ലഭിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ആ ഒന്നിനെ സൂക്ഷിക്കണം; ഇന്ത്യയില്‍ കണ്ടുവരുന്ന 3 കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: ( 07.05.2021) ഇന്ത്യയില്‍ കണ്ടുവരുന്ന മൂന്ന് കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മാസം മുതല്‍ നിരീക്ഷിച്ചുവരുന്ന കോവിഡ് വകഭേദങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയത്. ബി.1.617.2 എന്ന വകഭേദം മറ്റു വേരിയന്റുകളേക്കാള്‍ വേഗത്തില്‍ പടരുന്നതാണെന്നാണ് പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്‌ഇ) കണ്ടെത്തല്‍. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നതിന് തെളിവില്ലെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷന്‍ സംഭവിച്ച് പുതിയ വകഭേദങ്ങളായി മാറുന്നത് വൈറസുകളുടെ സവിശേഷതയാണ്. ഇവയില്‍ പലതും അപ്രധാനമാണെങ്കിലും ചിലത് പ്രതിരോധിക്കാന്‍ പ്രയാസമുള്ളതാണ്. രാജ്യത്തെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കൂടാന്‍ കാരണം ഈ ഇന്ത്യന്‍ വേരിയന്റ് ആണെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അവസാനം കണ്ടെത്തിയ കെന്റ് എന്ന വകഭേദത്തെ പോലെ വ്യാപിക്കുന്നതാണ് B.1.617.2 വേരിയന്റ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതാണ് ഇംഗ്ലണ്ടില്‍ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് കരുതുന്നത്.
95 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജസ്ഥാനില്‍ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് നാല് വയസ്സുകാരനായ അനിലിൻറെ അച്ഛൻ നാഗറാമിൻറെ കൃഷിസ്ഥലത്ത് കുഴൽകിണർ കുഴിച്ചത്. കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് അനിൽ അപകടത്തില്‍പ്പെട്ടത്. കുട്ടി കിണറിലേക്ക് വീഴുന്നത് കാണാനിടയായ അയൽവാസി ഒച്ച വെച്ച് ആളെ കൂട്ടിയതിനാൽ ഉടൻ രക്ഷാപ്രവർത്തനങ്ങൾ നടത്തനായി. ദേശീയ ദുരന്തനിവാരണ സേനയടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. പൈപ്പ്‌ലൈന്‍ വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചത്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി
പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രം; ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി തള്ളി. അതേസമയം കൊവിഡ് വാക്സിനേഷന് പ്രത്യേക കർമ്മ പദ്ധതി വേണമെന്നും, പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ലാബുടമകളുടെ സ്റ്റേ ആവശ്യം കോടതി തള്ളിയത്. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നിശ്ചയിച്ച 500 രൂപ നിരക്ക് അംഗീകരിച്ച കോടതി കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും തള്ളി.…
അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു; രോഗബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ന്യൂദല്‍ഹി : കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയവേയാണ് ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും, മരണം അടയുകയുമായിരുന്നു. തീഹാര്‍ ജയിലില്‍ കഴിയവേ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 26നാണ് ഛോട്ടാരാജനെ ദല്‍ഹി എയിംസിലേക്ക് മാറ്റുന്നത്. തീഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കോവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതില്‍ ആദ്യമൊക്കെ ജയില്‍ അധികൃതര്‍ക്കും അതിശയമുണ്ട്. രാജേന്ദ്ര സദാശിവ നികല്‍ജെ അധോലോകത്തേയ്ക്ക് എത്തിപ്പെട്ടതിന് പിന്നാലെയാണ് ഛോട്ടാ രാജന്‍ എന്ന് അറിയപ്പെട്ടത്. തീഹാറില്‍ പാര്‍പ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തില്‍ പരം ജയില്പുള്ളികളില്‍ 170 പേര്‍ക്കും, അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന…
