‘കുക്കൂ.. കൂക്കൂ..’: കേരള പോലീസിന്റെ പുതിയ കോവിഡ് ബോധവല്‍ക്കരണ വീഡിയോ വൈറല്‍

കോവിഡ് മഹാമാരിയെ സംബന്ധിച്ച്‌ ആളുകള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഡാന്‍സ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഈയടുത്ത് ഹിറ്റായി മാറിയ ‘എഞ്ജോയ് എഞ്ജാമി’ എന്ന തമിഴ് ഗാനത്തിന്റെ പാരഡി ഗാനമാണ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ യൂണിഫോം ധരിച്ച ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ ഡാന്‍സ് ചെയ്യുന്നത് കാണാം. എങ്ങനെ മാസ്ക് ധരിക്കണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, സാനിറ്റൈസര്‍ ഉപയോഗിക്കണം തുടങ്ങിയ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ഗാനത്തിന്റെ വരികള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിക്കണമെന്നും ഈ ഗാനത്തിന്റെ വരികളിലൂടെ പോലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് കേരള പോലീസിന്റെ ‘പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. ‘പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്‌ പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരളാ പോലീസ്…

ഇനി രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്​സിനേഷനില്‍​ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്​

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്‌സിനേഷന്‍ സെന്‍ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്ബോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്‍ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച്‌ വാക്‌സിനേഷന്‍ സെന്‍ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയ ശേഷമേ ഓണ്‍ലൈന്‍ ബുക്കിങിനായി ആദ്യ ഡോസുകാര്‍ക്ക്…

കുഴല്‍പ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനല്‍കിയത് വലിയൊരു തട്ടിപ്പിന്റെ വാതില്‍; അന്വേഷണം സുനില്‍നായിക്കിലൂടെ ഉയര്‍ന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാര്‍ക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം

തൃശൂര്‍: ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ വച്ച്‌ തട്ടിയെടുത്ത സംഭവം പുറത്തായത് സംഭവത്തില്‍ പങ്കാളിയായ പൊലീസുകാരന് പറ്റിയ കയ്യബദ്ധം കൊണ്ടെന്ന് സൂചന. പണം തട്ടിയെടുക്കാനുള്ള പദ്ധതി സന്ദേശം അബദ്ധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ എത്തിയതോടെയാണ് സംഭവം മറ്റ് പൊലീസുകാര്‍ കൂടി അറിയുന്നത്. അതോടെ ഈ കേസ് മൂടിവയ്ക്കാന്‍ കഴിയാതെയായി. കവര്‍ച്ചയില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴല്‍പ്പണ ഇടപാടില്‍ മുതിര്‍ന്ന ആര്‍എസ്‌എസ്- ബിജെപി നേതാക്കളും കുടുങ്ങിയേക്കും. കേസുമായി ബന്ധമുള്ള പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമവും സേനയ്ക്കുള്ളില്‍ നടക്കുന്നുണ്ട്. ഇതിനിടെ പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സംഭവം വാര്‍ത്തയായതോടെ കൈവിട്ടുപോകുകയായിരുന്നു. കവര്‍ച്ചയെന്ന കേസ് കുഴല്‍പ്പണ ഇടപാട് അന്വേഷിക്കുന്നതിലേയ്ക്ക് കടന്നതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങളും പാളി. ഇതിനിടെ അറസ്റ്റിലായ ബാബുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍…