കൊട്ടാരക്കര: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത ദമ്ബതികളെ അടിച്ചു വീഴ്ത്തി മാല കവര്‍ന്നതിന് പിന്നില്‍ യുവതിയുടെ മാതാവെന്ന് പോലീസ്. ഇവര്‍ ഏര്‍പ്പാട് ചെയ്ത ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും എഴുകോണ്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ എഴുകോണ്‍ കാക്കകോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം, കല്ലൂര്‍വിളയില്‍ നജി(48) യെ ഇന്നലെ പുലര്‍ച്ചയോടെ വര്‍ക്കലയില്‍ നിന്നും പോലീസ് പിടികൂടി. കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര പുലമണില്‍ വാടയ്ക്ക് താമസിക്കുന്ന നജിയുടെ മൂത്തമകള്‍ അഖിന(20)യും ഭര്‍ത്താവ് ജോബിനും(24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്ക് വരവേയാണ് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച ശേഷം ഒന്‍പത് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. കേസില്‍ ഈ മാസം ആറാം തീയതി അറസ്റ്റിലായ കൊല്ലം മങ്ങാട് ഷാര്‍ജാ മന്‍സിലില്‍ ഷെബിന്‍ഷാ(29), മങ്ങാട് വികാസ് ഭവനില്‍ വികാസ് (34), കരിക്കോട്…
Day: January 23, 2021
കുട്ടനാടും വേണ്ട, മുട്ടനാടും വേണ്ട; പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും താനില്ലെന്ന് മാണി സി കാപ്പന്‍
കോട്ടയം: ( 23.01.2021) പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് വച്ച് മാറി ഒത്തുതീര്‍പ് ഫോര്‍മുല നടത്താനുളള സി പി എം നീക്കം തളളി എന്‍ സി പി നേതാവ് മാണി സി കാപ്പന്‍. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും താനില്ലെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. കുട്ടനാട്ടില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കുട്ടനാടുമില്ല മുട്ടനാടും വേണ്ട എന്നായിരുന്നു കാപ്പന്റെ മറുപടി. പാലാ തന്റെ സീറ്റാണെന്നും 27ന് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. പാലായിലാണ് താന്‍ മത്സരിച്ചത്, പാലായില്‍ തന്നെ മത്സരിക്കും. താന്‍ മത്സരിച്ച് ജയിച്ച സീറ്റ് തനിക്ക് തരാമോ തരാമോ എന്ന് ചോദിച്ച് നടക്കേണ്ട കാര്യമില്ല. പാലാ തന്റെ സീറ്റാണ്. മൂന്ന് തവണ മത്സരിച്ച ശേഷം നാലാമത്തെ മത്സരത്തിലാണ് ജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത ഒരു സീറ്റ് തോറ്റ പാര്‍ടിക്ക് കൊണ്ടുപോയി കൊടുക്കേണ്ട ഗതികേട് എന്‍ സി…
ലാലു പ്രസാദിന്റെ ആരോഗ്യനിലയില്‍ ആശങ്ക ; ഡല്‍ഹി എയിംസിലേക്ക് മാറ്റും
പട്‌ന∙ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ തീരുമാനം .ഭാര്യ റാബ്രി ദേവിയും മകന്‍ തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് നിലവില്‍ ലാലു പ്രസാദ് . ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്നു വ്യാഴാഴ്ചയാണ് അദ്ദേഹത്തെ റിംസില്‍ എത്തിച്ചത്. ലാലുവിനെ ഡല്‍ഹിയിലേക്കു മാറ്റാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. അതെ സമയം പിതാവിന് മികച്ച ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ മികച്ച ചികിത്സ അനിവാര്യമാണ്. ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നും തേജസ്വി പറഞ്ഞു. ഇപ്പോള്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും തേജസ്വി അറിയിച്ചു.
ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടു’; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുമ്പിൽ ഹാജരാക്കി കര്‍ഷകര്‍
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക സമരം അട്ടിമറിക്കാനും വ്യാപക ശ്രമമെന്നു കര്‍ഷക നേതാക്കള്‍. കൃഷി നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് ഒരാളെ പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ മുഖംമൂടിധാരിയായ അക്രമിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയതിനുശേഷം കര്‍ഷകര്‍ പൊലീസിന് കൈമാറി. ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക നേതാക്കളെ കൊലപ്പെടുത്താനും രണ്ട് സംഘങ്ങളെ പ്രതിയോഗികള്‍ നിയോഗിച്ചതായും കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധക്കാരുടെ കയ്യില്‍ ആധുധം ഉണ്ടോയെന്നു പരിശോധിക്കുകയാണ് തങ്ങളുടെ ചുമതലയെന്നും ജനുവരി 26ലെ റാലിയില്‍ നുഴഞ്ഞു കയറി ആക്രമണത്തിനു പദ്ധതിയിട്ടതായും കര്‍ഷകര്‍ ഹാജരാക്കിയ മുഖംമൂടിധാരി മാധ്യമങ്ങളോടു പറഞ്ഞു. നാല് കര്‍ഷക നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. താന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം ഇതിനായി പൊലീസിന്റെ ഒത്താശയോടെയാണ് പദ്ധതിയിട്ടതെന്നും പൊലീസിലെ ചിലരുടെ സഹായമുണ്ടെനും…
കാട്ടാനയെ തീ കൊളുത്തിയ സംഭവം: കൃത്യം നടത്തിയത് വസ്തുവകകള്‍ നശിപ്പിച്ചതിന്റെ പ്രതികാരമായിട്ടെന്ന് പ്രതികള്‍
ചെന്നൈ: മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തിയതിന് കാരണം വസ്തുവകകള്‍ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട് ഡീനേയും പ്രശാന്തിനേയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റിസോര്‍ട്ട് ജീവനക്കാരനായ ഒരാളുടെ കാര്‍ ഒരു ദിവസം ആന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഒരു ദിവസം റിസോര്‍ട്ടിന് സമീപത്തെത്തിയ ആന വന്‍നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതാണ് ആനയ്‌ക്കെതിരെ തീ കത്തിച്ച ടയര്‍ എറിയാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ആനയുടെ ശരീരത്തില്‍ നേരത്തെ കണ്ട മറ്റു മുറിവുകള്‍ എങ്ങനെ സംംഭവിച്ചുവെന്ന കാര്യത്തിലും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആനയുടെ ദേഹത്തേക്ക് ആളുകള്‍ തീ കത്തിച്ച ടയര്‍ എറിയുന്നതിന്റെ വീഡിയോ പുറത്തു വന്നത്. ചെവിയില്‍ കുടുങ്ങിയ ടയറുമായി ഓടുന്ന ആന കണ്ടു നിന്നവര്‍ക്കെല്ലാം തന്നെ തീരാവേദനയായി. ഗുരുതരമായി…
കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കേള്‍ക്കും. അവരുടെ ആവശ്യം മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചയറിയുകയും ചെയ്യും. കെ.വി തോമസിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും നിലവിലില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറേനാളായി അദ്ദേഹം പരാതി പറയുകയാണല്ലോ എന്നും അദ്ദേഹവുമായി ഇന്ന് എന്തെങ്കിലും ചര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ കാണുമെന്നും സംസാരിക്കുമെന്നും അതിനെന്താണ് പ്രശ്‌നം എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.…
മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ച: ആറു പേര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍, മോഷണ മുതലും ആയുധങ്ങളും പിടിച്ചെടുത്തു
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേരെ അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു. പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ് അറിയിച്ചു. 3 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപകലാണു കൊള്ള നടന്നത്. ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ ഒമ്ബതരയോടെ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജരില്‍നിന്നു താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു…
കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം, ചുറ്റമ്ബലത്തിന്റെ മുന്‍ഭാഗം കത്തിനശിച്ചു; ഗോപുരത്തിലെ കെടാവിളക്കില്‍ നിന്ന് തീപടര്‍ന്നതാണെന്ന് സംശയം
കൊല്ലം : മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്ബലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ യാത്രക്കാരാണ് ആദ്യം ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പെട്രോളിങ് നടത്തുന്ന പോലീസുകാരെ ഇത് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ചുറ്റമ്ബലത്തിന് മുകളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ക്ഷേത്രത്തിന്റെ കോമ്ബൗണ്ടില്‍എത്തി നോക്കുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. സമീപവാസികളും നാട്ടുകാരും തീ അണക്കാന്‍ ശ്രമിച്ചു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്. ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു കെടാവിളക്കുണ്ട് ഇതില്‍ നിന്നാകാം തീ പടര്‍ന്നെതെന്നാണ് പ്രാഥമിക വിവരം. തടിയില്‍ നിര്‍മിച്ചിട്ടുള്ള ചുറ്റമ്ബലത്തിന്റെ മുമ്ബിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു…
മുണ്ടക്കയം പട്ടിണി മരണം: അമ്മിണിയെ മൂത്തമകന്‍ ഏറ്റെടുക്കും
ഗാന്ധിനഗര്‍: പട്ടിണി മൂലം മരിച്ച മുണ്ടക്കയം വണ്ടംപതാല്‍ അസംബനി തൊടിയല് പൊടിയെന്റ ഭാര്യ അമ്മിണിയെ (66) മൂത്ത മകന്‍ രഘു ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അമ്മിണിയെ സംരക്ഷിക്കാന്‍ തയാറാണെന്നും മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ പരിചരിച്ചുകൊണ്ടിരിക്കുന്ന സഹോദരിയുടെ മകള്‍ ഷൈലജ പറഞ്ഞു. ഭര്‍ത്താവ് മരണപ്പെടുകയും മകന്‍ റിമാന്‍ഡിലാവുകയും ചെയ്ത സാഹചര്യത്തില്‍ ഒറ്റപ്പെട്ട അമ്മിണിയെ നവജീവന്‍ ട്രസ്റ്റും ഈരാറ്റുപേട്ടയിലെ കരുണ പാലിയേറ്റിവ് കെയര്‍ യൂനിറ്റും ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. അമ്മിണിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രഘു. ഇയാള്‍ ഇപ്പോള്‍ മുണ്ടക്കയം ഏന്തയാറില്‍ കുടുംബസമേതം വാടകക്ക് താമസിക്കുകയാണ്. അമ്മിണിയുടെ മൂത്തസഹോദരി പരേതയായ തങ്കമ്മയുടെ മകള്‍ ഷൈലജയാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. വെള്ളിയാഴ്ച മകന്‍ രഘുവിനെ അന്വേഷിച്ച് കരയുകയായിരുന്നു അമ്മിണി. മകന്‍ ഭക്ഷണം കൊടുക്കാതെ മര്‍ദിക്കുക പതിവായിരുന്നുവെങ്കിലും മകനെതിരെ കേസ് കൊടുക്കുവാന്‍ ഈ വയോധിക ദമ്ബതികള്‍ തയാറായിരുന്നില്ല. ഏതാനും…
ഇടിയുടെ ഇല്ലം, പെരുംദുരന്തം; ബസ് നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ കുഴഞ്ഞുവീണു
പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്ബില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ -കുഞ്ഞമ്മ ദമ്ബതികളുടെ മകനും മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി – ലിലാമ്മ ദമ്ബതികളുടെ മകള്‍ ആന്‍സി (26) യും ആണ് മരിച്ചത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസ് ഡ്രൈവറാണ് ജെയിംസ്.ഇന്നലെ വൈകിട്ട് 4.10ന് എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം. കോട്ടയത്തുനിന്നു പത്തനംതിട്ടയിലേക്കു വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റു. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോള്‍…