ആലപ്പുഴ : ക്രിമിനല്‍ കേസുകളിലും കുറ്റകൃത്യങ്ങളിലും നിരന്തരപങ്കാളികളായ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള നിരന്തര സഹവാസമാണ് മാവേലിക്കരയില്‍ കഴിഞ്ഞദിവസം കഞ്ചാവുമായി പൊലീസ് പിടികൂടിയ യുവതിയെ ലഹരികടത്തിലെ കണ്ണിയാക്കിയത്. പഠനകാലത്ത് പ്രണയത്തിലായ കായംകുളം സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സേതുവെന്ന വിനോദിന്റെ ജീവിത സഖിയായതോടെ നിമ്മിയ്ക്ക് രക്തംകണ്ടുള്ള അറപ്പ്മാറി. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന വിനോദ് അടിപിടിയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി നിരന്തരം കേസുകളില്‍ പ്രതിയാകുന്ന പ്രകൃതക്കാരനായിരുന്നു. മദ്യപിക്കാനും ആര്‍ഭാട ജീവിതത്തിനും പണം കണ്ടെത്താന്‍ അക്രമത്തിനോ കൊലപാതകത്തിനോ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനോ മടികാട്ടാത്ത ഭര്‍ത്താവിനും കൂട്ടാളികളായ ക്രിമിനലുകള്‍ക്കുമൊപ്പമുള്ള നിരന്തര സഹവാസം കുറ്റകൃത്യങ്ങളോട് നിമ്മിക്കുണ്ടായിരുന്ന അറപ്പും വെറുപ്പും ഇല്ലാതാക്കി. കേസുകളില്‍പ്രതിയായ ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമൊപ്പം ഒളിസങ്കേതങ്ങളില്‍ ഒളിച്ചുകഴിഞ്ഞും കേസിനും കാര്യങ്ങള്‍ക്കുമായി കോടതികളിലും ജയിലിലും കയറിയിറങ്ങിയും ജാമ്യത്തിനും മറ്റും പണം സംഘടിപ്പിക്കാന്‍ ഓടി നടന്നും നിമ്മിയും കാലക്രമേണ ക്രിമിനല്‍ സംഘങ്ങളുടെ കൂട്ടത്തിലായി. കഞ്ചാവ് കടത്താന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്…
Day: January 1, 2021
ബ്രിസ്റ്റിയുടെ ലഹരി മാഫിയാ ബന്ധങ്ങളും പരിശോധിക്കും; അന്വേഷണം ക്രൈംബ്രാഞ്ചിന്
ഇടുക്കി: വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി കൈമാറി. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ അന്വേഷണം നടത്തിയിരുന്നത്. അറസ്റ്റിലായ നടി ബ്രിസ്റ്റി വിശ്വാസിന് ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. റിസോര്‍ട്ടിലേക്ക് മയക്കുമരുന്ന് എത്തിച്ചതിന് പിന്നില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഡിജിപി അനുവാദം നല്‍കിയിട്ടുണ്ട്. വാഗമണ്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ ഏഴ്തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര ബെംഗളൂരു എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ് ഇവ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പുറത്തും ഇയാള്‍ക്ക് ഇടപാടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം അറസ്റ്റിലായ…
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപ; എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 625 രൂപയായിരുന്നു. ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചു. നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2100 രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുനന്ത് ഇത് രണ്ടാം തവണയാണ്. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.
1.1 ഡിഗ്രിയില്‍ തണുത്ത് വിറച്ച് ഡല്‍ഹി; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്
പുതുവര്‍ഷത്തില്‍ കൊടും തണുപ്പില്‍ മരവിച്ച് രാജ്യ തലസ്ഥാനം. ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെല്‍ഷ്യസാണ്. നാലാം ദിവസവും ശീതക്കാറ്റും തുടരുന്നു. 15 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയിലാണ് ഇന്ന് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. 2006 ജനുവരി എട്ടിനാണ് ഇതിന് മുമ്ബ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.2 ആയിരുന്നു അന്ന് ഡല്‍ഹിയിലെ തണുപ്പ്. മുന്നിലുള്ളത് കാണാനാകാത്ത തരത്തിലുള്ള മൂടല്‍ മഞ്ഞ് ഡല്‍ഹിയിലെ ഗതാഗതത്തേയും ബാധിച്ചു. #WATCH Dense fog, reduced visibility witnessed in Delhi on the first day of the new year; visuals from Mundka pic.twitter.com/IkgMdUi7is — ANI (@ANI) January 1, 2021 Delhi wakes up to dense fog on the new year's day Visuals from Rajghat pic.twitter.com/aY8dPrWvQl…
‘സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു’ ; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത
ഡല്‍ഹി : പുതുവര്‍ഷത്തെ സ്വന്തം കവിത കൊണ്ട് വരവേറ്റ് പ്രധാനമന്ത്രി. സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു തുടങ്ങുന്ന കവിത നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ തന്നെയാണുള്ളത്. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളുമെല്ലാം കവിതയില്‍ ഇടംപിടിച്ചിട്ടുണ്ട്. വെല്ലുവിളികളെ മറികടന്ന് പുരോഗതിയിലേക്ക് കുതിക്കുമെന്നും കവിതയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. Let's start our first day of the new year with a mesmerizing and motivating poem 'Abhi toh Suraj Uga hai', written by our beloved PM @narendramodi. @PIB_India @MIB_India @PMOIndia pic.twitter.com/9ajaqAX76w — MyGovIndia (@mygovindia) January 1, 2021 പ്രധാനമന്ത്രി ഇന്ത്യാക്കാര്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്നു. പുതു വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ എന്നും,…
ഡ്രൈ റൺ നാലു ജില്ലകളിൽ; തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിൽ
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കി കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പുരോഗതി. കോവിഡ് വാക്‌സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറണ്‍ കേരളത്തില്‍ നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിന്‍ ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍. വാക്‌സിന്‍ വിതരണരീതിയിലെ പാകപ്പിഴകള്‍ കണ്ടെത്താനുള്ളതാണ് ഡ്രൈറണ്‍. ഡിസംബര്‍ 28,29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രെെ റണ്‍ നടത്തിയിരുന്നു. മികച്ച രീതിയിലാണ് ഇത് നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഈ മാസം തന്നെ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണത്തിനു കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ…
വീണ്ടും ജീവന്‍ വെച്ച് വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം. ആദ്യത്തെ ആഴ്ച രാവിലെ മൂന്ന് മണിക്കൂര്‍, ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കൂര്‍…
6കാരിയെ വധുവാക്കി മലയാളിയായ അബ്ദുള്‍ ലത്തീഫ്; 2.5 ലക്ഷം നല്‍കി: രക്ഷിച്ച് പൊലീസ്
ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള 56 കാരനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി. തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നീക്കം. സംഭവത്തില്‍ അബ്ദുള്‍ റഹ്മാന്‍, വസീം ഖാന്‍ എന്നീ ഇടനിലക്കാരെയും വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ഖ്വാദ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജയിലിലാണ്. 16 കാരിയെ വിവാഹം ചെയ്ത് നല്‍കാന്‍ അവളുടെ പ്രായപൂര്‍ത്തിയായ ചേച്ചിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ബാലവിവാഹനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേരള സ്വദേശിയായ വരന്‍ അബ്ദുള്‍ ലത്തീഫ് ഒളിവിലാണ്.വിവാഹം നടത്താന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഹൂറുന്നീസ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ ഇവര്‍ രണ്ട് ഇടനിലക്കാര്‍ക്ക് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല, അച്ഛന്‍…
ചേലാമറ്റത്തെ കൂട്ടമരണം! വാട്സാപ്പിലൂടെ മാപ്പ് ചോദിച്ചും യാത്ര പറഞ്ഞും അവര്‍ പോയി; മരിക്കുന്നതിനു തലേ ദിവസം വരെ സുഹൃത്തുക്കളെ നേരില്‍ കണ്ടും മറ്റും വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു
പെരുമ്ബാവൂര്‍: ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ദന്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കു ശേഷമായിരിക്കും സംസ്കാരം. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്റെ മകന് ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്ബിളി (39) മകള്‍ ആദിത്യ (15) മകന് അര്ജുന്(13) എന്നിവരാണ് വീടിനകത്ത് ഇരു കയറുകളിലായി ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചിട്ടിനടത്തിപ്പിലൂടെ ലഭിച്ച പണം പലര്‍ക്കും ബിജു വായ്പയായി നല്‍കിയിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇത്തരത്തില്‍ നല്കിയ പണം പലതും തിരികെ നല്‍കിയില്ല. ഇതോടെ ചിട്ടി ലഭിച്ചവര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നു. പലര്‍ക്കും ബിജു പണം നല്‍കാനുമുണ്ട്. പലരും ബിജുവിനും പണം കൊടുക്കാനുമുണ്ട്. ഇതോടെ പണം ലഭിക്കാനുള്ള പലരും പണം ചോദിച്ചു വിളികളും ബഹളങ്ങളും ഉണ്ടായി.…
പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാസ് ദ്വീപില്‍ : ആഘോഷത്തില്‍ ലോക ജനത
കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാസ് ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസീലന്‍ഡില്‍ ഓക്‌ലന്‍ഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സെന്‍ട്രല്‍ ഓക്‌ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്കൈ ടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്. ന്യൂസിലന്‍ഡിനുശേഷം ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക. New Zealand celebrates the New Year with a fireworks show https://t.co/DlxaBuRHLm — Reuters (@Reuters) December 31, 2020