ജയ്പൂര്‍: രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്ക്കാലം നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് ഹൈക്കോടതി. കേസിന്റെ വാദം വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന സച്ചിന് പൈലറ്റിന്റെ ആവശ്യം അവസാന നിമിഷം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി വിധിപറയുന്നത് വൈകും. എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനു കാരണം കാണിക്കാന്‍ സ്പീക്കര്‍ നോട്ടീസ് നല്‍കിയതിനെതിരേ സച്ചിന് പക്ഷം നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിന് പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
Day: July 24, 2020
പിഎച്ച്ഡി യോഗ്യത: തൊഴിൽ തെരുവ് കച്ചവടം: ഇംഗ്ലിഷ് കേട്ട് ഞെട്ടി ഒഴിപ്പിക്കാൻ വന്നവർ
ഇന്‍ഡോര്‍ : തെരുവ് കച്ചവടം ഒഴിപ്പിക്കാന്‍ എത്തിയ മുനിസിപ്പാലിറ്റി അധികൃതര്‍ പോലും ആ തെരുവ് കച്ചവടക്കാരിയുടെ ഇംഗ്ലിഷിനുമുന്നില്‍ ഒന്നുപതറി . ഇന്‍ഡോറില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന യുവതിയാണ് അധികൃതര്‍ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്. അനായാസമായി ഇംഗ്ലിഷ് സംസാരിക്കുന്നത് കേട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. ഇന്‍ഡോര്‍ ദേവി അഹല്യ സര്‍വകലാശാലയില്‍നിന്ന് മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്‌ഡി നേടിയിട്ടുണ്ടെന്നു യുവതി പറഞ്ഞു. റെയ്സ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുനിസിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്. മുനിസിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലിഷില്‍ റെയ്സ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് എത്ര വരെ പഠിച്ചു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇടക്കിടെയുണ്ടാകുന്ന വിലക്കുകളെ തുടര്‍ന്ന് ചന്തയിലെ കച്ചവടക്കാര്‍ ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്ബോള്‍ വിരലിലെണ്ണാവുന്നവര്‍…
മിടുക്കന്മാരെ അധികനാള്‍ മാറ്റി നിറുത്താന്‍ കഴിയില്ലെന്ന് മനസിലായി, കൊടി സുനിയേയും സ്വപ്‌നയേയും പൂട്ടിയ ഷൗക്കത്ത് അലിയ്‌ക്ക് ഐ.പി.എസ് ശുപാര്‍ശ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലിക്ക് ഐ.പി.എസ് ശുപാര്‍ശ. 2018 ബാച്ചില്‍ ഐ.പി.എസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ വി സന്തോഷിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം പിടികൂടിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയ രീതി കേരളപൊലീസില്‍ ചരിത്രമായി മാറുകയും ചെയ്‌തു. മികവുറ്റ ഈ ട്രാക്ക് റെക്കോര്‍ഡുകള്‍ തന്നെയാണ് സി.പി.എമ്മിന്റെ ‘കണ്ണിലെ കരട്’ ആയി മാറിയിട്ടും സംസ്ഥാന സര്‍ക്കാരിന് ഷാക്കൗത്ത് അലിയെ മാറ്റി നിറുത്താന്‍ കഴിയാതെ…
വരുന്നത് ഡബിള്‍ സ്‌ട്രോങ് റഫാലുകള്‍ ;ചൈനയെ വിറപ്പിക്കാന്‍ ഹാമര്‍ മിസൈലും
ന്യൂഡല്‍ഹി∙ ചൈനയുമായുള്ള സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി ഫ്രാന്‍സില്‍നിന്നെത്തുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ അതിശക്തമായ പ്രഹരശേഷിയുള്ള ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കാന്‍ ഇന്ത്യ. മോദി സര്‍ക്കാര്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കും അത്യാവശ്യമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണു വ്യോമസേന ഹാമര്‍ മിസൈലുകള്‍ ഉടന്‍ സ്വന്തമാക്കാന്‍ തീരുമാനമെടുത്തത്. വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കാൻ ശേഷിയുള്ളതാണ് ഹാമര്‍ മിസൈൽ. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ മിസൈല്‍ നല്‍കാമെന്ന് ഫ്രാന്‍സ് സമ്മതിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സില്‍നിന്നു തന്നെ വാങ്ങുന്നറഫാല്‍ പോര്‍വിമാനങ്ങളിലാവും ഇതു സജ്ജമാക്കുക. മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന മിസൈലുകള്‍ അടിയന്തരഘട്ടം പരിഗണിച്ച് ഇന്ത്യക്കു നല്‍കാനാണ് ഫ്രാന്‍സ് ശ്രമിക്കുന്നത്. ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന…
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികളുടെ എണ്ണം കൂടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടകള്‍ അനുസരിച്ച് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പാത്തോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം കഴിഞ്ഞ ദിവസം അടച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനോക്കോളജി വാര്‍ഡിലെ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്
ആഡംബരവും ബുദ്ധിയും നിറച്ച് ബെൻസ് ഇ–ക്ലാസ്
തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്‌ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കൾ പലരുമെത്തിയെന്ക്കിലും ബെൻസിന്റെ തലയെടുപ്പിന് കുറവൊന്നും വന്നിട്ടില്ല.വിപണിയിലെ ആധിപത്യത്തിന് ഇ-ക്ലാസ് നൽകിയ അടിത്തറ ഇന്നും ബെൻസിന് മുതൽക്കൂട്ടാണ്.പുറത്തിറങ്ങിയ നാൾ മുതൽ ഏകദേശം 41000ല്‍ അധികം ഇ ക്ലാസുകളാണ് ഇന്ത്യൻ നിരത്തിലെത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിൽപന വിൽപന നടന്ന ലക്ഷ്വറി എക്സിക്യൂട്ടീവ് സെഡാനും ഇതുതന്നെ. ആഡംബരവും സ്റ്റൈൽ ഒരുപോലെ ഒത്തിണങ്ങിയ ബെൻസിന്റെ മോഡലാണ് ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽബെയ്സ് പതിപ്പുള്ള ഏക റൈറ്റ് ഹാൻഡ് വിപണിയും ഇന്ത്യ തന്നെയാണ്. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകള്‍…
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും രഹ്ന ഫാത്തിമ ഹരജിയില്‍ വാദിച്ചിരുന്നു. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രഹ്നയുടെ ജാമ്യം കോടതി തള്ളിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. പോക്സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡി.വി.ഡി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ…
കുട്ടികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഇനി ഉടന്‍ അറസ്റ്റ്
കൊച്ചി: സ്വന്തം കുട്ടികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സിപിഎം ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ രഹ്നനയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. കുട്ടികള്‍ക്കു മുന്നില്‍ മനപൂര്‍വം നഗ്നത പ്രദര്‍ശിപ്പിക്കുകയും അതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന്…
രജനിയുടെ യാത്ര വിവാദത്തിൽ; കേളമ്പാക്കത്തേക്കു പോയത് 21ന്, പാസിലെ തീയതി 23
ചെന്നൈ∙ കേളമ്പാക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നു. ചെങ്കൽപെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാം ഹൗസിലേക്കു കുടുംബത്തോടൊപ്പമാണു താരം കാറിൽ യാത്ര ചെയ്തത്. എന്നാൽ ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാൽ പാസ് എടുത്തിരുന്നോ എന്ന ചോദ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് രജനീകാന്ത് എടുത്ത പാസ് ഇന്നലെ പുറത്തു വന്നു. എന്നാൽ യാത്ര ചെയ്ത ദിവസവും പാസിലെ തീയതിയും വ്യത്യസ്തമാണെന്നതാണ് രസകരം. 21നാണു രജനീകാന്ത് കേളമ്പാക്കത്തേക്കു പോയത്. പാസിലെ തീയതിയാകട്ടെ 23 ആണ്. മെഡിക്കൽ എമർജൻസി എന്ന നിലയിലാണു പാസ് അനുവദിച്ചിരിക്കുന്നത്. പാസ് എടുക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ പിന്നീട് പാസ് എടുത്തതാണെന്ന് ഇതോടെ വിമർശനം ഉയർന്നു. സ്വദേശത്തേക്കു മടങ്ങാനാകാതെ ഒട്ടേറെപ്പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ പാസില്ലാതെ യാത്ര അനുവദിച്ചതിലെ അമർഷവും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ‘വെള്ളി’ 2 വർഷത്തിനുശേഷം സ്വർണമായി
ന്യൂഡൽഹി ∙ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാളി താരം വൈ.മുഹമ്മദ് അനസ് ഉൾപ്പെട്ട ഇന്ത്യൻ 4–400 മീറ്റർ മിക്സ്ഡ് റിലേ ടീം നേടിയ വെള്ളി മെഡൽ സ്വർണമാക്കി ഉയർത്തി. വനിതാ 400 മീറ്റർ ഹർഡിൽസിൽ 4–ാമതു ഫിനിഷ് ചെയ്ത മലയാളിതാരം അനു രാഘവനു വെങ്കലവും ലഭിക്കും. ഈ രണ്ടിനങ്ങളിലും ഇറങ്ങിയ ബഹ്റൈൻ അത്‌ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയതിനാലാണിത്. അനസ്, എം.ആർ.പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് എന്നിവർ ഉൾപ്പെട്ട ടീമാണു ജക്കാർത്തയിൽ വെള്ളി നേടിയത്. അഡെക്കോയ ഓടിയ ബഹ്റൈൻ ടീമിനായിരുന്നു സ്വർണം. അവർക്കു വിലക്കു വന്നതോടെ ബഹ്റൈന്റെ മെഡൽ തിരിച്ചെടുത്തു. ഹർഡിൽസിൽ അഡെക്കോയയ്ക്കായിരുന്നു സ്വർണം. അവർ അയോഗ്യയാക്കപ്പെട്ടതോടെ, 4–ാം സ്ഥാനത്തുവന്ന അനുവിനു മൂന്നിലേക്കു പ്രമോഷൻ; വെങ്കലം. മെഡലുകൾ എപ്പോൾ വിതരണം ചെയ്യുമെന്ന് അത്‍ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല.