തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവം; നാല് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യം പോലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് പിടിച്ചെടുത്തു. ശ്രീകാര്യത്തുനിന്നാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിലുള്ളവരുമായി സംഭവത്തിനു മുമ്ബ് ഫോണില്‍ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. അക്രമിസംഘത്തെ അനുഗമിച്ച്‌ ഒരു കാറുമുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. ഇവര്‍ ഗൂഢാലോചനയില്‍ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പോലിസ്. പോലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആര്‍എസ്‌എസ് കാര്യവാഹകായിരുന്ന കല്ലമ്ബള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാലാണ് പ്രതികള്‍ വെട്ടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ചെത്തിയ നാലംഗ സംഘം എബിയെ ആക്രമിച്ചത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് എബി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.…

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവിറങ്ങി; ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് സ്വകാര്യലാബുകള്‍; ഇപ്പോഴും ഈടാക്കുന്നത് 1700 രൂപ തന്നെ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കി കുറച്ചത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഈടാക്കിയിരുന്നത്. അത് സംബന്ധിച്ച്‌ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. മറ്റ് സംസ്ഥാനങ്ങളില്‍ 400 രൂപ മുതല്‍ ആര്‍ടിപിസിആര്‍ ചെയ്യാന്‍ കഴിയുമ്ബോഴായിരുന്നു കേരളത്തില്‍ 1700 രൂപ ഈടാക്കിയിരുന്നത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്കു കുറച്ചതെന്ന് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ. അതെസമയം ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ലാബുകള്‍ ഇതുവരെയും തയ്യാറായിട്ടില്ല. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700…

പൗരന്മാര്‍ അവരുടെ ആവലാതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് സര്‍ക്കാര്‍ തടയരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി : പൗരന്മാര്‍ അവരുടെ ആവലാതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച്‌ ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേല്‍ ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞ കോടതി അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ ഒരു സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിജിപിമാര്‍ക്കും പോകട്ടെയെന്നും കോടതി നിര്‍ദേശിച്ചു. ‘ഒരു പൗരന്‍ എന്ന നിലയിലും ഒരു ന്യായാധിപന്‍ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണെങ്കില്‍…

അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് എത്തിയ വൃദ്ധയെ ആശുപത്രിക്കുള്ളില്‍വെച്ച്‌ ബലാത്സംഗം ചെയ്തു

ഭുവനേശ്വര്‍: ( 30.04.2021) അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് എത്തിയ വൃദ്ധയെ ആശുപത്രിക്കുള്ളില്‍വെച്ച്‌ ക്രൂരമായി ബലാത്സംഗം ചെയ്തു. ഒഡീഷയിലെ ദേങ്കനാല്‍ ജില്ലാ ആശുപത്രിയില്‍വെച്ചാണ് 70കാരിക്ക് നേരെ ദാരുണസംഭവം ഉണ്ടായത്. ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ ഒരാളും ചായക്കടയിലെ ജോലിക്കാരനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാര്‍ ആരെങ്കിലും ആക്രമണത്തില്‍ പ്രതിയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.   ചൊവ്വാഴ്ചയായിരുന്നു നടന്ന സംഭവത്തില്‍ ബുധനാഴ്ച പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതാണ് വൃദ്ധ. മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ മുത്തശ്ശിയാണ് കുട്ടിക്കൊപ്പം മൂന്നുദിവസമായി ആശുപത്രിയില്‍ നിന്നിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ചായ മേടിക്കാന്‍ ആശുപത്രിക്ക് മുമ്ബിലെ കടയിലെത്തിയ വൃദ്ധയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അവിടെനിന്ന് വൃദ്ധയെ വലിച്ചിഴച്ചുകൊണ്ടുപോയി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തില്‍വെച്ച്‌…

എല്‍ഡിഎഫ് തുടര്‍ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു; തികഞ്ഞ ആത്മവിശ്വാസമുണ്ട്, ഞായറാഴ്ച യാഥാര്‍ഥ്യ വിജയം നേടും; എക്‌സിറ്റ് പോള്‍ ഫലത്തോട് പ്രതികരിച്ച്‌ എ വിജയരാഘവന്‍

തിരുവനന്തപുരം: പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിക്കുമ്ബോള്‍ പ്രതികരണവുമാിയ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് തുടര്‍ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച യാഥാര്‍ഥ്യ വിജയം നേടുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇടത് മുന്നേറ്റമാണ് സര്‍വ്വെ പ്രഖ്യാപിക്കുന്നത്.

ആന്റിബോഡി ടെസ്റ്റും ആര്‍‌ടി-പി‌സി‌ആര്‍ ടെസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കോവിഡ് -19 ന്റെ മിക്ക ലക്ഷണങ്ങളും ജലദോഷമോ പനിയോ പോലെയാണെങ്കിലും, ഇത് കൊറോണ വൈറസ് അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറല്‍ അണുബാധയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ആന്റിബോഡി, ആര്‍‌ടി-പി‌സി‌ആര്‍ പരിശോധനകള്‍ സഹായിക്കുന്നു. അതേ സമയം മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിരവധി തെറ്റായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അതായത് ആര്‍‌ടി-പി‌സി‌ആര്‍ റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരിക്കാം, പക്ഷേ നിങ്ങള്‍ക്ക് ലക്ഷണങ്ങളായ ശരീരവേദന, തലവേദന, ശ്വാസം മുട്ടല്‍ എന്നിവയുണ്ടെങ്കില്‍ ഇത് കോവിഡ് -19 ന്റെ സൂചനയാണ്. പരിശോധന റിപ്പോര്‍ട്ട് പരിഗണിക്കാതെ ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഐസൊലേഷനും മരുന്നുകളും നല്‍കാനും വിദഗ്ദ്ധര്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, കൊറോണ വൈറസുകളുടെ ശൃംഖല തകര്‍ക്കാന്‍ സഹായിക്കുന്നതിന് ചികിത്സയും വാക്സിനേഷനും പോലെ തന്നെ ടെസ്റ്റുകളും വളരെ പ്രധാനമാണെന്ന് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഐസൊലേഷനൊപ്പം പരിശോധനയും ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊറോണ…

‘കുക്കൂ.. കൂക്കൂ..’: കേരള പോലീസിന്റെ പുതിയ കോവിഡ് ബോധവല്‍ക്കരണ വീഡിയോ വൈറല്‍

കോവിഡ് മഹാമാരിയെ സംബന്ധിച്ച്‌ ആളുകള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഡാന്‍സ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഈയടുത്ത് ഹിറ്റായി മാറിയ ‘എഞ്ജോയ് എഞ്ജാമി’ എന്ന തമിഴ് ഗാനത്തിന്റെ പാരഡി ഗാനമാണ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ യൂണിഫോം ധരിച്ച ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ ഡാന്‍സ് ചെയ്യുന്നത് കാണാം. എങ്ങനെ മാസ്ക് ധരിക്കണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, സാനിറ്റൈസര്‍ ഉപയോഗിക്കണം തുടങ്ങിയ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ഗാനത്തിന്റെ വരികള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിക്കണമെന്നും ഈ ഗാനത്തിന്റെ വരികളിലൂടെ പോലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് കേരള പോലീസിന്റെ ‘പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. ‘പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്‌ പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരളാ പോലീസ്…

ഇനി രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്​സിനേഷനില്‍​ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്​

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്‌സിനേഷന്‍ സെന്‍ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്ബോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്‍ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച്‌ വാക്‌സിനേഷന്‍ സെന്‍ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയ ശേഷമേ ഓണ്‍ലൈന്‍ ബുക്കിങിനായി ആദ്യ ഡോസുകാര്‍ക്ക്…

കുഴല്‍പ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനല്‍കിയത് വലിയൊരു തട്ടിപ്പിന്റെ വാതില്‍; അന്വേഷണം സുനില്‍നായിക്കിലൂടെ ഉയര്‍ന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാര്‍ക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം

തൃശൂര്‍: ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ വച്ച്‌ തട്ടിയെടുത്ത സംഭവം പുറത്തായത് സംഭവത്തില്‍ പങ്കാളിയായ പൊലീസുകാരന് പറ്റിയ കയ്യബദ്ധം കൊണ്ടെന്ന് സൂചന. പണം തട്ടിയെടുക്കാനുള്ള പദ്ധതി സന്ദേശം അബദ്ധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ എത്തിയതോടെയാണ് സംഭവം മറ്റ് പൊലീസുകാര്‍ കൂടി അറിയുന്നത്. അതോടെ ഈ കേസ് മൂടിവയ്ക്കാന്‍ കഴിയാതെയായി. കവര്‍ച്ചയില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴല്‍പ്പണ ഇടപാടില്‍ മുതിര്‍ന്ന ആര്‍എസ്‌എസ്- ബിജെപി നേതാക്കളും കുടുങ്ങിയേക്കും. കേസുമായി ബന്ധമുള്ള പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമവും സേനയ്ക്കുള്ളില്‍ നടക്കുന്നുണ്ട്. ഇതിനിടെ പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സംഭവം വാര്‍ത്തയായതോടെ കൈവിട്ടുപോകുകയായിരുന്നു. കവര്‍ച്ചയെന്ന കേസ് കുഴല്‍പ്പണ ഇടപാട് അന്വേഷിക്കുന്നതിലേയ്ക്ക് കടന്നതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങളും പാളി. ഇതിനിടെ അറസ്റ്റിലായ ബാബുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍…