COVID 19 | സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത്…

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാമിപ്പോള്‍. അതിവേഗം രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന- ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇതിനിടെ വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനായി ഓരോ പൗരന്മാരും കൈക്കൊള്ളേണ്ട മുന്‍കരുതല്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഇത് ആവര്‍ത്തിച്ച്‌ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും പ്രത്യേകിച്ച്‌ ശ്രദ്ധിക്കേണ്ടതുണ്ടോ? പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. അത്തരക്കാര്‍ക്കായി മൂന്ന് ടിപ്‌സ് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ. വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. കാരണം ശരീരത്തിലെ നിര്‍ജലീകരണം വാക്‌സിന്‍ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കം. വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസുകള്‍, പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കണം. വാക്‌സിന്‍ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്ബും എടുത്ത് ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട. ദീര്‍ഘമായ…

നന്ദികേടിന്റെ പേരാണ് ‘ചങ്ങനാശേരിയിലെ തമ്ബ്രാന്‍’; വിമര്‍ശനത്തിന് പിന്നാലെ രാജിയുമായി സുകുമാരന്‍ നായരുടെ മകള്‍

ചങ്ങനാശ്ശേരി: എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിനു പിന്നാലെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. മൂന്നുവര്‍ഷംകൂടി കാലാവധി ബാക്കിനില്‍ക്കെയാണ് സുജാതയുടെ രാജി. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി എന്‍ എസ് എസിനെ വിമര്‍ശിച്ചിരുന്നു. ‘നന്ദികേടിന്റെ പേരാണ് ‘ചങ്ങനാശേരിയിലെ തമ്ബ്രാന്‍’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. അദ്ദേഹം വ്യക്തിപരമായി ആനുകൂല്യം നേടിയ ആളാണ്. ആര് ഭരിച്ചാലും എം ജി സര്‍വകലാശാലയില്‍ മകള്‍ സിന്‍ഡിക്കേറ്റ് മെമ്ബറായി ഇരിക്കുന്നു. ഈ ആനുകൂല്യം വാങ്ങി സുഖം അനുഭവിക്കുന്ന ആളാണ് അദ്ദേഹം. എല്‍ഡിഎഫും വേണ്ട ആനുകൂല്യങ്ങള്‍ നല്‍കി. എന്നിട്ടും എല്‍ഡിഎഫിനെ തള്ളിപ്പറയുന്നതിനെ നന്ദികേട് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ.- വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘കഴിഞ്ഞ ഏഴുവര്‍ഷമായി എംജി…

ഏറ്റക്കുറച്ചിലുകളില്ല; രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

രാജ്യത്തുടനീളം തുടർച്ചയായി 18 ദിവസത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ, ഡീസൽ വിലകൾക്കായുള്ള അവസാന വില പരിഷ്കരണം ഏപ്രിൽ 15 -നാണ് പ്രഖ്യാപിച്ചത്. വർഷത്തിന്റെ തുടക്കത്തിൽ, ഫെബ്രുവരി മുതൽ ഇന്ധന വില പുതിയ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് വിലവർധനവ് തുടരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മാറ്റമില്ലാതിരുന്ന വില ഇപ്പോൾ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.40 രൂപയും ഡീസലിന് ലിറ്ററിന് 80.73 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന നഗരമാണ് മുംബൈ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോൾ 96.83 രൂപയ്ക്ക് വിൽക്കുന്നു. നഗരത്തിൽ ഒരു ലിറ്റർ ഡീസൽ 87.81 രൂപയാണ് വില. ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ്, ഡീലർ കമ്മീഷൻ…

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ബൊലേറോ. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.എന്നാല്‍ ശ്രേണിയില്‍ മത്സരം ശക്തമായതോടെ പുതുക്കിയ ബൊലേറോ ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2021 ബൊലേറോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ബൊലേറോയില്‍ വരുത്തിയ മാറ്റങ്ങള്‍ സൗന്ദര്യാത്മകമാണ്. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്നാണ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം. ഫ്രണ്ട് ഫാസിയയും ബമ്പറും ബ്രൗണ്‍ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് റെഡ് കളര്‍ ഓപ്ഷനെ തികച്ചും വ്യത്യസ്തമാക്കുന്നു. ഇതിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രില്ലും ബമ്പറും മാറ്റമില്ലാതെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ ചെറുതായി പുതുക്കിയ ഇന്റേണലുകള്‍ കാണപ്പെടുന്നു. ഈ പ്രത്യേക പതിപ്പില്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ ഇല്ല. ബോഡി-കളര്‍ യൂണിറ്റുകള്‍ക്ക് പകരം കറുത്ത ORVM- കളും ഇതിന് ലഭിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ബൊലേറോയ്ക്ക് ലഭിക്കുന്ന…

ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ; ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക്

ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. തിങ്കളാഴ്ച ഐസിസി പുത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റാങ്കിങിലാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനെക്കാള്‍ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യ. 277 പോയിന്റാണ് ഇംഗ്ലണ്ടിന്. ഈ കാലയളവില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന് എതിരെ ഒരു പരമ്ബര 1-1 സമനില പിടിക്കുകയും, ഓസ്‌ട്രേലിയയെ 2-1നും ദക്ഷിണാഫ്രിക്കയെ 3-0ത്തിന് പരാജയപ്പെടുത്തുകയും ഇന്ത്യയോട് 2-3 ന് തോല്‍ക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡാണ് ടി20 യില്‍ മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് നിന്നാണ് ന്യൂസിലാന്‍ഡ് പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് എതിരെ നേടിയ പാരമ്ബരകളാണ് ന്യൂസിലാന്‍ഡിനെ അഞ്ചില്‍ നിന്ന് മുന്നിലേക്ക് എത്തിച്ചത്. എന്നാല്‍ മൂന്നാം…

Mayank Agarwal | ‘മുമ്ബോട്ടുള്ള യാത്രയില്‍ ബാറ്റിങ് നിരയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്’: മായങ്ക് അഗര്‍വാള്‍

വമ്ബന്‍ താരനിര അവകാശപ്പെടാനുണ്ടായിട്ടും ടൂര്‍ണമെന്റില്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്സിന് കഴിയുന്നില്ല. പേരും ജേഴ്സിയുമടക്കം ഒരുപാട് മാറ്റങ്ങളുമായി കിരീടപ്രതീക്ഷയില്‍ ഇത്തവണ ഐപിഎല്ലിലേക്ക് കടന്നു വന്ന പഞ്ചാബ് ടീം എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും അഞ്ചു തോല്‍വികളുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണിപ്പോള്‍. ബൗളര്‍മാരും ബാറ്റ്സ്മാന്മാരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതില്‍ വിമുഖത കാണിക്കുകയാണ്. ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ടീമെന്ന നിലയില്‍ പഞ്ചാബ് അമ്ബേ പരാജയമാണ്. ഒന്നോ രണ്ടോ ബാറ്റ്സ്മാന്മാര്‍ മാത്രം തിളങ്ങിയാല്‍ നല്ല സ്ക്കോറിലേക്ക് എത്തുന്ന പഞ്ചാബിന് അതും ചില സമയങ്ങളില്‍ കഴിയുന്നില്ല. ടീം പരാജയമാണെങ്കിലും റണ്‍ വേട്ടക്കാരില്‍ പഞ്ചാബ് നായകന്‍ കെ.എല്‍. രാഹുല്‍ രണ്ടാം സ്ഥാനത്തുണ്ട്. അപ്പെന്റിസിറ്റിസിന്റെ പ്രശ്നം മൂലം ശസ്ത്രക്രിയക്ക് വിധേയനാവേണ്ടതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് രാഹുല്‍. പകരം നായകസ്ഥാനത്ത് എത്തിയിരിക്കുന്നത് മായങ്ക് അഗര്‍വാളാണ്. നായക വേഷത്തിലെ ആദ്യ മത്സരത്തില്‍ ഒരു…

20 ഓക്‌സിജന്‍‍ എക്‌സ്പ്രസ്സുകള്‍ യാത്ര പൂര്‍ത്തിയാക്കി; 7 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര തുടരുന്നു

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) എത്തിച്ച്‌ ആശ്വാസം പകരുന്നതിനുള്ള യാത്രാദൗത്യം ഇന്ത്യന്‍ റെയില്‍വേ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഇതുവരെ, ഇന്ത്യന്‍ റെയില്‍വേ 76 ടാങ്കറുകളിലായി ഏകദേശം 1125 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് . മഹാരാഷ്ട്ര (174 മെട്രിക് ടണ്‍), ഉത്തര്‍പ്രദേശ് (430.51 മെട്രിക് ടണ്‍), മധ്യപ്രദേശ് (156.96 മെട്രിക് ടണ്‍), ദല്‍ഹി (190 മെട്രിക് ടണ്‍), ഹരിയാന (109.71 മെട്രിക് ടണ്‍), തെലങ്കാന (63.6 മെട്രിക് ടണ്‍)- എന്നിവയാണവ. ഇരുപത് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഇതിനകം യാത്ര പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൂടാതെ 27 ടാങ്കറുകളിലായി ഏകദേശം 422 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള 7 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ യാത്ര തുടരുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപെടുന്നതനുസരിച്ച്‌ കഴിയുന്ന വേഗതയില്‍ കഴിയുന്നത്ര മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ..

കുംഭമേളയില്‍ പങ്കെടുത്ത 99 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; സൂപ്പര്‍ സ്‌പ്രെഡര്‍ ആശങ്ക ശരിവയ്‌ക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഭോപാല്‍: ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത് മദ്ധ്യപ്രദേശിലേക്ക് മടങ്ങിയെത്തിയ ആളുകളില്‍ 99 ശതമാനം പേരിലും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തിപ്രാപിച്ച ഘട്ടത്തില്‍ നടന്ന മേള സൂപ്പര്‍ സ്‌പ്രെഡര്‍ ആകുമോ എന്ന ആശങ്കയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. ഈ ആശങ്ക ശരിവയ്‌ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മദ്ധ്യപ്രദേശില്‍ നിന്ന് മേളയില്‍ പങ്കെടുത്ത 61 പേരില്‍ 60 പേരും കൊവിഡ് പോസി‌റ്റീവായി. മാത്രമല്ല മേളയില്‍ പങ്കെടുത്ത പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരില്‍ കൊവിഡ് ബാധിതരുണ്ടെങ്കില്‍ രോഗം പിന്നെയും പരക്കുമോ എന്ന ഭീതിയുണ്ട്. മുഴുവന്‍ ആളുകളെയും കണ്ടെത്തിയാലെ ആകെ എണ്ണം കണക്കാക്കാന്‍ കഴിയൂ. ടൈംസ് നൗ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ രോഗ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കൊവിഡ് പരിശോധനയും ക്വാറന്റൈനും നിര്‍ഹന്ധമാണ്. ഡല്‍ഹിയില്‍ 14 ദിവസത്തെ…

ഇനി ഈരാറ്റുപേട്ടയില്‍ കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലും തല്ലും; പി.സി. ജോര്‍ജിന് വധഭീഷണിയുടെ ജിഹാദിയുടെ ഫേസ്ബുക്ക് വീഡിയോ (വീഡിയോ)

തിരുവനന്തപുരം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഭീഷണി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ജിഹാദിയുടെ ഭീഷണി. ഒരു ഇലക്ഷന്‍ ഒക്കെയാകുമ്ബോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.യുവാവ് ഭീഷണി മുഴക്കുന്നത് വിദശത്ത് നിന്നാണെന്നാണ് സൂചന. എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോര്‍ജിന് നേരേ ഈരാറ്റുപേട്ടയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ…