ലാവ്‌ലിന്‍ വഴി പിണറായി കോടികളുടെ കൈക്കൂലി പറ്റിയെന്ന് പരാതി: ടി.പി. നന്ദകുമാര്‍ ഇഡി‍ മുൻപാകെ ഹാജരായി; നടപടി മൊഴി പരിശോധിച്ച ശേഷം

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടി.പി. നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് മുമ്ബാകെ ഹാജരായി. ലാവ്‌ലിന്‍ അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തില്‍ പറയുന്നത്. ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ് എടുക്കേണ്ടത് സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം എടുക്കൂ. ചട്ടങ്ങള്‍ മറികടന്ന് കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇതിലൂടെ കോടികള്‍ കൈക്കൂലിയായി നേടിയെന്നും 2006ലാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. പതിനഞ്ച് വര്‍ഷം മുമ്ബ് പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടു കണ്ട് വിവരം അറിയിക്കുകയായിരുന്നു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ…

സുനാമി സാധ്യതാ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ന്യൂസിലാന്റില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവഭപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയത്.10 അടി ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്‌അതേസമയം, ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്സിക്കോ, തെക്കേ അമേരിക്ക, തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തോതില്‍ തീരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂസിലാന്റ് തീരത്തു നിന്ന് 1000കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.

സ്വര്‍ണക്കടത്ത്; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജാമ്യത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ ശിവശങ്കറിന് നോട്ടീസ് അയച്ച്‌, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒരു പാവം പെണ്‍കുട്ടിയെയാണ് സ്വര്‍ണക്കടത്തിനായി ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും പിഎംഎല്‍എ നിയമത്തിലെ 45 -ാം വകുപ്പ് പ്രകാരം ശിവശങ്കറിന് ജാമ്യം കിട്ടാന്‍ അര്‍ഹതയില്ല. അതിനാല്‍ ജാമ്യം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ( 05.03.2021) മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം…

ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

കൊച്ചി: വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്. മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമീഷന്‍ കൈപ്പറ്റി. ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. മുന്‍ കോണ്‍സല്‍ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. ഇരുവര്‍ക്കും ഇടയില്‍ േനരിട്ടു സാമ്ബത്തിക ഇടപാടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശ പ്രകാരമാണ് ഇടപാടുകള്‍ നടന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍-കോണ്‍സുലറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍…