കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യവാന്‍ ആര് ? അന്വേഷണം തകൃതി

കൊല്ലം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യവാന്‍ ആര് ? ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ എക്സ്.ജി 358753 ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന്‍ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്. മറ്റ് നിരവധി സമ്മാനങ്ങള്‍ 18 വര്‍ഷത്തിനിടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരോ ലോറി ഡ്രൈവര്‍മാരോ ആകാം ടിക്കറ്റ് വാങ്ങിയതെന്നാണ് കരുതുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ആദ്യം വിറ്റുപോയത് പാറശാല സ്വദേശിയായ മുഹമ്മദ് യാസിന്റെ എന്‍.എം.കെ ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്. തന്റെ കടയില്‍ നിന്നുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം…

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ 10 ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 28 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയുടെതാണ് ഉത്തരവ്. സ്വപ്നയെയും, സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാനും കസ്റ്റംസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന റബിന്‍സിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. റബിന്‍സിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

ഉപ്പും മുളകിനും എന്ത് സംഭവിച്ചു – കാരണം വ്യക്തമാക്കി ശ്രീകണ്ഠൻ നായർ

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഉപ്പും മുളകിനോളം പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു പരമ്പരയില്ല. അഞ്ചു വർഷങ്ങളായി മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ട പരമ്പര ഫ്‌ളവേഴ്‌സ് ചാനലിന്റെ യാത്രയിൽ തുടക്കം മുതൽ ഭാഗമായിരുന്നു. പാറമട വീടും, ബാലുവും, നീലുവും കുട്ടികളുമെല്ലാം പ്രേക്ഷകർക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്ളവേഴ്സ് ചാനലിൽ ഉപ്പും മുളകും പരമ്പര സംപ്രേഷണം ചെയ്യുന്നില്ല. വളരെയധികം പ്രേക്ഷക പിന്തുണയുള്ള പരമ്പര നിർത്തിയതിനെ തുടർന്ന് നിരവധി പേരാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ പേജുകളിൽ കമൻറ് ചെയ്യുന്നത്. ഉപ്പും മുളകും തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യവുമായാണ് ആളുകൾ കമൻറ് ചെയ്യുന്നത്. എന്നാൽ, എന്തുകൊണ്ടാണ് പരമ്പര സംപ്രേഷണം ചെയ്യാത്തത് എന്നതിൽ വ്യക്തതയില്ലായിരുന്നു. കുടുംബങ്ങളിലെ ദൈനംദിന കാര്യങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ഉപ്പും മുളകും. അഞ്ചു വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ ചക്കപ്പഴം എന്ന പരമ്പരയും ഫ്ളവേഴ്സ് അടുത്തിടെ ആരംഭിച്ചിരുന്നു. ദിവസേന…

തെരഞ്ഞെടുപ്പ് : നന്ദിഗ്രാമില്‍ മത്സരിക്കും ; മമതാ ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി

നന്ദിഗ്രാം: നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദി ഗ്രാമില്‍നിന്ന്​ ജനവിധി തേടുമെന്ന്​ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മേയ് മാസമാകും ​ തെരഞ്ഞെടുപ്പ്​. ‘ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്​ഥലമാണ്​’ -നഗരത്തില്‍ നടന്ന പൊതുയോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു. തൃണമൂലില്‍നിന്ന്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ്​ നന്ദിഗ്രാം.മമത ബാനര്‍ജി നന്ദിഗ്രാമില്‍ നില്‍ക്കുന്നതോടെ ബി.ജെ.പിയുമായുള്ള പോരാട്ടം ശക്തമാകും. മമതയെ ബംഗാളില്‍ അധികാരത്തിലെത്തിക്കുന്നതില്‍ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക്​ വഹിച്ചിരുന്നു. ബംഗാള്‍ പിടിക്കാന്‍ ലക്ഷ്യമിട്ട്​ ബി.ജെ.പി തൃണമൂലിന്‍റെ നിരവധി നേതാക്കളെ ബി.ജെ.പിയിലെത്തിച്ചിരുന്നു. ഇതോടെ മമത ബാനര്‍ജി കടുത്ത വെല്ലുവിളിയാണ്​ സംസ്​ഥാനത്ത്​ നേരി

ട്രാക്ടർ റാലി: തീരുമാനം പൊലീസിന്റേതെന്ന് സുപ്രീംകോടതി; നിലപാട് കട‌ുപ്പിച്ച് കേന്ദ്രവും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കെതിരായി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതി നിലപാട് അറിയിച്ചത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പൊലീസാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഏത് വ്യവസ്ഥയില്‍, എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് പൊലീസിന് തീരുമാനിക്കാമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. നിങ്ങള്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ പറയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി പറഞ്ഞു. പൊലീസ് ആക്റ്റ് പ്രകാരം നിങ്ങള്‍ക്ക് എന്ത് അധികാരങ്ങളുണ്ടെന്ന് സുപ്രീം കോടതി പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി…

മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച്‌ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി | മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച്‌ പൊള്ളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന അങ്കമാലി സ്വദേശി പ്രിന്‍സ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ, ഇവരുടെ വിവാഹം നിയമാനുസൃതമാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. കടയില്‍ പോയ കുട്ടി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. പ്രിന്‍സ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് മരട് പോലീസിന് ലഭിച്ച വിവരം. ഒരു വര്‍ഷത്തോളമായി കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെ പിതാവ് കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍വാതം ബാധിച്ച്‌ കിടപ്പിലാണ്.

‘ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം, രജനിയുടെ ആരാധകരാണെന്ന് മറന്നുപോകരുത്’

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് താന്‍ ഇല്ലെന്ന് തീരുമാനമെടുത്തതിന് പിന്നാലെ അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് വ്യക്തമാക്കി രജനികാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍. രജനി മക്കള്‍ മണ്‍ട്രത്തില്‍ നിന്ന് രാജിവച്ച്‌ ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്ന് മറന്നുപോകരുതെന്നുമാണ് മണ്‍ട്രം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്. രജനി മക്കള്‍ മന്‍ട്രത്തിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡി എം കെയില്‍ ചേര്‍ന്നു. എ ജോസഫ് സ്റ്റാലിന്‍ (തൂത്തുക്കുടി), കെ സെന്തില്‍ സെല്‍വാനന്ത് (രാമനാഥപുരം), ആര്‍ ഗണേശന്‍ (തേനി) എന്നിവരാണ് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിന്‍ നേരത്തേ മക്കള്‍ സേവാ കക്ഷിയെന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാര്‍ട്ടി രജനിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്‌തതാണെന്നായിരുന്നു അഭ്യൂഹം. ആരോഗ്യം മുന്‍നിര്‍ത്തി…

നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം > നാല് എംഎല്‍എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍, കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ബിജിമോള്‍ എന്നിവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ ദാസന്‍ എംഎല്‍എയും, ആന്‍സലന്‍ എംഎല്‍എയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ തുടരുന്നു. 22 വരെയാണ് നിയമസഭാ സമ്മേളനം.

ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍; ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്ത് അംഗങ്ങള്‍

തിരുവനന്തപുരം | ഉമ്മന്‍ ചാണ്ടിയെ കെ പി സി സി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്‌ രൂപവത്കരിക്കുന്ന കമ്മിറ്റിയിലുണ്ട്. പത്ത് പേരാണ് കമ്മിറ്റിയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപെടാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എ കെ ആന്‍ണിക്കാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷം നടത്തും.