2000 രൂപ കോവിഡ് ദുരിതാശ്വാസo ; വനിതകള്‍ക്ക് സൗജന്യയാത്ര : ഉത്തരവുകള്‍ ഒപ്പുവെച്ച് എം.കെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സിംഹാസനത്തിലേറിയതിന് പിന്നാലെ കോവിഡ് ദുരിതാശ്വാസം അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് എം.കെ. സ്റ്റാലിന്‍. കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി അനുസരിച്ച് സംസ്ഥാനത്ത് അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍ . തെരഞ്ഞെടുപ്പ് പത്രികയനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ > സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്ബനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും. > മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ…
മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…
മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…മണികണ്ഠൻ പിള്ള. കാര്യം നിസ്സാരം അടക്കമുള്ള പരമ്പരകളിൽ ചെറുതും വലുതുമായ വേഷം കൈകാര്യം ചെയ്തത നടൻ ആണ് മണികണ്ഠൻ പിള്ള. ഇപ്പോൾ തൻറെ സഹപ്രവർത്തകനും സുഹൃത്തുമായ അനീഷ് രവിയുടെ പുതിയ വെബ്സീരീസ് ആയ അതല്ലേ ഇത് എന്ന പരിപാടിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് അദ്ദേഹം . അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവരുന്ന ഈ ആക്ഷേപഹാസ്യ സീരിസ് ആദ്യ എപ്പിസോഡിൽ തന്നെ വലിയ വിജയമായി മാറി. ഇതിന് പിന്തുണയുമായാണ് മണികണ്ഠൻ വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു മണികണ്ഠൻ പിന്തുണ അറിയിച്ചത്. മണികണ്ഠൻ കുറിച്ച ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ രൂപം ഇങ്ങനെ. മഹാമാരി… ഇലക്ഷൻ…. ചൂടുപിടിച്ച ചർച്ചകൾ പ്രതികരണങ്ങൾ വിലയിരുത്തലുകൾ…. ഭാവിയിലെ ജീവിത പ്രശ്നങ്ങൾ… ചർച്ച ചെയ്യേണ്ട പൊതു വിഷയം മുഖ്യധാരാ മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം…
ലോക്ഡൗണിന് മുൻപ് നാട്ടിലെത്താൻ അതിർത്തികളിൽ തിരക്ക്; പരിശോധന കർശനമാക്കി
ലോക്ഡൗണിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ അതിർത്തികളിൽ ജനത്തിരക്ക് കൂടുന്നു. ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. പ്രത്യേക സാഹചര്യത്തിൽ കെഎസ്ആർടി ഇന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിർത്തിയിൽ നിന്നും ആളുകളെ കടത്തിവിടുന്നത്. വാഹന പരിശോധനയും ശക്തമാണ്. പാസുകൾ ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനാനുമതി ഉള്ളൂ. പാസില്ലാത്തവർക്ക് താത്ക്കാലിക പാസുകൾ ഏർപ്പെടുത്താനുള്ള നടപടികളും തുടരുകയാണ്.
ഇടതു വിജയം പിണറായിയുടേതല്ല, തിരുത്തുമായി സി.പി.എം മുഖപത്രം; കൂട്ടായ ശ്രമത്തിന്റെ ഫലം: മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവത്തിലേക്കു ചുരുക്കരുതെന്നും ആവശ്യം
തിരുവനന്തപുരം: ഇടതു തരംഗം ഇടതുപക്ഷ നിലപാടിന്റെ ഭാഗമായിരുന്നുവെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമായിരുന്നുവെന്നും സി.പി.എം. ഇത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണ്. പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് വിജയകാരണമെന്നും വരുത്തിതീര്‍ക്കരുത്. പരമാധികാരമുള്ള നേതാവിന്റെ വിജയമായി ആഘോഷിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമമെന്നും സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് ഇതു സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റര്‍. പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാകൃകകാട്ടിയെന്നതു സത്യമാണെന്നും ഡെമോക്രസിയുടെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ മന്ത്രിസഭയും പിന്തുടരുക കൂട്ടായ പരിശ്രമത്തിന്റെ പാതയാരിക്കുമെന്നും ലേഖനം വ്യക്തമാക്കി. അതേ സമയം നാലു മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ വയ്ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദേശം. കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചു പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. 18ന് ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇടതു തരംഗത്തിനിടയിലും ഈ നാലു…