തിരുവനന്തപുരം: (www.kvartha.com 20.07.2020) തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. : Thiruvananthapuram, news, Kerala, Trending, health, Top-Headlines, Students, Examination, Health-Department, Two students who wrote KEAM exam in Thiruvananthapuram test positive for covid 19
Day: July 21, 2020
പൊലീസിന്റെ ഹെലികോപ്ടര്‍ വീണ്ടും അവയവദാനത്തിന്, രണ്ടാം ദൗത്യത്തിലും ഹൃദയവുമായി പറക്കുന്നത് കൊച്ചിയിലേക്ക്
തിരുവനന്തപുരം: അവയവദാനത്തിന് വീണ്ടും ഹെലികോപ്ടര്‍ ദൗത്യം. കൊട്ടാരക്കര സ്വദേശിയുടെ ഹൃദയമാണ് പൊലീസിന്റെ വാടക ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ഹെലികോപ്ടര്‍ യാത്ര തിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് പൊലീസിന്റെ ഹെലികോപ്ടര്‍ അവയവദാനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു ആദ്യ ദൗത്യം. സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവുമായി അന്നും കൊച്ചിയിലേക്കായിരുന്നു യാത്ര . കേരള പൊലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനുളള തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യം ഹെലികോപ്ടര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹന്‍സ് എന്ന കമ്ബനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാം. ഇതിന് ചെലവ് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും…
സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസ്; പൊലീസ് ഉന്നതർ കുടുങ്ങിയേക്കും
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു. KERALA കാറോട്ടത്തിൽ കമ്പം; സിനിമയിൽ നിക്ഷേപം: ‘പിടിതരാതെ’ ഫൈസൽ എയർ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വിജിലൻസ് കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് എയർ ഇന്ത്യ ഓഫിസർമാരുടെ സംഘടനാ നേതാവായ എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണു സാറ്റ്സിൽ നിയമിക്കപ്പെടുന്നത്. തുടർന്നു 16 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജ പരാതി സ്വപ്ന നൽകി. ഇതിനെതിരെ സിബു പൊലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യ അനുകൂലമായിരുന്നു. എന്നാൽ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്ക്. സ്വപ്നയെ…
വാല്‍വുള്ള എന്95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടം; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്ഹി> വാല്വുള്ള എന്95 മാസ്കുകള് ഉപയോഗിക്കരുതെന്ന നിര്ദ്ദേശവുമായി കേന്ദ്ര സര്ക്കാര്. ശുദ്ധവായു വാല്വിലൂടെ ഉള്ളിലെത്തുമെങ്കിലും മാസ്ക് ധരിക്കുന്നവര് പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തല്. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകള് ഉപയോഗിക്കരുതെന്ന നിര്ദ്ദേശം കേന്ദ്ര സര്ക്കാര് മുന്നോട്ടുവച്ചിരിക്കുന്നത്.വാല്വുള്ള മാസ്ക് ഗുണത്തേക്കാള് ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിര്ദ്ദേശിച്ച് ഹെല്ത്ത് സര്വീസസ് ഡയറക്ടര് ജനറല് സംസ്ഥാനങ്ങള്ക്കു കത്തു നല്കി. സുരക്ഷിത സാഹചര്യത്തില് ആരോഗ്യപ്രവര്ത്തകര്ക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാന് അനുവാദമുള്ളത്. മറ്റുള്ളവര് സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.കോവിഡ് ബാധിതരായവര് ഇത്തരം മാസ്ക് ധരിച്ചാല് പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന് വാല്വിനു കഴിയില്ലെന്നും വിദഗ്ധര് പറയുന്നു.
മലയോരത്ത് കനത്ത മഴ; ചെമ്പുകടവ് പുഴ കരകവിഞ്ഞു
കോടഞ്ചേരി: മലയോര മേഖലയില്‍ കനത്ത മഴ. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച കനത്ത മഴ രാത്രി എട്ടു മണിയായിട്ടും ശമിച്ചിട്ടില്ല. ശക്തമായ വെള്ളപ്പാച്ചിലില്‍ പറപ്പറ്റ പാലത്തിെന്റ പാര്‍ശ്വഭിത്തി തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചെമ്ബുകടവ് പാലം കവിഞ്ഞൊഴുകി അങ്ങാടി ഒറ്റപ്പെട്ട നിലയിലാണ്. ജീരകപ്പാറ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. പുഴയില്‍ ശക്തമായ കുത്തൊഴുക്കള്ളതുകൊണ്ട് മറുകര എത്തുക അസാധ്യമായിരിക്കുകയാണ്. കാലവര്‍ഷത്തില്‍ മലവെള്ളം വന്ന് പാലം മൂടുക പതിവ് പ്രതിഭാസമായിരിക്കുകയാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് 587 മരണം; 37,148 പേര്‍ രോഗികളായി
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 37,148 പേര്‍ക്ക്. 587 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11,55,191 ആയി. നാലു ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ച 7.2 പേരാണ് കോവിഡ് മുക്തരായത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ 3,18,695 രോഗികളാണുള്ളത്. തമിഴ്നാട്ടില്‍ 1,75,678 പേര്‍ക്ക് കോവിഡ് ബാധിച്ചു.
സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സന്ദീപിന്റെയും എന്‍ ഐ എ കസ്റ്റഡി ഇന്ന് തീരും; ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത രണ്ടാം പ്രതി സ്വപ്‌ന സുരേഷ്,നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും.ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാജരാക്കും.ഏഴു ദിവസമായിരുന്നു ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ഇതിനു ശേഷം കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. മൂവരെയും ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പും നടത്തിയിരുന്നു.അതേ സമയം എന്‍ ഐ എ അറസ്റ്റു ചെയ്ത സ്വപ്‌നയെയും സന്ദീപിനെയും അറസ്റ്റു ചെയ്യാനും കസ്റ്റഡിയില്‍…