21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍നിന്ന് 21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് (എ.ടി.എസ്) മനുഷ്യജീവന് ഏറെ അപകടകരമായ യുറേനിയം വില്‍പന നടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. താനെ സ്വദേശി ജിഗര്‍ പാണ്ഡ്യ (27), അബു താഹിര്‍ അഫ്സല്‍ ഹുസൈന്‍ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്. യുറേനിയം വില്‍ക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന് പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് താഹിറാണ് യുറേനിയം വിതരണം ചെയ്തതെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് കുര്‍ളയ്ക്ക് സമീപത്ത് നിന്ന് 7.1 കിലോ യുറേനിയവുമായി താഹിറിനെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത യുറേനിയം കൂടുതല്‍ പരിശോധനക്കായി ബാഭാ അറ്റോമിക് റിസര്‍ച്ച്‌ സെന്‍ററിലേക്ക് അയച്ചിരുന്നു. മനുഷ്യജീവന് അപകടരമായ യുറേനിയമാണെന്നായിരുന്നു റിസര്‍ച്ച്‌ സെന്‍ററില്‍ നിന്ന് എ.ടി.എസിന് ലഭിച്ച റിപ്പോര്‍ട്ടു. ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ…

കൊവിഡ് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാം, ജനങ്ങള്‍ക്ക് ആശ്വാസമായി റിലയന്‍സ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുമ്ബോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ റിലയന്‍സ്. ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. അഞ്ച് കോടി ഡോളറിന് നിരവധി ഉപകരണങ്ങളാണ് റിലയന്‍സ് വാങ്ങുന്നത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താന്‍ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. പ്രാഥമികഘട്ടത്തില്‍തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗം തിരിച്ചറിയാന്‍ ഈ പുതിയ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. മഞ്ജു സുനിച്ചൻ

കോവിഡ്: തൃശൂരില്‍ ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

മുളങ്കുന്നത്തുകാവ് (തൃശൂര്‍): കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡില്‍ താമസിക്കുന്ന പണ്ടാരിപ്പറമ്ബില്‍ വീട്ടില്‍ പരേതനായ രമേഷ് പണ്ടാരിയുടെ മകന്‍ ഗണേശന്‍ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് ഗണേശനെ കിടപ്പുമുറിയിലെ കട്ടിലിലും സുമതിയെ കുളിമുറിയിലും മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടില്‍ ഇവരുടെ മകള്‍ ഋതു (28), ഒരാഴ്ച പ്രായമുള്ള കുട്ടി, സുമതിയുടെ അമ്മ സുശീല (77) എന്നിവരും ഉണ്ടായിരുന്നു. ഗണേശനും ഋതുവിനും സുശീലക്കും ഏപ്രില്‍ 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഋതുവിനെ പ്രസവത്തിനായി ഏപ്രില്‍ 28 ന് മുളങ്കുന്നത്ത്കാവിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പ്രസവ ശേഷം ഇവര്‍ വീട്ടില്‍ എത്തി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഹോം ക്യാറന്‍റീനില്‍ കഴിയുകയായിരുന്നു. സുമതിക്ക് കോവിഡിന്‍റെ…

ഒറ്റ ഡോസ് മതി, സ്പുട്‌നിക്കിന്റെ പുതിയ വാക്സിന് റഷ്യ അനുമതി നല്‍കി, 80 ശതമാനം ഫലപ്രാപ്തി

മോസ്‌കോ : കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക്കിന്റെ ഒറ്റഡോസ് വാ‌ക്ലിന് റഷ്യ അനുമതി നല്‍കി.. സ്പുട്‌നിക് V യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്ബോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് Vയെ അപേക്ഷിച്ച്‌ സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവയ്പ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. ഇന്ത്യയിലും സ്പുട്‌നിക് വാക്,സിന് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിന് പിന്നാലെ റഷ്യയില്‍ നിന്ന് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. മഞ്ജു സുനിച്ചൻ .

