കടുത്ത നടപടിയുമായി കേന്ദ്രം; പഞ്ചാബിലും ഹരിയാനയിലും 45 ഗോഡൗണുകളില്‍ സിബിഐ റെയ്‌ഡ്, ധാന്യ സാമ്ബിളുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെയും ഹരിയാനയിലെയും 45 ഗോഡൗണുകളില്‍ സിബിഐ റെയ്‌ഡ്. ഇതില്‍ നാല്‍പതും പഞ്ചാബിലാണ്. ഇന്നലെ രാത്രി ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. അരിയുടെയും ഗോതമ്ബിന്റെയും സ്‌റ്റോക്ക് സാമ്ബിളുകള്‍ സംഘം പിടിച്ചെടുത്തു. എഫ്‌സിഐ ഗോഡൗണുകളിലും പഞ്ചാബ് ധാന്യ സംഭരണ കോര്‍പറേഷന്‍ ഗോഡൗണുകളിലുമാണ് സിബിഐ റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരില്‍ ഏറിയ പങ്കും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ്. റിപബ്ളിക് ദിനത്തിലെ കര്‍ഷക റാലിയെ തുടര്‍‌ന്നുണ്ടായ സംഘര്‍ഷം അക്ഷരാ‌ര്‍ത്ഥത്തില്‍ രാജ്യ തലസ്ഥാന മേഖലയെ പ്രകമ്ബനം കൊള‌ളിച്ചിരുന്നു. ഇതോടെ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലെ ബന്ധം തീരെ വഷളായി. തുടര്‍ന്ന് കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തിയിലെ കേന്ദ്രങ്ങളില്‍ ജലവിതരണം നിര്‍ത്തിയും വൈദ്യുതി കണക്ഷന്‍ റദ്ദാക്കിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും സമരത്തിനെതിരെ തിരിഞ്ഞിരുന്നു. ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളില്‍…

കൊല്ലത്ത് നഴ്‌സ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: താലൂക്ക് ആശുപത്രിയില്‍ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ച്‌ ഇവര്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുജയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. ശ്രീലത പറഞ്ഞു. വാക്‌സീന്‍ എടുത്തതിനെത്തുടര്‍ന്നു പ്രശ്‌നം ഉണ്ടായിട്ടില്ല. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി രാവിലെ മെഡിക്കല്‍ ബോര്‍ഡ് കൂടും. തുടര്‍ന്നു മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ധന വില : നികുതി രണ്ടു ശതമാനം കുറച്ച്‌ രാജസ്ഥാന്‍

രാജ്യത്ത് ഇന്ധന വില കുതിക്കുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍.ആഗോള വിപണിയിലെ വിലക്കൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്. ഒരുലിറ്ററിന്മേല്‍ ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്. ജനങ്ങളുടെമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്രവും നികുതി കുറയക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോത് ആവശ്യപ്പെട്ടു. ജെയ്പൂരില്‍ ഒരുലിറ്റര്‍ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില.

ക്ഷേത്രത്തിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി മുങ്ങിമരിച്ച നിലയില്‍

ചാരുംമൂട്: താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്ബാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്ബയിലെ കുടുംബവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ ഏഴരയോടെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു. ഇവരുടെ സ്കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്ബയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: ദീപിക, കൈലാസ്.

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ; ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ല

തൃശൂര്‍> ബിജെപി സംസ്ഥാന നേതൃയോഗത്തില്‍നിന്ന് ഇന്നും വിട്ട് നിന്ന് ശോഭാ സുരേന്ദ്രന്‍.താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി . കൊച്ചിയില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന തല യോഗത്തിലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ടി പരിഗണിക്കണമെന്നും ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നും കൃഷ്ണദാസ് പക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചു. ജനറല്‍ സെക്രട്ടറിമാരിലൊരാളായ എം ടി രമേശും ഇവര്‍ക്കൊപ്പംചേര്‍ന്നു. എന്നാല്‍ ശോഭ സുരേന്ദ്രനാണ് പാര്‍ടിയോട് സഹകരിക്കാതെ മാറിനില്‍ക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നുമാണ് സുരേന്ദ്രപക്ഷത്തിന്റെ വാദം. അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും…

സഭാ തര്‍ക്കം രൂക്ഷമായ വിഷയമെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള; പരിഹാരത്തിന് ഇനിയും ശ്രമങ്ങള്‍ തുടരും; ശ്രീധരന്‍ പിള്ളയുടെ പ്രതികരണം യാക്കോബായ വിഭാഗവുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച്‌ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇതിനോടനുബന്ധിച്ച്‌ യാക്കോബായ സഭാ നേതൃത്വവുമായി പി.എസ്. ശ്രീധരന്‍പിള്ള കൂടിക്കാഴ്‌ച്ച നടത്തി.പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സഭാതര്‍ക്കം രൂക്ഷമായ പ്രശ്‌നമാണ്.പ്രശനം പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തെയും ഇന്ന് കാണുമെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു.യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ, മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി, തിരുമേനിമാര്‍, സഭാ ഭാരവാഹികള്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനസ് കൊണ്ടുവരുന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഉന്നയിച്ചു.ഓര്‍ത്തഡോക്‌സ് സഭയുമായി യോജിച്ച്‌ പോകാന്‍ കഴിയില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായും തര്‍ക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം പറഞ്ഞു.ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദര്‍ശനം എന്ന…

ഐക്യമാണ് ഇന്ത്യയുടെ ശക്തി; പുതിയ നയങ്ങള്‍ കര്‍ഷകരുടെ ക്ഷേമത്തിനെന്ന് രാഷ്ട്രപതി; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; ബജറ്റ് സമ്മേളനത്തിന് തുടക്കം

ഡല്‍ഹി: ഐക്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വെല്ലുവിളികളെ നേരിട്ട് രാജ്യം മുന്നേറുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയ പ്രഖ്യാപനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം പ്രതിപക്ഷത്തെ 19 കക്ഷികള്‍ ബഹിഷ്‌കരിച്ചു. കോവിഡ് കാലത്ത് പാര്‍ലമെന്റ് സമ്മേളനം പരമ പ്രധാനമായ ഒന്നാണെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. അദ്ദേഹം സംസാരിക്കുന്നതിനിടെയും പ്രതിപക്ഷം ബഹളം വച്ചു. കാര്‍ഷിക നയങ്ങളിലെ പരിഷ്‌കരണങ്ങളെ രാഷ്ട്രപതി നയ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായാണ് പുതിയ നിയമം നടപ്പിലാക്കിയത്. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തി. രാജ്യത്തെ ഭക്ഷ്യോത്പാദം റെക്കോര്‍ഡ് ഉയര്‍ത്തില്‍ എത്തി. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും കൂടുതല്‍ താങ്ങുവില ഉറപ്പാക്കാനും സാധിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് ദരിദ്രര്‍ക്ക് ആശ്വാസമാകുന്ന ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. സാമ്ബത്തിക വെല്ലുവിളികള്‍…

ആനയെ തീ കൊളുത്തി കൊന്ന സംഭവം ; തമിഴ്‌നാട്ടില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി

ചെന്നൈ : ആനയെ ടയറില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ പരിശോധനയില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി.അതെ സമയം ഇന്നും പരിശോധന തുടരും. ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചവയാണ് പൂട്ടിയത്. ആനയെ കൊന്ന റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിസോര്‍ട്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ചത് .  

കേന്ദ്രസേന മുട്ടുമടക്കി, സമരവേദി ഒഴിപ്പിക്കാനാവാതെ മടങ്ങി; നിയമം പിന്‍വലിക്കാതെ മടങ്ങില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരേ ഗാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള കേന്ദ്രസേനയുടെയും പോലിസിന്റെയും നീക്കം കര്‍ഷകരുടെ പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി. സമരക്കാരെ ഒഴിപ്പിക്കാന്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചെങ്കിലും ഉറച്ചുനിന്ന കര്‍ഷകരെ കസ്റ്റഡിയിലെടുക്കാനോ മറ്റോ തയ്യാറാവാതെയാണ് സേനയും പോലിസും പിന്‍വാങ്ങിയത്. ഡല്‍ഹി യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പൂരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കാനാണ് പോലിസ് സേന എത്തിയത്. രാത്രി 11നു ശേഷം പ്രക്ഷോഭ വേദി ഒഴിയണമെന്ന് അന്ത്യശാസനം നല്‍കിയെങ്കിലും കര്‍ഷകര്‍ പിന്തിരിഞ്ഞില്ല. ഇതോടെ അര്‍ധരാത്രി പോലിസും കര്‍ഷകരും നേര്‍ക്കുനേര്‍ നിന്നതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പോലിസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും സമരം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചാല്‍ ആത്മാഹുതി ചെയ്യുമെന്ന് കണ്ണീരോടെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പ്രഖ്യാപിച്ചു. ഇതോടെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്‌ യുപി പോലിസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിയോടെ പിന്‍വാങ്ങുകയായിരുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍…

സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം; ഇടതു നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ അനൂപ് ജേക്കബ്

പിറവം: ഇടതു നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ അനൂപ് ജേക്കബ്. ഇപ്പോള്‍ യുഡിഎഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക് എന്ന വാര്‍ത്തയിലാണ് അനൂപിന്റെ പ്രതികരണം. യാക്കോബായ സഭയിടപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിച്ച സ്കറിയ തോമസ് രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.