കുടുംബവഴക്ക് സംഘർഷത്തിലെത്തി; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഒറവംപുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റത് തര്‍ക്കത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റുന്നതിനിടയില്‍. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒറവംപുറം കവലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന ആര്യാടന്‍ സമീര്‍ ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് ഷമീറിന് കുത്തേറ്റത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഒറവംപുറം കവലയില്‍ മുസ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഉമ്മര്‍ എന്ന വ്യക്തിക്ക് പരിക്കേറ്റിരുന്നു. ഈ ഉമ്മര്‍ മരണപ്പെട്ട ഷമീറിന്റെ ബന്ധുകൂടിയാണ്. തന്റെ ബന്ധുവിന് പരിക്കേറ്റത് കണ്ടാണ് ഷമീര്‍ സംഘര്‍ഷത്തിനിടയിലേക്ക് പിടിച്ചുമാറ്റാനായി എത്തിയത്. ഈ സമയത്ത് ഷമീറിനും കുത്തേല്‍ക്കുകയായിരുന്നു. ഷമീര്‍ പ്രദേശത്തെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത്…

കാത്തിരിപ്പിന് വിരാമം;ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

ആലപ്പുഴ: ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങള് മൂലം അനിശ്ചിതമായി നീളുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ബൈപാസിന്റെ നിര്‍മാണം വേഗത്തിലാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്ബോള്‍ ബൈപ്പാസിന്റെ 15% ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും…

“കോവിഡ് വന്നത് ചൈനയില്‍ നിന്നല്ല, എന്നില്‍ നിന്ന് “: രണ്ട് പെണ്‍മക്കളെ കൊന്ന ആന്ധ്ര സ്ത്രീ

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാത്തിന്റെ ഭാഗമായി രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ അമ്മ തന്റെ ശരീരത്തില്‍ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന് അവകാശപ്പെട്ടു. താന്‍ ശിവനാണെന്നും കൊറോണ വൈറസ് വന്നത് തന്റെ ശരീരത്തില്‍ നിന്നാണ് ചൈനയില്‍ നിന്നല്ലെന്നും ഇന്നലെ ചിറ്റൂരിലെ ജയിലില്‍ വെച്ച്‌ കോവിഡ് പരിശോധന നിഷേധിച്ച അമ്മ പത്മജ പറഞ്ഞു. പെണ്മക്കളെ കൊലപ്പെടുത്തിയ ദമ്ബതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ താന്‍ ഒരു വിഡ്ഢിയല്ലെന്ന് മരിച്ച പെണ്‍കുട്ടികളുടെ അച്ഛന്‍ പുരുഷോത്തം നായിഡു പറഞ്ഞിരുന്നു. പദ്മജയാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഡംബെലും ത്രിശൂലവും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അലഖ്യ (27), സായ് വിദ്യ (23) എന്നിവരാണ് മാതാപിതാക്കളുടെ അന്ധവിശ്വാസത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. വിപുലമായ ആചാരങ്ങളുടെ ഒടുവില്‍ രണ്ട് പെണ്‍മക്കളെയും മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നു, പെണ്‍മക്കള്‍ പുനര്‍ജ്ജനിച്ച്‌ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം വീണ്ടും ഉണ്ടാവുമെന്നാണ് ഇവര്‍ വിശ്വസിച്ചത്. പുരുഷോത്തം നായിഡു…

ആനപ്രേമികളുടെ പ്രിയങ്കരനായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

തൃശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 60 വയസായിരുന്നു. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്‌. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌ക്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.തലയെടുപ്പ് മത്സര വേദികളില്‍ നിരവധി തവണ വിജയിച്ചിട്ടുളള കര്‍ണന്‍ മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുളള ആനയാണ്. വടക്കന്‍ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്ബതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിച്ചിട്ടുണ്ട്. എഴുന്നളളത്ത് തുടങ്ങും മുതല്‍ തിടമ്ബ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്ബുന്ന പ്രൗഢമായ നില്‍പ്പാണ് കര്‍ണന്റെ പ്രത്യേകത. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 1991ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്.

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്; ക്ഷേത്ര വളപ്പില്‍ മാത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ്‌ പശ്ചാത്തലത്തില്‍ ക്ഷേത്ര വളപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും. ഫെബ്രുവരി 27നാണ് പൊങ്കാല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല. ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുള്ള പ്രവേശനം. ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്. ചടങ്ങുകള്‍ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഉത്സവമേഖല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍…