ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി സൂചന; പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല

കൊച്ചി • തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്ത എം.ശിവശങ്കര്‍ ഐ.എ.എസിന് പാര്‍ട്ടികള്‍ക്കിടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയിരുന്നതായി സൂചന. എന്‍.എന്‍.ഐ നടത്തിയ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടികള്‍ സംഘടിപ്പിച്ചു. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതിനാലാണ് ഇതെന്നാണ് സൂചന. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും…

‘എനിക്കൊരു കുഞ്ഞുണ്ട്, മെറിന്‍ കരഞ്ഞു പറഞ്ഞു; കറുത്ത കാര്‍ ഓടിച്ചു കയറ്റി’

ന്യൂയോര്‍ക്ക്: ( 29.07.2020) അമേരിക്കയിലെ മിയാമിയില്‍ മലയാളി നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു അറസ്റ്റില്‍. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോയ് (28) ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്ബോഴാണ് മെറിന്‍ കൊല്ലപ്പെട്ടത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം നിലത്തുവീണ് കിടന്ന മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്നു ദമ്ബതികള്‍. ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു മകളാണ് നോറ (രണ്ട്).

സംസ്ഥാനത്ത് കനത്ത മഴ, കൊച്ചിയിലടക്കം വെള്ളക്കെട്ട്, നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ ദുരിതത്തിലാക്കി കനത്ത മഴ. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളിലാണ് മഴ ദുരിതം വിതയ്ക്കുന്നത്. കൊച്ചിയില്‍ അടക്കം പലയിടത്തും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയിലെ പളളുരുത്തിയിലും ഇടക്കൊച്ചിയിലും വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. സൗത്ത് കടവന്ത്രയിലും പനമ്ബളളി നഗറിലും എംജി റോഡിലും കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. മഴ അതിശക്തമായ തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ വരെ ആണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ മുപ്പത് സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. കോട്ടയത്തും ആലപ്പുഴയിലും മഴ കനക്കുകയാണ്. കോട്ടയം മീനച്ചിലാറിന് സമീപത്തുളള റോഡ് പകുതിയോളം ഇടിഞ്ഞ് താണു. കോട്ടയത്ത്…