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാ ,സീരിയൽ, രംഗത്ത് കടന്ന് വന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമ സംരക്ഷണം ചെയ്ത മറിമായം ,അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, മീഡിയ വൺ സംരക്ഷണം ചെയ്ത കുന്നത്ത് കുളത്ത് അങ്ങാടി , തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മഞ്ജു സുനിച്ചൻ പിന്നീട് മുന്തിരിവള്ളികൾ തളർക്കുമ്പോൾ, യുട്ടപ്പിയയിലെ രാജാവ്, മൈ സാൻഡ, പഞ്ചവർണ്ണ തത്ത, ചക്രം, മരുഭൂമിയിലെ ആന, കുട്ടനാടൻ മാർപാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂർ ക്ലിപ്തം, സർവോപരി ഒരു പാലാക്കാരൻ, ജിലേബി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു . ഇപ്പോൾ മഞ്ജു കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ്. കൂടാതെ ബ്ലാക്കിസ് എന്ന ഒരു ബ്ലോഗും ചെയ്യുന്നുണ്ടായിരുന്നു. ബിഗ് ബോസ് താരങ്ങൾ അണിനിരക്കുന്ന പുതിയൊരു വെബ് സീരിസിലും ഇപ്പോൾ മഞ്ജു…

എന്നെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ എന്റെ രണ്ട് ഇക്കമാർ കണ്ടല്ലോ

എന്നെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ എന്റെ രണ്ട് ഇക്കമാർ കണ്ടല്ലോ . ചിത്രവും കുറുപ്പും പങ്കുവെച്ച് അനുമോൾ. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അനുമോൾ. അളിയൻ വേഴ്സസ് അളിയൻ, ഉപ്പും മുളകും, തട്ടിയും മുട്ടിയും, അളിയൻസ് ,തുടങ്ങി പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അനൂ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇപ്പോൾ അനു പങ്കെടുക്കുന്നുണ്ട്. കൂടാതെ കോമിസ് ടിവി സംപ്രേഷണം ചെയ്യുന്ന അബി വെഡിങ്സ് മാഹി, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി, തുടങ്ങിയ പരമ്പരകളിലും വേഷമിടുന്നു. പല വെബ്സീരീസിലും അനു മോൾ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക് പരിപാടിയിൽ വെച്ച് എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനു. പഴയ കാല സിനിമ ചിത്രം പോലെ തോന്നുന്ന തരത്തിലാണ് വസ്ത്രധാരണം. രസകരമായ ഈ ചിത്രത്തിനൊപ്പം അനു…

സംസ്ഥാനത്തെ കൊവിഡ് ബാധ അതിതീവ്രം; ഇന്ന് വൈറസ് ബാധിച്ചത് 42,464 പേർക്ക്

കേരളത്തിൽ ഇന്ന് 42,464 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ…

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ശാസ്ത്രീയമായി തയ്യാറെടുക്കണം: കേന്ദ്രത്തോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗംനേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രീയമായി തയ്യാറെടുക്കണമന്ന് സുപ്രിംകോടതി. പ്രതിസന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ഉടന്‍തന്നെ ആവിഷ്‌കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എം.ആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കൊവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ മാതാപിതാക്കളും വരും. അതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഇവയ്‌ക്കെല്ലാം ശാസ്ത്രീയമായി ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. എംബിബിഎസ് പൂര്‍ത്തിയാക്കിയ പിജി കോഴ്സുകളില്‍ ചേരാന്‍ കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തിന് അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണ്. മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കി നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന 1.5 ലക്ഷം ഡോക്ടര്‍മാരാണുള്ളത്. 1.5 ലക്ഷം ഡോക്ടര്‍മാരും 2.5 ലക്ഷം നഴ്സുമാരും വീട്ടില്‍ ഇരിക്കകയാണ്. മൂന്നാം…

ലോക്ക്ഡൗൺ; ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും

സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്ന് സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്താനും പ്രത്യേക കെഎസ്ആർടിസി ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. കെ എസ് ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും മതിയാവും. മറ്റന്നാൾ മുതലാണ് ലോക്ക് ഡൗൺ. ഒൻപത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതൽ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ്…

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍: ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലെക്‌ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ…