ബംഗളൂരു: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണല്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരായ 12 പേരും ബസിന്റെ ഡ്രൈവറും മരിച്ചു. അഞ്ച് പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ 16 പൂര്‍വ വിദ്യാര്‍ത്ഥിനികളാണു ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാല് പേര്‍ ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നത്. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും പലരും അയല്‍വാസികളുമാണ്. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ. വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹുബ്ബള്ളി ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു പുനെ ദേശീയ പാത 48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു.
Day: January 16, 2021
‘കെട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകന്റെ ചിത്രത്തിൽ മമ്മൂട്ടി?
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ മെഗാ സ്റ്റാർ മമൂട്ടി നായകനാകുന്നു.ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് തിരക്കഥ. ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ആസിഫ് അലി നായകനായി എത്തിയ കെ ട്ട്യോളാണ് എന്റെ മാലാഖയിലൂടെയാണ്നിസാം സംവിധാനരംഗത്തെത്തുന്നത്. സൗബിൻ ഷാഹിറിന്റെ പറവ സിനിമയിൽ ചീഫ് അസോഷ്യേറ്റ് ആയിരുന്നു നിസാം
‘ഇങ്ങനെ സഹായം ചോദിച്ച് പോസ്റ്റിടാന്‍ നല്ല തൊലിക്കട്ടി വേണം’; ആക്ഷേപിച്ച് കമന്റ് ചെയ്തയാള്‍ക്ക് മീനാക്ഷിയുടെ മറുപടി
കഴിഞ്ഞ ദിവസമാണ് ബാലതാരം മീനാക്ഷി ഒരു കുഞ്ഞിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്. സിനിമാമേഖലയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനുവേണ്ടായാണ് താരം സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. അതിനിടെ ചിലര്‍ മീനാക്ഷിയെ ആക്ഷേപിച്ചുകൊണ്ട് കമന്റുകളിട്ടു. അത്തരത്തില്‍ ഒരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാനുള്ള തൊലിക്കട്ടി അപാരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’. ഇതിന് അതേ നാണയത്തില്‍ തന്നെയാണ് മീനാക്ഷി മറുപടി നല്‍കിയത്. ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന്…
സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്ബന്‍’ തുടങ്ങുന്നു; നൂറു കോടി ക്ലബ് ലക്ഷ്യമിട്ട് ടോമിച്ചന്‍ ചിത്രം; നായിക ബോളിവുഡില്‍ നിന്ന്
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്ബന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഗാനരചന അനില്‍ ലാല്‍. മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയില്‍ നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം കോടതി കയറിയിരുന്നു.…
ഡിഎന്‍എ ഫലത്തില്‍ കോടിയേരിയുടെ മൂത്ത പുത്രന്‍ കുടുങ്ങി; അനുനയിപ്പിക്കാനുള്ള ബിനോയിയുടെ ശ്രമത്തെ എതിര്‍ത്ത് യുവതി
മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്ബ് ബിനോയ് കോടിയേരി ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതായി സൂചന. എന്നാല്‍ നിലവില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. മാത്രമല്ല വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ബിനോയ്ക്ക് പ്രതികൂലമാണെന്ന തിരിച്ചറിവിലും കേസില്‍ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുകയാണ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും. അതേസമയം വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും. ഇനി കോടതി…
വാഗമൺ നിശാപാർട്ടി: ലഹരി എത്തിച്ചത് നൈജീരിയക്കാർ; കേസില്‍ 11 പ്രതികള്‍
തിരുവനന്തപുരം: വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു. പാര്‍ട്ടിക്ക് മാരക ലഹരി എത്തിച്ചത് നൈജീരിയന്‍ സ്വദേശികളിലൂടെയാണെന്ന് നേരത്തെ പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. ബംഗളൂരുവില്‍ ഉള്ള നൈജീരിയന്‍ സ്വദേശികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിസംബര്‍ 20നാണ് വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നത്. റെയ്ഡില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് അടക്കം രണ്ടു പ്രതികളുടെ ജാമ്യ ഹരജികള്‍ ഹൈകോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. റെയ്ഡ് നടക്കുമ്ബോള്‍ 45 പുരുഷന്‍മാരും 14 സ്ത്രീകളും ഉള്‍പ്പെടെ 59 പേര്‍ ഉണ്ടായിരുന്നു. ലഹരിമരുന്ന് കൈവശംവെച്ച ഒമ്ബതുപേരെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ഡോളര്‍ കടത്ത്: പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടിസ്
തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈന്‍ എ ഹക്കിന് നോട്ടിസ് നല്‍കി. നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് ഷൈന്‍ എ ഹക്കിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. ഈ കേസിലെ പ്രധാന പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. നേരത്തെ ചോദ്യം ചെയ്ത അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനും ഷൈന്‍ ഹഖിനെതിരെ മൊഴി കൊടുത്തതായി സൂചനയുണ്ട്. കാസര്‍ഗോട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറായിരുന്ന കോളെജ് പ്രൊഫസറുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഇടതുപക്ഷം തിരുവനന്തപുരത്ത്…
കെ.എസ്.ആര്‍.ടി.സിയില്‍ 100 കോടി രൂപ കാണാനില്ല; എക്സിക്യുട്ടീവ് ഡയറക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ഡി ബിജുപ്രഭാകര്‍
തിരുവനന്തപുരംയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നൂറു കോടിയോളം രൂപ കാണാനില്ല. അക്കാലത്ത് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്. കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്ബനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ…
വാക്സീന്‍ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് ജോസ് ചാക്കോ പെരിയപ്പുറം ; വളരെ ചെറിയ സൂചിയാണ്, ഒരു പ്രശ്നങ്ങളും ഉണ്ടായില്ല !
കൊച്ചി: എറണാകളും ജനറല്‍ ആശുപത്രിയില്‍ ആദ്യം കോവിഡ് വാക്സീന്‍ സ്വീകരിച്ചത് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. വാക്സീന്‍ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വാക്സീന്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രതികരണം. ‘ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ദിക്, ക്രുനാല്‍ പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് അന്തരിച്ചു; ബറോഡ നായകന്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇതേത്തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി. ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങളില്‍ ക്രുനാലിന് കളിക്കാനാവില്ല. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതുവരെ മൂന്നുമത്സരങ്ങളില്‍ ബറോഡയെ ക്രുനാല്‍ നയിച്ചു. നാലുവിക്കറ്റുകളും നേടി. ആദ്യ മത്സരത്തില്‍ 76 റണ്‍സും താരം നേടിയിരുന്നു. മൂന്നു മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാനും നായകന് സാധിച്ചു. മറുവശത്ത് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ്. പരിശീലനം മതിയാക്കി ഹാര്‍ദിക്കും നീട്ടിലേക്ക് മടങ്ങി. “ഹാര്‍ദിക്കിനെക്കുറിച്ചും ക്രുനാലിനെക്കുറിച്ചും സംസാരിക്കുമ്ബോഴെല്ലാം എനിക്ക് എന്റെ കണ്ണുനീര്‍…