വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ഇടപെട്ടിരുന്നു; ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സരിത്ത്

തിരുവനന്തപുരം : മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് കസ്റ്റംസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞിരിക്കുന്നു. കോണ്‍സുലേറ്റില്‍ സ്വപ്‌ന ജോലി ചെയ്തിരുന്ന സമയത്ത് ഔദ്യോഗിക വാഹനങ്ങളില്‍ സ്വര്‍ണം കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. താനും സ്വപ്‌നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ചോദ്യം ചെയ്യും. വിദേശയാത്രയുടെ വിവരങ്ങളും എന്‍ഐഎ സംഘം പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ പ്രമുഖരും പോലീസ് ഉന്നതര്‍ക്കും പങ്ക്; സ്വപ്‌നയും സന്ദീപും പേര് വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌നയും സന്ദീപും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി വെളിപ്പെടുത്തല്‍. സ്വര്‍ണക്കത്തുമായി പങ്കുള്ള ഉന്നതരുടെ പേര് വിവരങ്ങളെല്ലാം ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഉന്നതര്‍ക്ക് കേസില്‍ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയില്‍ രാഷ്ട്രീയ പ്രമുഖരും പോലീസ് ഉന്നതരുമെല്ലാം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. 21 വരെയാണ് എന്‍ഐഎയുട കസറ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ കാലാവധി അവസാനിച്ചെങ്കില്‍ മാത്രമേ ക്‌സ്റ്റംസിന് ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാന്‍ സാധിക്കൂ. അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ഒമ്ബത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച്‌ ചോദ്യചെയ്തതിന്…

സ്വര്‍ണക്കടത്ത്; പ്രതി സന്ദീപിന്‍റെ നെടുമങ്ങാടുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് പരിശോധന. നെടുമങ്ങാടുള്ള ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന വര്‍ക്ഷോപ്പില്‍ സ്വര്‍ണ്ണം എത്തിച്ചതായി സൂചന ലഭിച്ചതുകൊണ്ടാണ് കസ്റ്റംസ് ഇവിടെ പരിശോധന നടത്തിയത്. തിരുവനന്തപുരത്തുള്ള കസ്റ്റംസ് സംഘമാണ് നെടുമങ്ങാടുള്ള സന്ദീപ് നായരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കടത്തുന്ന സ്വര്‍ണം സരിത്ത് ഏറ്റെടുത്ത് പിന്നീട് സന്ദീപിന്റെ കയ്യില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. ഈ കള്ളക്കടത്ത് സ്വര്‍ണം, സന്ദീപ് നായര്‍ തന്റെ വീട്ടിലേക്കും നെടുമങ്ങാടുള്ള ഈ സ്ഥാപനത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് സ്വര്‍ണ്ണം ഉള്‍പ്പെട്ട ബാഗേജ് ആദ്യമായി തുറക്കുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് ഉള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സന്ദീപിനെ വര്‍ക്ഷോപ്പില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോ എന്ന് അറിയാനാണ് വര്‍ക്ഷോപ്പില്‍ പരിശോധന നടത്തിയത്. മുന്‍പ് നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടില്‍ രണ്ടുതവണ കസ്റ്റംസ്…

ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു…; ഓണ്‍ലൈന്‍ പഠനം ഫീസ് വാങ്ങാനുള്ള തന്ത്രമോ…?

തിരുവനന്തപുരം : സ്വകാര്യ സ്‌കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നവെന്ന് പരാതി. ഇതോടെ മാനസിക പ്രയാസത്തിലായിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്‌കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പല രക്ഷിതാക്കളും ഫീസ് ഇളവിനായി പല വട്ടം സ്‌കൂള്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും റിമൂവും ചെയ്തു. ഇതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. പല സ്‌കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്നും ആക്ഷേപമുണ്ട്. കുട്ടികളുടെഭാവിയെ കരുതി പല രക്ഷിതാക്കളും പേരു വെളിപ്പെടുത്താന്‍ പോലും തയ്യാറാകുന്നില്ല.

കാസര്‍കോട് നിയന്ത്രണം ശക്തം, കണ്ണൂരേക്കുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചു

കാസര്‍കോട്: സമ്ബര്‍ക്കത്തിലൂടെ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം ശക്തമാക്കി. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള അതിര്‍ത്തി റോഡുകളിലെ എല്ലാ പാലങ്ങളും അടച്ചു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ പോലീസ് ചെക്ക്‌പോസ്റ്റ് എര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിച്ച്‌ രോഗികളുമായി പോകുന്നവ മാത്രമാണ് കടത്തിവിടുന്നത്. ദേശീയപാത ഒഴികെ കണ്ണുരുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം അടച്ചിരിക്കുകയാണ്. ഒളവറ സലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കാല്‍ പാലങ്ങളാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ പാലങ്ങളും റോഡുകളുമടച്ചത് യാത്രക്കാരെ വലച്ചു. കോവിഡ് വ്യാപന ഭീതിക്കിടെ കാസര്‍കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൊതുഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇന്നലെ കാസര്‍കോട്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കാസര്‍കോട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അഞ്ച് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ഇതിലാണെങ്കില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ജില്ലയില്‍ പൊതുഗതാഗതം നിരോധിച്ചു എന്ന തരത്തിലും പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തി എന്നുമുള്ള…

കരട്​ സമര്‍പ്പിച്ചില്ല; ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന്​ പി.ഡബ്ലിയു.സിയെ ഒഴിവാക്കി

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന്​ പ്രൈസ്​ വാട്ടര്‍ഹൗസ്​ കൂപ്പേഴ്​സ്​ കമ്ബനിയെ സര്‍ക്കാര്‍ ഒഴിവാക്കി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി കരാറിന്‍റെ കരട് സമര്‍പ്പിച്ചിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്ബനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കമ്ബനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചതു കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന്…

അമ്പലമുക്കിലെ തീപിടുത്തം: ഹോട്ടല്‍ അടക്കം മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു; ആളപായമില്ല

തിരുവനന്തപുരം: അമ്പ ലമുക്കില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ ഹോട്ടല്‍ അടക്കം മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നില്ല. ക്രസന്‍്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിനോട് ചേര്‍ന്നുള്ള ടിവി റിപ്പയറിംഗ് കടയും ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഹോട്ടലില്‍ എട്ട് പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടയായ മണക്കാട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ കമ്ബനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ്

സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് വന്‍ ഇടപാട്. പാലക്കാട് സ്വകാര്യകമ്ബനി രൂപീകരിച്ചതില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്ബനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാറായിരുന്നു. കാര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മലപ്പുറത്തുകാരന്‍ അംജദ് അലി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് പാലക്കാട് റജിസ്ട്രേഷനിലുളള കാറാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. KL09AR 9669. മാനേജിങ് ഡയറക്ടര്‍, അവോറ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, 39/744, നൂറണി, മൈത്രിനഗര്‍, പാലക്കാട്. ഇതാണ് മേല്‍വിലാസം. കമ്ബനിക്കുവേണ്ടി വീട് വാടകയ്ക്കെടുത്ത് ജിഎസ്ടി റജിസ്ട്രേഷന്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. കമ്ബനി രൂപീകരണത്തില്‍ അംജദ് അലി മറ്റ് മൂന്നുപേരെക്കൂടി പങ്കാളികളാക്കിയിരുന്നു. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ വിവരം. ബിസിനസ് പങ്കാളികള്‍ അറിയാതെ കമ്ബനിയെ മറയാക്കിയും അലി സ്വര്‍ണകളളക്കടത്ത് നടത്തിയോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്. വീടുകളുടെ ഇന്റീരിയര്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു പാലക്കാട്ടെ കമ്ബനി രൂപീകരണം. എന്നാല്‍ അംജദ് അലി വാഹന…

അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നും അഞ്ച് കോടിയോളം വില വരുന്ന 10.22 കിലോഗ്രാം സ്വര്‍ണം പിടികൂടി; ആറ് പേര്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നും അഞ്ച് കോടിയോളം വില വരുന്ന 10.22 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായാണ് അഞ്ച് കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്‌ച എത്തിയ അഞ്ച് യാത്രക്കാരെയും,’വന്ദേ ഭാരത്’ മിഷന്‍റെ കീഴിലുള്ള വിമാനത്തില്‍ എത്തിയ ഒരാളെയുമാണ് പിടികൂടിയത്. ഇലക്‌ട്രിക് ഇരുമ്ബ്, ഡ്രില്‍ മെഷീനുകള്‍, ജ്യൂസര്‍-മിക്‌സര്‍, ഗ്രൈന്‍ഡര്‍ എന്നീ ഉപകരണങ്ങളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സംശയമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

കരുനാഗപള്ളിയില്‍ രേഖകളില്ലാതെ കടത്തിയ 4.35 കിലോ സ്വര്‍ണ്ണം പിടിച്ചു

കൊല്ലം> ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു.കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് (നമ്ബര്‍-3) നടത്തിയ പരിശോധനയിലാണ് 4.35 കിലോ സ്വര്‍ണം പിടിച്ചത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്.കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് 1065 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. ഉരുക്കിയ നിലയിലായിലുള്ള സ്വര്‍ണ്ണം വിവിധ ജില്ലകളിലെ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.53 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണത്തിന് 3.18 ലക്ഷം രൂപാ പിഴ ഈടാക്കി വിട്ടു നല്‍കി. ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ സി ജെ സാബു, ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്‌ ഇര്‍ഷാദ്…