പരാജയം അംഗീകരിക്കുന്നു; വോട്ടര്‍മാരുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ് കൃഷ്ണകുമാര്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം………………… നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍

സംസ്ഥാനത്ത് 31,959 പേര്‍ക്ക് കൂടി കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ…

‘സംസ്ഥാനത്ത് മുസ്ലിം വോട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടന്നു’ ; കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് മുസ്ലിം വോട്ടില്‍ വര്‍ഗീയ ദ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ഡി എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ മതം പറഞ്ഞു വോട്ട് നേടിയെന്നും, അതാണ് സംസ്ഥാനത്തെ മുഴുവന്‍ സ്ഥാനാര്ഥികളുടെയും പരാജയ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയുടെ ആശയവുമായി ഉള്ള വിയോജിപ്പ് പ്രകടമാക്കിക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പാഞ്ഞു. കേരളം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇനി പ്രാധാന്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മ മാത്രം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മ മാത്രം. ഇടതുതരംഗവും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തുണച്ചില്ല. കുണ്ടറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനോട് 6000-ത്തില്‍പ്പരം വോട്ടിനാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം. മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. മന്ത്രിമാരില്‍ കെകെ ശൈലജയക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മന്ത്രി കെടി ജലീലും അവസാനനിമിഷം വരെ പിന്നിലായിരുന്നെങ്കിലും വിജയം ജലീലിനൊപ്പം നിന്നു.

കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് ജയിച്ചുകയറിയ മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിച്ച്‌ വൈകി വന്ന പി.സി.വിഷ്ണുനാഥിന്റെ കിടിലന്‍ വിജയം; കുണ്ടറയില്‍ മത്സരമില്ലെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രിയെ വീഴ്‌ത്തിയത് ആഴക്കടല്‍ മത്സ്യബന്ധന വിവാദം; കരുനാഗപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ ആര്‍. രാമചന്ദ്രനെ വീഴ്‌ത്തി മധുരപ്രതികാരവുമായി സി. ആര്‍. മഹേഷും

കൊല്ലം: കൊല്ലത്ത് ഇത്തവണ ശ്രദ്ധയേമാകുന്നത് രണ്ട് അട്ടിമറികള്‍. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയവും, കരുനാഗപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ ആര്‍. രാമചന്ദ്രന്റെ പരാജയവും. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് കുണ്ടറയില്‍ ജയിച്ചുകയറിയ ജെ.മേഴ്‌സിക്കുട്ടിയമ്മയെ വിഷണുനാഥ് അട്ടിമറിക്കുമെന്ന് പ്രചാരണ തുടക്കത്തില്‍ ആരും കരുതിയില്ല. മാധ്യമങ്ങള്‍ പറയും പോലൊരു കടുത്ത മത്സരം കുണ്ടറയില്‍ താന്‍ നേരിടുന്നില്ലായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആദ്യപ്രതികരണം. മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ് തിരിച്ചടിക്കുകയും ചെയ്തു. മൂന്ന് വട്ടം വിജയ മധുരവും രണ്ട് വട്ടം പരാജയത്തിന്റെ കയ്‌പ്പും മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നുണഞ്ഞിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാരില്‍ പലരെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടും സിപിഎം വീണ്ടും അവസരം നല്‍കിയതോടെ കുണ്ടറയിലിത് മേഴ്‌സിക്കുട്ടിയമ്മയുടെ ആറാം മത്സരമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ സംസ്ഥാനമെമ്ബാടും യുഡിഎഫ് ഉന്നയിച്ച ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായെന്ന് പറയാം. മന്ത്രിയെ തോല്‍പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ…

നന്മമരത്തെ പിഴുതെറിഞ്ഞ് കെ ടി ജലീല്‍

രാവിലെ വോട്ടെണ്ണെല്‍ തുടങ്ങിയത് മുതല്‍ ലീഡ് നില മാറിമറിഞ്ഞ തവനൂരില്‍ കെ ടി ജലീല്‍ തന്നെ ഒടുവില്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നുംപറമ്ബിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം. നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ എന്‍ ഡി എക്ക് ഒരു സീറ്റുമില്ല.

‘ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; ഹരീഷ് പേരടി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്ത് വരുമ്ബോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി ജെ പിയെ പരിഹസിച്ച്‌ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ബി ജെ പി ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നേമത്ത് സി പി എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലും. ബി ജെ പിക്ക് സാധ്യത കല്‍പ്പിച്ചയിടങ്ങളില്‍ അവരെ തോല്‍പ്പിച്ച സ്ഥാനാര്‍ഥികളായ ഷാഫി പറമ്ബില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഷാഫി പറമ്ബില്‍, ഢ. ശിവന്‍കുട്ടി, ജ. ബാലചന്ദ്രന്‍…ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും…

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളെന്ന്​ സംവിധായകന്‍ മിഥുന്‍ മാനുവല്‍

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്​. തെരഞ്ഞെടുപ്പ്​ ഫലം വന്നതിനെ തുടര്‍ന്നാണ്​ പരിഹാസ പോസ്​റ്റുമായി ആട്​, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ സംവിധായകനായ മിഥുന്‍ മാനുവല്‍ രംഗത്തെത്തിയത്​. ഫേസ്​ബുക്ക്​ പോസ്​റ്റി​െന്‍റ പൂര്‍ണരൂപം കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’..!!

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു, പുഞ്ഞാറില്‍ പിസി ജോര്‍ജ് തോറ്റു, മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടി; കോഴിക്കോട് സൗത്തില്‍ മുസ്ലീം ലീഗിന്റെ ഏക വനിത സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു,

കോഴിക്കോട് : കോഴിക്കോട് സൗത്തില്‍ മുസ്ലീം ലീഗിന്റെ ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍ക്കോവില്‍ വിജയിച്ചു. നേമത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. വി ശിവന്‍കുട്ടി 2330 വോട്ടിന് മുന്നില്‍. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടി. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയെ പിന്തള്ളി പി സി വിഷ്ണുനാഥിന് 4600 ല്‍ പരം വോട്ടിന് മുന്നില്‍. പുഞ്ഞാറില്‍ പിസി ജോര്‍ജ് തോറ്റു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്‌. പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ വിജയിച്ചു. ഫിറോസ് കുന്നുപറമ്ബലിന്റെ ഭൂരിപക്ഷം 100ലേക്ക് ചുരുങ്ങി.

ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

സ്വര്‍ണമാണ് നമ്മുടെ രാജ്യത്ത് ഏവരും ഏറ്റവും കൂടുതല്‍ താത്പ്പര്യപ്പെടുന്നതും വിലമതിക്കുന്നതുമായ നിക്ഷേപങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്‍വോയ്‌സ് ഇല്ലാതെ ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. സാധാരണയായി എത്ര അളവ് സ്വര്‍ണവും ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ സൂക്ഷിക്കാം എന്നൊരു മിഥ്യാ ധാരണ പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു നിശ്ചിത അളവിന് മേല്‍ സ്വര്‍ണം ഇന്‍വോയിസ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിച്ചാല്‍ അത് ആദായ നികുതി നിയമത്തിലെ 132 ാം വകുപ്പിന് കീഴിലെ നടപടികള്‍ നേരിടേണ്ടതായി വരും. നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ അത് അതാത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ ആസ്തി വിവരങ്ങളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദേശിക്കുന്നു. ഇന്‍വോയിസിനൊപ്പം ഒരാള്‍ക്ക് നിയമപരമായി…