സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ നടപടി തുടങ്ങി

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ പൊതുഭരണവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കിലുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റി തുടങ്ങി. പൊതുഭരണ വിഭാഗത്തിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കുന്നത്.83 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കാന്‍ അഞ്ചു ദിവസം വേണ്ടി വരുമെന്നാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നിലപാട്.

940 റൈഫിളുകളും 80 മസ്‌കറ്റ് തോക്കുകളും 45 റിവോള്‍വറുകളും 457 മാഗസിനുകളും; തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത്; ശില്പത്തിന്റെ ഡിസൈനും നിര്‍മ്മാണവും പൊലീസുകാര്‍ തന്നെ; ‘ശൗര്യ’ ശില്പം വിരമിച്ച ഉദ്യോഗസ്ഥരോട് ആദരവ് പ്രകടിപ്പിക്കാന്‍

തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകള്‍, 80 മസ്‌കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശില്പത്തിന്റെ ഡിസൈന്‍, നിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇതിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയില്ല. ഒന്‍പത് മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റര്‍ താഴ്ചയും ഉണ്ട്.

പ്രധാനമന്ത്രിയുമായി കാശ്‌മീരിനുവേണ്ടി നടത്തിയ യോഗം ഓര്‍ത്ത് ഒമര്‍ അബ്‌ദുള‌ള

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായി ജമ്മു കാശ്‌മീര്‍ തുടരുന്നിടത്തോളം കാലം താന്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള‌ള. കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് 5നാണ് കേന്ദ്ര ഗവണ്മെന്റ് കാശ്‌മീരിനുള‌ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കാശ്‌മീരിനെ ലഡാക്ക് എന്നും ജമ്മു കാശ്‌മീരെന്നും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാ‌റ്റിയത്. കേന്ദ്ര തീരുമാനത്തിനു മുന്‍പ് പ്രധാനമന്ത്രിയെ കണ്ട കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഔചിത്യബോധം തന്നെ അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഒരിക്കല്‍ അതിനെ കുറിച്ച്‌ വിശദമായി എഴുതുമെന്ന് ഒമര്‍ അബ്‌ദുളള പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്‌ഡൗണ്‍ തുടരില്ല; കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിലവിലുള്ള ലോക്ക്‌ഡൗണ്‍ തുടരില്ലെന്ന് വ്യക്തമാക്കി മേയര്‍ കെ.ശ്രീകുമാര്‍. നഗരത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗണ്‍ നാളെ അവസാനിരിക്കെയാണ് പ്രതികരണവുമായി മേയര്‍ രംഗത്തെത്തിയത്. നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. നഗരത്തില്‍ പൂര്‍ണമായ അടച്ചിടല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്‍മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയര്‍ പറയുന്നത്. നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട ആവശ്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്‍ക്കും. ബാക്കി സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ അനുവദനീയമായ കടകള്‍ക്ക് പുറമെ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം, ഏതൊക്കെ ഓഫീസുകള്‍ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകള്‍ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സര്‍ക്കാര്‍ നിര്‍ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകള്‍…

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം; കൊച്ചി സ്വദേശിയായ 72കാരന്‍ മരിച്ചു

കൊച്ചി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊച്ചി കിഴക്കമ്ബലം അമ്ബലപ്പടി സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. 72 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ് രോഗത്തെ തുടര്‍ന്ന് ഈ മാസം 23നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. ഇടുക്കി സ്വദേശി വിജയന്‍ ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി,എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയന്‍ കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ആലപ്പുഴ സ്വദേശി ചക്രപാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നു

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മാത്രമല്ല കോവിഡ് ഭീതികാരണം പലരും ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറിലേക്ക്; മൊഴികളിലെ വൈരുദ്ധ്യം നിരീക്ഷിച്ച്‌ എന്‍.ഐ.എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അഞ്ചാം മണിക്കൂറിലേക്ക് കടക്കുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ സ്വപ്ന സുരേഷടക്കമുള്ള പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സി.സി.ടി. വി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നടപടിയും തുടങ്ങി. രണ്ട് ഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കര്‍ നേരിടുന്ന ചോദ്യം ചെയ്യല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും അഗ്നിപരീക്ഷയുടെ മണിക്കൂറുകളാണ് നല്‍കുന്നത്. ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍…

കരിപ്പൂരില്‍ വീണ്ടും സര്‍ണ്ണവേട്ട; സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച്‌ കടത്തിയ 60ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കടത്ത് പിടികൂടി. ഡോര്‍ ക്ലോസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയും മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയതുമായ സര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡോര്‍ ക്ലോസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 848 ഗ്രാം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ മലദ്വാരത്തിനുള്ളില്‍ 449 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

‘പരിശോധന ഫലം30 സെക്കന്റിനുള്ളില്‍’; ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്കു തിരിച്ചു

ടെല്‍ അവീവ്: കോവിഡ് പരിശോധനാഫലം 30 സെക്കന്‍ഡിനുള്ളില്‍ ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കു സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിരുന്നു. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പരിശോധനാ…

റാഫേല്‍ ആദ്യ ബാച്ച്‌ ഇന്ത്യയിലേക്ക്, വിമാനങ്ങള്‍ ബുധനാഴ്ച രാജ്യത്തെത്തും

ഫ്രാന്‍സുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. അഞ്ച് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുക. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സ് കരാര്‍. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡറാണ് ജാവേദ് അഷറഫാണ് ഇത് സംബന്ധിച്ച്‌ പ്രതികരണം നടത്തിയത്. റഫേല്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ഡസ്സോള്‍ട്ട് ഏവിയേഷനും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ നന്ദി പറഞ്ഞു. വിമാനങ്ങള്‍ രാജ്യത്തെത്തിക്കാന്‍ ഫ്രാന്‍സിലെത്തിയ വ്യോമസേന പൈലറ്റുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമാനങ്ങളുടെ ചിത്രങ്ങളും ആശംസകള്‍ വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്കാണ് വിമാനങ്ങളെത്തിക്കുക. ഫ്രാന്‍സില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ യു.എ.ഇയില്‍ ഇറക്കി ഇന്ധനം നിറച്ചായിരിക്കും യാത്ര പൂര്‍ത്തിയാക്കുക. അല്‍ ധഫ്ര വ്യോമതാവളത്തിലാകും ഇതിനായി വിമാനങ്ങള്‍ ഇറങ്ങുക. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയിലെ 12 പൈലറ്റുമാര്‍ റഫേല്‍ പറത്താനുള്ള…