മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ( 05.03.2021) മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം…

ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്. മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമീഷന്‍ കൈപ്പറ്റി. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. ഇരുവര്‍ക്കും ഇടയില്‍ േനരിട്ടു സാമ്ബത്തിക ഇടപാടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശ പ്രകാരമാണ് ഇടപാടുകള്‍ നടന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍-കോണ്‍സുലറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍…

ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു ?

ഡല്‍ഹി: ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതിയും കൂടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്ബനികളുമായും ചില സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതേസമയം, ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച്‌ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടരുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.

തൃശ്ശൂരില്‍ അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയില്‍

തൃശൂര്‍ : ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഈ സമയം സമയം വീട്ടില്‍ മറ്റാരും ആരും ഉണ്ടായിരുന്നില്ല. ജിഷയുടെ ഭര്‍ത്താവ് പേരകം സ്വദേശി പെരിങ്ങാട് വീട്ടില്‍ അരുണ്‍ലാല്‍ ഗള്‍ഫിലാണ്. ഇയാളുടെ ഗള്‍ഫിലുള്ള സഹോദരന്‍ ദിവസങ്ങള്‍ക്കുമുമ്ബ് നാട്ടിലെത്തിയപ്പോള്‍ ക്വാറന്‍റീനില്‍ കഴിയേണ്ടതിനാലാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. രണ്ടുവര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ചാവക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടത്തും.

വീണ്ടും വിവാദ നടപടികളുമായി ഡിസിപി ഐശ്വര്യ ഡോങ്‌റെ; സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച്‌ കൈയ്യടി നേടിയ സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി : കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരരണക്കാരണക്കാര്‍ക്കായി ടീ വെന്‍ഡിങ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ആരോപിച്ച്‌ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടേതാണ് വിവാദ നടപടി. സിവില്‍ പോലീസ് ഓഫീസര്‍ സി.പി. രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ പരാതി നല്‍കാനും മറ്റുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അന്ന് ഉച്ചയോടെ തന്നെ സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സ്വന്തം പണവും സഹപ്രവര്‍ത്തകരില്‍ നിന്നും പിരിച്ചുമാണ് രഘു ടീ വൈന്‍ഡിഹ് മെഷിന്‍ സ്റ്റേഷനില്‍…

ഷാഫിക്കെതിരെ മത്സരിക്കാന്‍ മുന്‍ ഡിസിസി അധ്യക്ഷന്‍; സിപിഎം തുണച്ചേക്കും

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ പോര്. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കും. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താന്‍ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. 25 വര്‍ഷം പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം ആലത്തൂരില്‍ നിന്ന് എം എല്‍ എ ആയിട്ടുമുണ്ട്. ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാന്‍ തന്നെ സി പി എം സമീപിച്ചു എന്ന…

ജനങ്ങള്‍ക്കുള്ള ഇരുട്ടടി തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, 3 മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധന

ദില്ലി: രാജ്യത്തെ പൊതുജനങ്ങളെ വലച്ച്‌ പാചക വാതക വില കുതിക്കുന്നു. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയും വര്‍ദ്ധിച്ചു. വില വര്‍ദ്ധന വന്നതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 826 രൂപയായി. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. മൂന്ന് മാസത്തിനിടെ 200 രൂപയോളമാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ദ്ധിച്ചത്. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഫെബ്രുവരി രണ്ടിന് 25 രൂപയും 14ന് 50 രൂപയും 25ന് 25 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില ഉയരുന്നതിനിടെയാണ് പാചകവാതക വിലയും ഉയരുന്നത്. രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അടിക്കടി ഉയരുന്ന വില സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില വര്‍ദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. എന്നാല്‍ അന്താരാഷ്ട്ര…

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ന് തീരുമാനമുണ്ടാകും.

വാക്‌സീന്‍ എടുത്തു, സഹപ്രവര്‍ത്തകര്‍ കളിയാക്കി; ആനിയുടെ മരണത്തില്‍ കേസ്

ചിറയിന്‍കീഴ്: വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെ‍ണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളു‍ടെയും നാട്ടുകാരു‍ടെയും പരാതിയെത്തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസമാണ് ആനി‍യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെ‍ട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലാ‍യിരുന്നുവെന്നും ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു. നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫിസി‍ല്‍ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍…

പ്രധാനമന്ത്രിക്ക് വാക്സിന്‍ നല്‍കിയ സംഘത്തില്‍ മലയാളി നഴ്സ് റോസമ്മയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയ സംഘത്തില്‍ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ് സംഘത്തിലുണ്ടായിരുന്നത്. പുതുച്ചേരി സ്വദേശി നിവേദയാണ് മോദിക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. വാക്സിന്‍ സ്വീകരിച്ച വിവരം മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘എയിംസില്‍നിന്ന് കോവിഡ് വാക്സിന്‍റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗം പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. ഒരുമിച്ച്‌ ഇന്ത്യയെ കോവിഡ് മുക്തമാക്കാം’ -മോദി ട്വീറ്റ് െചയ്തു. മോദി ട്വീറ്റ് െചയ്ത ചിത്രത്തില്‍ വാക്സിന്‍ എടുക്കുേമ്ബാള്‍ നിവേദക്ക് സമീപം റോസമ്മ നില്‍ക്കുന്നതും കാണാം. വാക്സിന്‍ സ്വീകരിച്ച്‌ അരമണിക്കൂറിന് ശേഷമാണ് മോദി ആശുപത്രി വിട്ടത്. വാക്സിന്‍ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്.