ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്, നാളെ കൊച്ചിയിലെത്തുമെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ ഐ എ അറസ്റ്റ് വാറന്റ് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറന്റ് പതിച്ചത്. നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.ഇയാളെ നാടുകടത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇയാള്‍ നാളെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. കൊച്ചിയിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റുചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഫൈസല്‍ ഫരീദിന്റെ പേര് ഫാസില്‍ ഫരീദ് എന്ന് തെറ്റായാണ് ആദ്യം പുറത്തുവന്നത്. പേരില്‍ വന്ന പിഴവ് തിരുത്തി ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്കായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ ദുബായ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ ഫൈസലിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സാണെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.എന്‍ ഐ എ പ്രതിചേര്‍ത്ത കെ.ടി.റമീസിന്റെ അറസ്റ്റ്…

സ്വ‍ര്‍ണ്ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവള സ്വ‍ര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും. മറ്റു രണ്ടു പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്ബത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം കുതിക്കുന്നു; പവന് 37,280

കോഴിക്കോട്| പവന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നലെ 36,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് അത് 37,000 കടന്ന് 37,280 രൂപയിലെത്തി. 520 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 4,660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് കാണിച്ചത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണവില 36,160 രൂപയായിരുന്നു. പിന്നീട് ആറാം തീയതി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും (35,800) തുടര്‍ന്നിങ്ങോട്ട് ദിനേനയെന്നോണം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന നിലയിലായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മഞ്ഞലോഹത്തിലേക്ക് ആളുകള്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആഗോളതലത്തില്‍ സ്വര്‍ണത്തില്‍…

പതിനാറുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രാസാ അദ്ധ്യാപകനായ പിതാവ് പീഡിപ്പിച്ചത് ചെറുപ്പം മുതല്‍; കൂട്ടുനിന്നത് ഉമ്മയും; പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും അടക്കം നിരവധിപേരും പീഡിപ്പിച്ചു

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റേറഷന്‍ പരിധിയില്‍ 16കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസാ അദ്ധ്യാപനായ ബാപ്പ ഉള്‍പ്പെടെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയുടെ ഉമ്മ പീഡനത്തിന് കൂട്ടുനില്‍ക്കകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ അവര്‍ക്കെതിരെയും കേസ് രജിസ്്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ പിതാവും മാതാവും ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചില പ്രതികള്‍ക്കെതിരെ രണ്ടുവീതം കേസുകളുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടര്‍ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്ബാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മുതല്‍ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു. അമ്ബതുകാരനായ പിതാവ്,…

സ്വര്‍ണക്കടത്ത്: പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം, പിടിക്കപ്പെടും മുന്‍പ് വിവരങ്ങള്‍ നീക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ്, കെ.ടി.റമീസ് തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യും. ഒന്നാംപ്രതി സരിത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിനെ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയ കട അന്വേഷണസംഘം ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീല്‍ നിര്‍മിച്ച കട അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തത്. സ്‌റ്റ‌ാച്യു പരിസരത്തുള്ള കടയില്‍ നിന്നാണ് വ്യാജ സീല്‍ നിര്‍മിച്ചത്. കേസിലെ നിര്‍ണായക വിവരമാണിത്. പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം ആപ്പാണ്. പിടിയിലാകും മുന്‍പ് ഫോണിലെ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നീക്കം ചെയ്‌ത പല വിവരങ്ങളും അന്വേഷണസംഘം വീണ്ടെടുത്തു. തിരുവനന്തപുരം സിഡാക്…

സ്വര്‍ണ്ണക്കടത്ത്: കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ റൈഫിള്‍ ക്ലബ് വെബ്സൈറ്റ് ഇന്നലെ മുതല്‍ ‘അപ്രത്യക്ഷം’; ഉദ്ഘാടനം ചെയ്തത് പിണറായി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ക്യാംപസില്‍ ആരംഭിച്ച ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും സൈറ്റില്‍ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ ഫെയ്‌സ്ബുക് പേജ് ലഭ്യമാണെങ്കിലും ഉദ്ഘാടന ചിത്രങ്ങളില്ല. ഡിജിപി ലോകനാഥ് ബെഹ്‌റ, നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ ക്ലബ് സന്ദര്‍ശിക്കുകയും അംഗത്വം എടുക്കുകയും ചെയ്തിരുന്നു. കള്ളക്കത്തുമായി ബന്ധപ്പെട്ട ചിലരും ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതാണ് വെബ്‌സൈറ്റ് നീക്കാന്‍ കാരണമെന്നാണ് സൂചന. സ്വപ്ന സുരേഷ് ഒളിവിലായിരുന്ന സമയത്തു തന്റെ വീട്ടില്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിട്ടില്ലന്ന കിരണ്‍ മാര്‍ഷലിന്റെ വാദം കള്ളമാണെന്നും തെളിഞ്ഞു. ജൂലൈ 7 ന് കിരണിന്റെ വീട്ടില്‍ പോയിരുന്നതായി ജില്ലാ…

കുടുംബത്തെ ആക്രമിക്കാന്‍ വന്ന താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവച്ചിട്ടു

കുടുംബത്തെ ആക്രമിക്കാന്‍ വന്ന താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവച്ചിട്ടു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം. തന്‍റെ പിതാവ് സര്‍ക്കാന്‍ അനുകൂലിയാണെന്നതിന്‍റെ പേരിലാണ് ഭീകരര്‍ വീടുതേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യമീഡിയയില്‍ തരംഗമായിരിക്കുകയാണ്. പിന്നീട് വീണ്ടും താലിബാന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും നാട്ടുകാരും സര്‍ക്കാര്‍ അധികൃതരും ചേര്‍ന്ന് കുടുംബത്തിന് സംരക്ഷണമൊരുങ്ങി. 14 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രശംസിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവികസിതമായ പടിഞ്ഞാറാന്‍ പ്രവിശ്യയാണ് ഘോര്‍. താലിബാന് ശക്തമായ സാന്നിധ്യം ഇപ്പോഴും ഉള്ള ഈ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികമായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ എത്തിയിരുന്നെങ്കിലും. ഇപ്പോഴും താലിബാന്‍റെ പ്രദേശിക പ്രവര്‍ത്തകര്‍ സര്‍ക്കാറുമായി യോജിപ്പില്‍ എത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

299 കിലോമീറ്റര്‍ വേഗതയില്‍ മരണപ്പാച്ചില്‍ ; ഫ്ലൈഓവറിലെ ‘അതിസാഹസികത’ വൈറല്‍ ; ബൈക്ക് ഉടമ പിടിയില്‍

ബംഗളൂരു: നഗരത്തിലെ ഫ്ളൈഓവറിലൂടെ അതിവേഗത്തില്‍ കുതിച്ചയാള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. അതിസാഹസികമായ ബൈക്ക് ഓട്ട വീഡിയോ വൈറലായതിന് പിന്നാലെയാണ് ബംഗലൂരു പൊലീസിന്റെ നടപടി. അപകടകരമായ രീതിയില്‍ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പൊലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച 1000 സി.സി യമഹ ആര്‍1 ബൈക്കിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ബൈക്ക് ഓടിച്ചയാള്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് മുനിയപ്പയെ കണ്ടെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയില്‍ ഇയാള്‍ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയില്‍ അപകടകരമായ രീതിയില്‍ ബൈക്ക് മറികടക്കുന്നതും വീഡിയോയില്‍ കാണാം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയില്‍…

യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ജയഘോഷിന്‍റെ മൊഴി കേരളാ പൊലീസും രേഖപ്പെടുത്തിയിരുന്നു. അതേസമയം, ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം ഡിവൈഎസ്പിയ്ക്കാണ് ജയഘോഷിനെതിരായ അന്വേഷണത്തിന്‍റെ ചുമതല.

ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ 12 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 648 മരണം; ആശങ്കയൊഴിയുന്നില്ല

ദില്ലി: ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് മരണവും ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28732 ആയി. രാജ്യത്തെ 1192915 രോഗികളില്‍ 753050 പേര്‍ ഇതിനകം കൊവിഡ് മുക്തരായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. 411133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്. ഐസിഎംആര്‍ പുറത്ത് വിട്ടകണക്കനുസരിച്ച്‌ രാജ്യത്ത് ഇന്നലെ 14724546 സാമ്ബിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നലെ 343243 സാമ്ബിളുകള്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. കൊവിഡ് കേസുകള്‍ ഉയരുമ്ബോഴും രാജ്യത്തെവിടേയും സാമൂഹിക വ്യാപനം ഇല്ലായെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.…