തിരുവനന്തപുരം: ( 13.01.2021) സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്. ഐടി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് കാട്ടിയാണ് ധനകാര്യപരിശോധനാ വിഭാഗം റിപോര്‍ട് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനു പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറയുന്ന റിപോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്കു കൈമാറി. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെഎസ്‌ഐടിഐഎല്ലില്‍ നിയമിച്ചത്. 58 വയസ്സുവരെയാണ് സ്ഥാപനത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത് എന്നിരിക്കെ 61 വയസ് പൂര്‍ത്തിയായ ഇയാളെ എങ്ങനെയാണ്…
Day: January 13, 2021
പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത 14കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം
കൊച്ചി: ( 13.01.2021) പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത 14കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. 2018 മാര്‍ച്ചില്‍ സമീപവാസിയുടെ പീഡനത്തിന് ഇരയായ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുത്തശേഷം സ്വകാര്യ കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പെണ്‍കുട്ടിയെ കാണാനെത്തിയ മുത്തശ്ശിക്ക് അതിനു സാധിച്ചില്ലെന്നും ആരോപണമുണ്ട്. ഓട്ടിസം ബാധിച്ചിരുന്ന പെണ്‍കുട്ടിയുടെ ചികിത്സയോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ഏറ്റെടുത്ത് മുന്നോട്ടു വന്നിട്ടുണ്ട്. മരണത്തിന്റെ ഉത്തരവാദിത്തം ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നാണ് ആവശ്യം. പോക്‌സോ കേസ് വിചാരണയിലിരിക്കെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് ഇവരുടെ ആരോപണം. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. അതേസമയം, പെണ്‍കുട്ടി…
യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കമലിനെതിരേ വീണ്ടും പരാതി; കേസ് സെറ്റില്‍ ചെയ്‌തെന്നത് പരസ്യമായി കുറ്റസമ്മതം; കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ വീണ്ടും പോലീസില്‍ പരാതി. സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പൊലീസില്‍ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്‌തെന്നും’ കമല്‍ പരാമര്‍ശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ യുവനടി ഉന്നയിച്ച പീഡന ആരോപണങ്ങളും വെളിപ്പെടുത്തലുകളും അതീവഗുരുതരമായതാിയരുന്നു. കൊച്ചിയിലെ…
ശിശുക്ഷേമസമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം
കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുന്നയിച്ചുകൊണ്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 14 വയസ്സുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്ബാണ് പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
‘മാസ്റ്റര്‍’ എത്തി, 10 മാസത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നു, ആവേശം കൊടുമുടിയില്‍
തിരുവനന്തപുരം: നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നു. വിജയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യ ചിത്രം. രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. മുഴുവന്‍ തിയറ്ററുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറില്‍ മാത്രമാണ് പ്രദര്‍ശനം. രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ എന്ന നിലയ്ക്കാണ് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം 3 ഷോ ആണ് ഉണ്ടാവുക. സീറ്റുകള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല തിയറ്ററുകള്‍ അണുവിമുക്തമാക്കിയും മറ്റ് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിച്ചുമാണ് പ്രദര്‍ശനം. എല്ലായിടത്തും അന്‍പത് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വിജയ് ചിത്രം മാസ്റ്ററിനെ വരവേറ്റത്. പത്ത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശം പ്രേക്ഷകരില്‍ പ്രകടമായിരുന്നു.…
വാക്സീൻ നെടുമ്പാശേരിയിൽ എത്തി; മറ്റു ജില്ലകളിലേക്ക് ഇന്നുതന്നെ അയയ്ക്കും
കൊച്ചി > സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന് കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലിറങ്ങിയത്. വാക്സിന് ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില് കൊച്ചി റീജണല് സ്റ്റോറില് സൂക്ഷിക്കും. പൂണെയിലെ സിറം ഇന്സ്റ്റിറ്റ്യൂട്ടില്നിന്ന് കൊവിഷീല്ഡ് വാക്സിനാണിത്. 15 പെട്ടി വാക്സിന് എറണാകുളം ഉള്പ്പെടെ അഞ്ച് ജില്ലകളിലേക്കാണ്. 10 പെട്ടികള് റോഡ് മാര്ഗം കോഴിക്കോടും കൊണ്ടുപോകും. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണല് വാക്സിന് സ്റ്റോറുകളില് നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട്നിന്നും 1,100 ഡോസ് മാഹിക്ക് നല്കണം. വൈകുന്നേരം ആറ് മണിയോടെ അടുത്ത വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും. നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്കാന് പ്രത്യേക സംവിധാനമേര്പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വിഹിതത്തിന് പുറമെ ലഭിക്കുന്ന വാക്സിന് കേന്ദ്ര…
നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു ; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍
കോട്ടയം : നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്ബില്‍ സാബുവിന്റെ മകള്‍ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരിക്കേറ്റത്. വഴിയരികിലൂടെ നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറുമായി ചേര്‍ത്ത് ഇടിയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയില്‍ പാറത്തോട് ജംക്ഷനു സമീപം മീനച്ചില്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ് അപകടത്തില്‍ പരിക്കേറ്റ ഷാനി. കോളജില്‍ പോയി മടങ്ങിയ ഷാനി പാറത്തോട്ടില്‍ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്ബോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ചേര്‍ത്ത് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തെറിച്ചു പോയി മുന്നിലുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. വഴിയരികില്‍ കാറും ലോറിയും പാര്‍ക്ക്…