റിയാദ്: സഊദിക്ക് നേരെ യമന്‍ ഹൂതികളുടെ ആക്രമണം. മിസൈലുകളും ആയുധ ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജിസാനിലെ എണ്ണ ടെര്‍മിനലിലെ ഒരു ടാങ്കിനു തീപിടിച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല. യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണ ടെര്‍മിനലിനുനേരെയുണ്ടായ ആക്രമണത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി ഒമ്ബതു മണിയോടെയായിരുന്നു മിസൈല്‍ ആക്രമണം. ഏകദേശം ഒരേ എട്ടോളം ആയുധ ഡ്രോണുകളാണ് ഇന്നലെ രാത്രി സഊദിക്ക് നേരെ എത്തിയത്. ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളും ഹൂത്തി ഭീകരര്‍ ലക്ഷ്യമാക്കയതായി അറബ് സഖ്യ സേന ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുഷൈത്തിനുനേരയും ഡ്രോണുകളിലൊന്ന് വന്നതായി സഖ്യസേന വക്താവ് അറിയിച്ചു. നഗരങ്ങള്‍ക്കുനേരെ വ്യാഴാഴ്ച രാത്രി വന്ന ഡ്രോണുകള്‍ സഊദി വ്യോമ പ്രതിരോധ സംവിധാനം തടയുന്ന ദൃശ്യങ്ങള്‍ അറബ് സഖ്യസേന പുറത്തുവിട്ടു.
Month: March 2021
ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം; ചെന്നിത്തല ഹൈകോടതിയില്‍ ഹരജി നല്‍കി
കൊച്ചി: ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍ ഹരജി നല്‍കി. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈകോടതിയെ സമീപിച്ചത്. ഇരട്ട വോട്ടുള്ളവര്‍ക്ക് രണ്ടാമത്തെ വോട്ടുള്ള സ്ഥലത്ത് വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കരുത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഗുരുതര വിഷയത്തില്‍ കോടതി ഇടപെടണം. അഞ്ച് തവണ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുള്ളവരെ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നേരത്തെ ശരിവെച്ചിരുന്നു. ഏഴ് ജില്ലകളില്‍ ഇരട്ട വോട്ട് കണ്ടെത്തിയതായി കലക്ടര്‍മാര്‍…
ഏഴു മാസം കെട്ടിക്കിടന്ന അരി ഒറ്റയടിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉത്തരവ്; വോട്ട് തട്ടാനുള്ള പിണറായിയുടെ നീക്കത്തിനെതിരേ അധ്യാപകര്‍
തിരുവനന്തപുരം: ഏഴ് മാസം കെട്ടിക്കിടന്ന അരി ഒറ്റയടിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്‌കൂള്‍ കുട്ടികള്‍ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധവും ഉയരുകയാണ്. അരി കൊടുത്ത് വോട്ട് പിടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് അദ്ധ്യാപക സംഘടനകള്‍. ഏഴുമാസം സ്‌കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച് ഇപ്പോള്‍ ഒരുമിച്ചു നല്‍കിയത് മനപ്പൂര്‍വമാണെന്നാണ് ആരോപണം. സ്‌കൂളുകളില്‍ ചാക്ക് കണക്കിന് അരി കൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പല സ്‌കൂളുകളും ഇവയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന പേരിലാണ് അരിവിതരണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ മാര്‍ച്ചില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവാണ് വിവാദമായിരിക്കുന്നത് ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.…
പിണറായി വിജയന്‍ ചെയ്യരുതാത്ത ഒരു വലിയ പാപം ചെയ്‌തു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യം; ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിച്ചു, സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നയം കോണ്‍ഗ്രസിനില്ല: എ.കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യരുതാത്ത ഒരു വലിയ പാപം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്‍ സമുദായങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് എ.കെ ആന്റണി പറഞ്ഞു. പിണറായി വിജയന്‍ ആദ്യം ശ്രമിച്ചത് ഹൈന്ദവ ഐക്ക്യം തകര്‍ക്കാനായിരുന്നു. ശബരിമലയുടെ പേരില്‍ ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു. നവോത്ഥാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന വേര്‍തിരിവുണ്ടാക്കി. പിന്നീട് അദ്ദേഹം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. അത് അദ്ദേഹത്തിന് പറ്റിയ വീഴ്ചയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു എന്നും ആന്റണി പറഞ്ഞു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞിരുന്നത് കോണ്‍ഗ്രസ് സമുദായ സംഘടനകളുടെ ഒരു ഫെഡറേഷന്‍ ആണെന്നാണ്. കോണ്‍ഗ്രസ് സമുദായ സംഘടനകളുടെ ഫെഡറേഷന്‍ അല്ല. പക്ഷേ കോണ്‍ഗ്രസ് എല്ലാ സമുദായങ്ങളെയും കൂട്ടി ഇണക്കുന്ന എല്ലാ സമുദായങ്ങളോടും സാമാന്യേന നീതി കൊടുത്ത് ഒരുമിച്ചു നിര്‍ത്തുന്ന പാര്‍ട്ടി ആണ്. സമുദായങ്ങളെ തമ്മില്‍…
സോളാര്‍ പീഡനക്കേസ്; ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ല; സര്‍ക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2018 ലാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തുകയും പിന്നീട് പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു. 2012 സെപ്റ്റംബര്‍ 19 ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ്…
Bank Holiday Alert : ബാങ്ക് ഇടപാടുകള്‍ ഇന്നും നാളെയുമായി തന്നെ നടത്തുക, മാര്‍ച്ച് 27 മുതല്‍ ഒരാഴ്ചത്തേക്ക് ബാങ്കുളുടെ പ്രവര്‍ത്തനം കാണില്ല
Thruvananthapuram : March 27 മുതല്‍ April 4 വരെയുള്ള ഒരാഴ്ചത്തേക്ക് Bank കളുടെ പ്രവര്‍ത്തനം വളരെ കുറച്ച് ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിട്ടുണ്ട്. നാളെ കഴിഞ്ഞാല്‍ അടുത്ത് ഏഴ് ദിവസത്തേക്ക് രണ്ട് ദിവസം മാത്രമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാകുന്നത്. പൊതുമേഖല ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രില്‍ 4 വരെ കാത്തിരിക്കേണം. : Aadhar PAN ലിങ്ക് ചെയ്തില്ലെങ്കില്‍ …. നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍ കാരണം അവധി ദിനങ്ങള്‍ക്കിടയിലുള്ള രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ എന്ത് തന്നെയാണെങ്കിലും വളരെ തിരിക്കായിരിക്കും. പോരാത്തതിന് ഒരു മാസത്തിന്റെ തുടക്കമായതിനാലും. ഈ ദിനങ്ങളില്‍ പ്രധാനപ്പെട്ട് ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് വളരെ വിഷമകരമായിരിക്കും. അതിനാല്‍ ഇന്നോ നാളെയുമായി ഇടപാടകള്‍ നടത്താന്‍ ശ്രമിക്കുക. ബാങ്കുകള്‍ അവധികളാകനുള്ള…
നാളെ കര്‍ഷകരുടെ ‘ഭാരത് ബന്ദ്’; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയ ശേഷം നാല് മാസം പൂര്‍ത്തിയാകുന്ന ദിനമാണ് നാളെ. റോഡ്, റെയില്‍ ഗതാഗതമോ മാര്‍ക്കറ്റോ പൊതുസ്ഥലങ്ങളോ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ഭാരത് ബന്ദ് നടത്തുന്ന കര്‍ഷകര്‍ മാര്‍ച്ച് 28ന് ‘ഹോളികാ ദഹന്‍’ സമയത്ത് പുതിയ കര്‍ഷക നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് ബുര്‍ജ്‌ഗില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല. ആന്ധ്രാ പ്രദേശില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. വിശാഖപട്ടണം സ്‌റ്റീല്‍ പ്ളാന്റ്…
ലാവ്‌ലിന്‍ വഴി പിണറായി കോടികളുടെ കൈക്കൂലി പറ്റിയെന്ന് പരാതി: ടി.പി. നന്ദകുമാര്‍ ഇഡി മുൻപാകെ ഹാജരായി; നടപടി മൊഴി പരിശോധിച്ച ശേഷം
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടി.പി. നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് മുമ്ബാകെ ഹാജരായി. ലാവ്‌ലിന്‍ അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തില്‍ പറയുന്നത്. ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ് എടുക്കേണ്ടത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം എടുക്കൂ. ചട്ടങ്ങള്‍ മറികടന്ന് കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇതിലൂടെ കോടികള്‍ കൈക്കൂലിയായി നേടിയെന്നും 2006ലാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. പതിനഞ്ച് വര്‍ഷം മുമ്ബ് പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടു കണ്ട് വിവരം അറിയിക്കുകയായിരുന്നു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ…
സുനാമി സാധ്യതാ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
ന്യൂസിലാന്റില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവഭപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയത്.10 അടി ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്‌അതേസമയം, ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്സിക്കോ, തെക്കേ അമേരിക്ക, തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തോതില്‍ തീരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂസിലാന്റ് തീരത്തു നിന്ന് 1000കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.
സ്വര്‍ണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജാമ്യത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ ശിവശങ്കറിന് നോട്ടീസ് അയച്ച്, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒരു പാവം പെണ്‍കുട്ടിയെയാണ് സ്വര്‍ണക്കടത്തിനായി ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും പിഎംഎല്‍എ നിയമത്തിലെ 45 -ാം വകുപ്പ് പ്രകാരം ശിവശങ്കറിന് ജാമ്യം കിട്ടാന്‍ അര്‍ഹതയില്ല. അതിനാല്‍ ജാമ്യം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.