40,000 തൊടാൻ സ്വർണവില; ഒരാഴ്ചകൊണ്ട് 2200 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പ്രതിദിനം റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ചൊവ്വാഴ്ച പവന് 600 രുപ കൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്‍റെ വില. ഇതേ രീതി പിന്തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില പവന് 40,000 രൂപ പിന്നിട്ടേക്കും. കോവിഡ് വ്യാപനത്തില്‍ ആഗോള സാമ്ബത്തികരംഗം തളര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തുന്നത്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം.

സ്വര്‍ണക്കടത്ത് കേസ് ; എല്ലാം റമീസിന്റെ നിര്‍ദേശമനുസരിച്ച്‌, ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്നും ലോക്ഡൗണ്‍ കാലത്ത് പരമാവധി കള്ളക്കടത്ത് നടത്തണമെന്നാണ് റമീസ് നല്‍കിയിരുന്ന നിര്‍ദേശമെന്ന് തെളിവ് ലഭിച്ചതായും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. റമീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് നാലാം പ്രതി സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതി അഞ്ചു ദിവസത്തേക്ക് കാച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്‍ഐഎ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവരുടെ…

10000 രൂപയും സ്മാര്‍ട് ടി.വിയും; ആ ഡയലോഗിന് കൈ നിറയെ സമ്മാനവുമായി മില്‍മ ഫായിസിനെ തേടിയെത്തി

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന് മില്‍മയുടെ സ്നേഹോപഹാരം. ഫായിസിെന്‍റ വാക്കുകള്‍ മില്‍മ കഴിഞ്ഞ ദിവസം അവരുടെ ഫെയ്സ്ബുകില്‍ പരസ്യമായി ചേര്‍ത്തത് വൈറലായിരുന്നു. ഇതിന് പിറകെയാണ് അധികൃതര്‍ ഫായിസിെന്‍റ വീട്ടിലെത്തിയത്. പാരിതോഷികമായി 10000 രൂപയും ഒരു സ്മാര്‍ട്ട് ടി.വിയും മില്‍മയുടെ മുഴുവന്‍ ഉല്‍പന്നങ്ങളുടെ കിറ്റുമാണ് ഫായിസിന് ലഭിച്ചത്. മലപ്പുറം കലക്ടറും ഫായിസിെന്‍റ വാക്കുകള്‍ ഏറ്റുപിടിച്ച്‌ കോവിഡ് ബോധവത്കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മില്‍മക്ക് പിറകെ ജില്ല പൊലീസും ഫായിസിന് സമ്മാനങ്ങളുമായി എത്തി.

ഗുണമില്ലേ…? എങ്കില്‍ ചൈനീസ് വേണ്ട, നിലപാട് കടുപ്പിച്ച്‌ ഇന്ത്യ, പരിശോധന കൊച്ചിയിലും

ന്യൂഡല്‍ഹി : ‘ചൈനീസ് സാധനമല്ലേ, ഇത്രയും പ്രതീക്ഷിച്ചാല്‍ മതി’യെന്നാണു പരക്കെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ സ്ഥിതി മാറും… ആപ് നിരോധനത്തിനു പിന്നാലെ ചൈനയ്ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. വിലക്കുറവുണ്ടെങ്കിലും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഉയരുന്ന വിമര്‍ശനം ഗുണനിലവാരത്തെക്കുറിച്ചാണ്. ചൈനയില്‍ നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, ഹെവി യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച്‌ മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക…

ഒപ്പം നിന്നാല്‍ പ്രതിരോധ വാക്‌സിന്‍ നല്‍കാം, പാകിസ്ഥാനടക്കമുള്ള നാല് അയല്‍ രാജ്യങ്ങളെ ‘വിലക്കെടുക്കാന്‍’ഒരുങ്ങി ചൈന

ബീജിംഗ്: വിവിധ വിഷയങ്ങളില്‍ ‘പ്രാദേശിക സഹകരണ’ത്തിനായി അയല്‍രാജ്യങ്ങളുടെ യോഗം വിളിച്ച്‌ ചൈന. തിങ്കളാഴ്ച‌യാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ വെര്‍ച്വല്‍ യോഗം വിളിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം. കൊവിഡ് വ്യാപന വിഷയത്തിലും ദക്ഷിണ ചൈന കടലിലെ സംഘര്‍ഷത്തിലും ഇന്ത്യയുമായുള‌ള പ്രശ്‌നങ്ങളിലും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായ ചൈനയുടെ പുതിയ നീക്കം ഇതോടെ ചര്‍ച്ചയാകുകയാണ്. പ്രധാനമായും നാല് കാര്യങ്ങളില്‍ സഹകരണത്തിനായാണ് യോഗം എന്ന് ചൈന പറയുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ ഈ രാജ്യങ്ങളില്‍ ഊര്‍ജ്ജിതമാക്കുക, മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ വിപണിയെ തിരികെ കയറ്റുക,ചൈനയുടെ ആഗോള പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് സംരംഭം ഇവയൊക്കെയാണ് ചര്‍ച്ചാ വിഷയമായത്. അഫ്ഗാന്‍ വിദേശമന്ത്രിയുടെ ചുമതലയുള‌ള മുഹമ്മദ് ഹനീഫ് ആത്‌മര്‍, നേപാളി വിദേശ കാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി, പാകിസ്ഥാന്‍ സാമ്ബത്തിക കാര്യ…

‘ഗാംഗുലി ബിസിസിഐയുടെ മുഖഛായ മാറ്റുമെന്ന് കരുതി; എല്ലാം വെറുതെയായി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് എന്ന നിലയില്‍ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സൗരവ് ഗാംഗുലി പൂര്‍ണമായി നിരാശപ്പെടുത്തിയെന്ന് വിമര്‍ശം. ഭിന്നശേഷിക്കാരായ താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (പിസിസിഎഐ) സെക്രട്ടറി ജനറല്‍ രവി ചൗഹാനാണ് വിമര്‍ശനമുയര്‍ത്തിയത്. കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ താരങ്ങളെ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം. ‘സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തുമ്ബോള്‍ പ്രതീക്ഷകള്‍ വളരെയധികമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖഛായ തന്നെ മാറ്റിയ ഗാംഗുലി ബിസിസിഐയുടെയും മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിച്ചു. ഒടുവില്‍ തങ്ങളുടെ രക്ഷകനായി ഒരാള്‍ എത്തിയിരിക്കുന്നുവെന്ന് ഭിന്നശേഷിക്കാരായ താരങ്ങളും കരുതി. ഭിന്നശേഷിക്കാരായ താരങ്ങളുമായി ഏതാനും തവണ ഗാംഗുലി കൂടിക്കാഴ്ച നടത്തുകകൂടി ചെയ്തതോടെ പ്രതീക്ഷയേറി. പക്ഷേ, വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല…

ദുല്‍ഖര്‍ നായകനാകുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജിതിന്‍ ജോസിന്റെ കഥക്ക് ഡാനിയല്‍ സായൂജ് നായരും, കെ എസ് അരവിന്ദും തിരക്കഥയൊരുക്കുന്നു. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിമിഷ് രവി ക്യാമറയും. ദുല്‍ഖറിന്റെ ബാനറായ വേ ഫെററും എം സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ 2017ല്‍ പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്ക് കടന്നത്. കുറുപ്പ് ഫെബ്രുവരി 23ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടിയുടെ വിതരണ കമ്ബനിയായ…

കൊവിഡ്: ആലപ്പുഴയിലും തിരുവനന്തപുരത്തും മരിച്ച സ്ത്രീകള്‍ക്ക് രോഗബാധ

ആലപ്പുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് മരിച്ച രണ്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ മാരാരിക്കുളത്ത് മരണമടഞ്ഞ വീട്ടമ്മയ്ക്കൂം തിരുവനന്തപുരം മാറാനല്ലൂര്‍ സ്വദേശി പ്രശുഭ (40) എന്ന യുവതിക്കുമാണ് കൊവിഡ് സ്ഥിരീകിച്ചത്. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12 ആം വാര്‍ഡ് ത്രേസ്യാമ്മ (62) വൃക്കരോഗത്തിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. ഇവരുടെ കൊവിഡ് പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്. തിരുവനന്തപുരത്ത് മരണമടഞ്ഞ പ്രശുഭയ്ക്ക് ഹൃദ്‌രോഗമുണ്ടായിരുന്നു. കാസര്‍ഗോഡ് ഞായറാഴ്ച മരണമടഞ്ഞ താളിപ്പാട് സ്വദേശി കെ.ശശിധരന് കൊവിഡ് ആണെന്ന് രാവിലെ സ്ഥിരീകരണം വന്നിരുന്നു.

വഴിത്തര്‍ക്കം; ആറാട്ടുപുഴയില്‍ അയല്‍വാസികളുടെ കൂട്ടത്തല്ല്

ആറാട്ടുപുഴ: അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് 10 ആം വാര്‍ഡില്‍ പെരുമ്ബള്ളി ഭാഗത്താണ് സംഭവം. വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള അടിപിടിയില്‍ കലാശിച്ചത്. വഴക്കിന്‍്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തടിക്കഷണം ഉപയോഗിച്ച്‌ സ്ത്രീകള്‍ മര്‍ദിക്കുന്നതടക്കം വീഡിയോയിലുണ്ട്. സ്ത്രീകളടക്കം എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

റോഡരികില്‍ യുവാവിന് ധനകാര്യ സ്ഥാപന ഉടമയുടെ മര്‍ദനം

തിരുവനന്തപുരം: കുളത്തൂരില്‍ റോഡരികില്‍ യുവാവിന് ക്രൂര മര്‍ദനം. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ധനകാര്യ സ്ഥാപന ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. ഇവര്‍ തമ്മിലുണ്ടായ സാമ്ബത്തിക ഇടപാടാണ് മര്‍ദനത്തിന് കാരണമെന്ന് കരുതുന്നു. അജിനിനെ ജയചന്ദ്രന്‍ വടി ഉപയോഗിച്ച്‌ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡ‍ന്‍റ് ബെല്‍സിയുടെ ഭര്‍ത്താവാണ് ജയചന്ദ്രന്‍. ബെല്‍സി അംഗമായ ’േപള്‍’ എന്ന നിക്ഷേപ പദ്ധതിയിലേക്ക് ജയചന്ദ്രന്‍ അജിനില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ് ആരോപണം. രോഷാകുലനായ ജയചന്ദ്രന്‍ അജിനിെന്‍റ മുട്ടിന് താഴെ മര്‍ദിക്കുന്നതും കാലില്‍ നിന്ന് രക്തം ഒഴുകുന്നതുമായ രംഗം സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് പുറത്തായത്. നേരത്തേയും അജിനിന് ജയചന്ദ്രനില്‍ നിന്ന് മര്‍ദനമേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അജിനിന് പണം നല്‍കാനില്ലെന്നും മദ്യപിച്ച്‌ വീട്ടില്‍ എത്തി…