ന്യൂഡല്‍ഹി: നാല് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ. കുട്ടിയെ തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അക്രമികളെ തള്ളിയിട്ട് കുട്ടിയെ പിടിച്ചെടുക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തുണിവ്യാപാരിയായ സഹോദരന്‍റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ കുട്ടിയുടെ മോചനദ്രവ്യമായി ആവശ്യപ്പെടാനായിരുന്നു പദ്ധതി. അമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പദ്ധതി പൊളിക്കാനും കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞു. ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ വീടിന് മുന്നിലെത്തി. കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മ അകത്തേക്ക് പോയപ്പോള്‍ കുട്ടിയെ തട്ടിയെടുത്ത പോകാനായിരുന്നു ശ്രമം. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ അക്രമികളെ തള്ളിയിട്ട് കുഞ്ഞിനെ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.…
Day: July 23, 2020
‘ഗോഡ്‌സ് ഓൺ കൺട്രി’യിലെ ആ പൊലീസ് ഫൈസൽ ഫരീദ്?; പ്രതികരിച്ച് സംവിധായകൻ
കൊച്ചി ∙ നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് ‘ഗോഡ്സ് ഓൺകൺട്രി’ എന്ന മലയാള സിനിമയിൽ അഭിനയിച്ചതായുളള വാർത്തയിൽ വിശദീകരണവുമായി സംവിധായകൻ വാസുദേവൻ സനൽ. ഫഹദ് ഫാസിൽ നായകനായി 2014ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫൈസൽ അഭിനയിച്ചെന്ന വാർത്തയോടാണ് അദ്ദേഹം മനോരമ ഓൺലൈനോട് പ്രതികരിച്ചത്. ഒരു സീനിൽ പൊലീസ് വേഷം ചെയ്യാൻ രണ്ടു യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ കോർഡിനേറ്റ്ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബ് ഭാഷ അറിയാവുന്ന അവിടുത്തെ മുഖച്ഛായയുള്ള രണ്ടു പേരെ വേണമെന്ന് ആവശ്യം പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഇവർ സിനിമയിൽ എത്തുന്നത്. സെക്കൻഡുകൾ മാത്രമുള്ള പ്രാധാന്യമില്ലാത്ത റോളാണ് ചെയ്തത്. അവരുടെ മുഖമൊന്നും ഇപ്പോൾ ഓർമയിലില്ല. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന ഫൈസലിന്റെ മുഖം കണ്ടിട്ടും അത് ഓർത്തെടുക്കാൻ കഴിയുന്നില്ല. അന്ന് തന്റെ സിനിമയിൽ അഭിനയിച്ചത് ഫൈസൽ ഫരീദാണെന്ന് മാധ്യങ്ങളിൽ വന്നപ്പോഴാണ് മനസ്സിലാക്കുന്നത്.…
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്ബേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കാം നടത്തി. ഇവരുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്. അതെ സമയം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് രോഗവ്യാപനമുണ്ടാകുന്നതും പ്രതിസന്ധിയാണ്. ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ; തിരുവനന്തപുരത്ത് ആശങ്ക
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് രോഗവ്യാപനമുണ്ടാകുന്നതും പ്രതിസന്ധിയാണ്. ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. കൊറോണ വ്യാപനത്തിലെ ഏറ്റവും അപകടകരമായ പ്രാദേശിക വ്യാപനം തിരുവനന്തപുരത്ത് പിടിമുറുക്കുകയാണ്. 94.4 ശതമാനം പ്രാദേശിക വ്യാപനമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് പ്രതിസന്ധി ഉണ്ടാകുന്നു. ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും, മെഡിക്കല്‍ കോളജിലെ ഏഴ് നഴ്‌സുമാര്‍ക്കും, നഴ്‌സിംഗ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കും അടക്കം 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് കൗണ്‍സിലര്‍മാരുടെയും, നഗരസഭാ ജീവനക്കാരുടെയും സ്രവ പരിശോധന ആരംഭിച്ചു. ചാല…
ശുഭ പ്രതീക്ഷയില്‍ രാജ്യം ; കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങി വിദഗ്ദര്‍, വിജയിച്ചാല്‍ വാക്‌സിന്‍ വിപണികളിലേക്ക്
കൊച്ചി: കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണികളിലെത്തുന്നതിന്റെ ശുഭ സൂചനകള്‍ പങ്കുവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്ബ്യാര്‍. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെന്നും പരീക്ഷണം കഴിഞ്ഞ് 42ാം ദിവസം ഫലമറിയാമെന്നും വിജയിച്ചാല്‍ കോവിഡ് വാക്‌സിന്‍ നവംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. പൊതുവിപണിയില്‍ ആയിരം രൂപയില്‍ താഴെ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം. ഓക്‌സ്ഫഡ് വാക്‌സിന്‍ രണ്ടുഘട്ടങ്ങള്‍ വിജയകരമായതിനെത്തുടര്‍ന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ നടത്താനാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത്. രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുകയെന്നാണ് പ്രതീക്ഷയെന്നും പരീക്ഷണം വിജയിച്ചാല്‍ പ്രായമായവര്‍ക്കും രോഗസാധ്യതയേറിയവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയെന്നും പ്രതിമാസം…
രാജസ്ഥാനില്‍ സച്ചിന് ആശ്വാസം; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ നല്‍കാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് തല്‍ക്കാലം ആശ്വസിക്കാം. സച്ചിന്‍ ഉള്‍പ്പടെ 19 എംഎല്‍എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ സ്‌പീക്കറുടെ നടപടി വെളളിയാഴ്‌ച വരെ പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നാളെ ഹൈക്കോടതി വിധി പറയും. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ നിയമസഭ സ്‌പീക്കറാണ് കോടതിയെ സമീപിച്ചത്. കേസ് ഇനി 27ന് കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസ് ; പ്രതികളെ ഇ ഡി അറസ്റ്റ് ചെയ്തു ; സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പുറമേ കെ ടി റമീസും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാനും ഇ ഡി നടപടികള്‍ ആരംഭിച്ചു.. അതിനിടെ, കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ സാമ്ബത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ അന്വേഷണം ആരംഭിച്ചു . വീട്ടിലെ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരടക്കം കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണ സ്വര്‍ണം കടത്തിയ സമയത്തും സരിത്തിനൊപ്പം ജയഘോഷും വിമാനത്താവളത്തില്‍ പോയിരുന്നൂവെന്ന വിവരവും ലഭിച്ചു. അതിനൊപ്പമാണ് ആത്മഹത്യാശ്രമവും വധഭീഷണിയും തുടങ്ങി ജയഘോഷ് മുന്നോട്ട് വയ്ക്കുന്ന സംശയാസ്പദമായ സാഹചര്യങ്ങള്‍.…
മേക്കപ് ബ്രഷും കത്രികയും നെഞ്ചോടു ചേര്‍ത്ത ഇരട്ട സഹോദരങ്ങള്‍; താരസുന്ദരിമാരെ സ്റ്റൈലിഷ് ആക്കുന്ന ഇരട്ട സഹോദരങ്ങളുടെ കഥ
സജിത്ത്&സുജിത്ത് ഇന്ന് ഒരു ബ്രാന്‍ഡ് നെയിം ആണ്. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുമാര്‍. ബ്യൂട്ടി സലൂണിന്റെ ഉടമസ്ഥര്‍. അച്ഛന്റെ കണ്‍സ്ട്രഷന്‍ ബിസിനസ് മക്കള്‍ ഏറ്റെടുക്കും എന്നു കരുതിയവരെ അദ്ഭുതപ്പെടുത്തിയാണ് സജിത്തും സുജിത്തും മറ്റൊരു തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞത്. സുജിത്ത് ഹോട്ടല്‍ മാനേജ്മെന്റിനും സജിത്ത് ബ്യൂട്ടീഷന്‍ കോഴ്സിനും ചേര്‍ന്നു. പഠനശേഷം ജോലിക്കു കയറി. പിന്നീട് ഹോട്ടല്‍ ജോലി വേണ്ടെന്നുവച്ച സുജിത്ത് ബ്യൂട്ടീഷന്‍ കോഴ്സ് പഠിച്ച് സഹോദരന്റെ അതേ ഫീല്‍ഡിലേക്ക് ഇറങ്ങി.അന്ന് ബ്യൂട്ടീഷന്‍ എന്നൊക്കെ പറയുമ്ബോള്‍ ആളുകള്‍ക്ക് എന്തോ പോലെയാണ്. അച്ഛനും ബന്ധുക്കളും ശക്തമായി എതിര്‍ത്തു. എങ്കിലും അമ്മ നളിനിയും ചേച്ചി സുജയും പിന്തുണ നല്‍കി. ബ്യൂട്ടീഷന്‍മാരെക്കുറിച്ച് വളരെ മോശം ചിന്ത നിലനില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. നിരവധി കളിയാക്കലുകള്‍ നേരിട്ടു. എങ്കിലും പിന്മാറിയില്ല. സഹോദരങ്ങള്‍ പറയുന്നു ഞങ്ങള്‍ പല സലൂണുകളില്‍ ജോലി ചെയ്തു. സാധ്യതകള്‍ പരിമിതമായിരുന്ന കാലമായിരുന്നു അത്. പരമാവധി…
യഘോഷിന്‍റെ സാമ്ബത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം; ബന്ധുക്കളുടെ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ പരിശോധിച്ചു
തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ സാമ്ബത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം. ഇന്നലെ ജയഘോഷിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാര്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം, ജയഘോഷിന്‍റെ ആത്മഹത്യാശ്രമവും വധഭീഷണിയും അടക്കം കേസ് അന്വേഷണത്തില്‍ സംശയം ഉണ്ടാക്കുന്ന സാഹചര്യങ്ങളാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജയഘോഷില്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇന്നലെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തുള്ള കുടുംബ വീട്ടിലും ഒരേസമയം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പ്രധാനമായും സാമ്ബത്തിക കാര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. പ്രതികളില്‍ ആരെങ്കിലുമായി ജയഘോഷ് സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ, ഒരു സിവില്‍ പോലീസ് ഓഫീസര്‍ എന്നതില്‍ കവിഞ്ഞുള്ള സാമ്ബത്തികശേഷി ഉണ്ടോ എന്നിവയും കസ്റ്റംസ് പരിശോധിച്ചു. കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും…
സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല; സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം മാനിച്ച് തീരുമാനം; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം മാനിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കി. ധനബില്ല് പാസാക്കാനായി അതേദിവസം മന്ത്രിസഭാ യോഗം ചേര്‍ന്ന് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം.