രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ…

തിരുവനന്തപുരത്ത് 11കാരന്റെ മൃതദേഹം വീട്ടിനകത്ത് കഴുത്തറുത്തനിലയില്‍; പിന്നാലെ പിതാവിന്റെ മൃതദേഹം ക്ഷേത്രകുളത്തിലും കണ്ടെത്തി; 8വയസുള്ള ഇളയകുട്ടിയെ കാണാനില്ല

തിരുവനന്തപുരം: ( 02.01.2021) തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ത്താഫ് ആണ് മരിച്ചത്. ഇതിന് പിന്നാലെ പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുളത്തില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്. കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. സഫീറിന്റെ എട്ടുവയസ്സുള്ള ഇളയ കുട്ടി അന്‍ഷാദിനെ കാണാനില്ല. ഈ കുട്ടിയെ ഇയാള്‍ കുളത്തിലെറിഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പേട്ടയിലെ ഫ്‌ളാറ്റില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു; വസതിയിലേക്ക് പോയത് സ്വപ്നയുടെ വാഹനത്തില്‍; സ്വപ്നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തു കേസില്‍ നിര്‍ണായക മൊഴിയുമായി പ്രതി സ്വപ്നാ സുരേഷ്. എന്നാല്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിനയായി. സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയില്‍ വച്ചാണ് ബാഗില്‍ തങ്ങള്‍ക്കു പണം നല്‍കിയതെന്നും അതു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നല്‍കിയെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. ഇതിന് പിന്നാലെ സംശയ നിഴലിലുള്ളത് സ്പീക്കറാണെന്ന് മറുനാടനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്പീക്കറുടെ മൊഴി പരിശോധിച്ച ശേഷമേ തീരുമാനങ്ങള്‍ ഉണ്ടാകൂ. അന്വേഷണത്തെ വഴി തെറ്റിക്കാനാണോ സ്വപ്‌നയും സരിത്തും ഇങ്ങനെ പറഞ്ഞതെന്ന സംശയവും കസ്റ്റംസിനുണ്ട്. പ്രതികള്‍ മൊഴി നല്‍കിയതിനാല്‍ ചോദ്യം ചെയ്യും എന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. എന്നാല്‍ ഈ ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചതായും സൂചനയുണ്ട്. വിവിഐപിയുമായി ബന്ധപ്പെട്ട് പേരു വയ്ക്കാതെ മനോരമയും കൗമുദിയും…

കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തിന്‍റെ 70 ശതമാനം കൊടുക്കേണ്ടി വന്നു, എന്നെ ചതിച്ചു; വികാരഭരിതനായി ബാല

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ബാല. ബാലയുടെ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയിലെ അറുപത് മുതല്‍ എഴുപതു ശതമാനം മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബാല. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സാമ്ബത്തികമായി സഹായം നല്‍കുന്ന ബാലയുടെ തന്നെ ‘ലീവ് ടു ഗീവ്’ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച്‌ ബാല പറയുന്നത്. ‘ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. കോവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു’. ‘ലോക്ക് ഡൗണ്‍ ആയപ്പോള്‍ അത് വല്ലാതെ ബുദ്ധിമുട്ടായി. എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരാളുടെ…

ശ്രീയേഷ് ഇനി ശ്രീദേവി: സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്മി

നരിക്കുനി: തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടി സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരന്‍ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ച്‌ ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചു. സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്, ‘പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടു കൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍, ശ്രീയേഷ് ‘ശ്രീദേവി’ ആയി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ. ഡോ. സന്ദീപ് സര്‍ മറ്റ് ഡോക്ടേര്‍സിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ വിവരം…

കാത്തിരിപ്പ് അവസാനിച്ചു; മോഹന്‍ലാലിന്റെ മരക്കാര്‍ മാര്‍ച്ച്‌ 26ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനമെത്തി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 26ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രഖ്യാപിച്ചു. ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പിന്നീട് കൊവിഡും ലോക്ക്ഡൗണും വന്നതോടെ സിനിമാ മേഖലയാകെ പ്രതിസന്ധിയില്‍ ആയതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ചത് തിയേറ്റര്‍ മേഖലയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’…

‘എന്റെ ശരീരം വിറ്റ് കുടിശിക അടയ്ക്കൂ’; മോദിക്ക് കുറിപ്പെഴുതി യുവകര്‍ഷകന്‍ ജീവനൊടുക്കി

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വൈദ്യുതി വിതരണ കമ്ബനി ഉപദ്രവത്തില്‍ മനം നൊന്താണ് മുനേന്ദ്ര രജപുത്(35) എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് വൈദ്യുതി കമ്ബനിയുടെ കുടിശ്ശിക തിരിച്ചടക്കണമെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് ഇയാള്‍ക്ക് 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായിരുന്നു. തുടര്‍ന്ന് വിതരണ കമ്ബനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും ജപ്തി ചെയ്തു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് കര്‍ഷകന് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍; കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് തൊഴിലാളികള്‍

തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാറാണ് മരിച്ചത്. കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തി. അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. ഏറെനാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്ടറി ഭാഗികമായി അടച്ചതിന് എതിരെയായിരുന്നു സമരം. ഇതിന് പിന്നാലെ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ല എന്ന് കാണിച്ച്‌ മാനേജ്‌മെന്റ് ഫാക്ടറി പൂര്‍ണമായി അടയ്ക്കുകയായിരുന്നു. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചുവേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ പാക്ടറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ തൊഴിലാളികള്‍ സമരം ശക്തമാക്കിയിരുന്നു.

മലപ്പുറം പന്താവൂരില്‍ യുവാവിനെ ആറ് മാസം മുമ്ബ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരില്‍ യുവാവിനെ ആറ് മാസം മുമ്ബ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പരിശോധന നടത്തുന്നത്, ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ്. വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്, പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ്.2020 ജൂണ്‍ 11 നാണ് പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച്‌ ഒരു ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത് വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ്. ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചനയുള്ളത്. കൊലപാതകത്തില്‍ കലാശിച്ചത് പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളാണെന്നാണ് സൂചന.