സ്വര്‍ണക്കടത്ത് കേസ്: ഗണ്‍മാന്‍ ബ്ലേഡ് ഉപയോഗിച്ച്‌ ഞരമ്പ് മുറിച്ചെന്ന് പോലീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കാണാതായ യു എ ഇ കോണ്‍സുല്‍ ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. കയ്യില്‍ മുറിവേറ്റ നിലയിലാണ് ഗണ്‍മാനെ കണ്ടെത്തിയത്. അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുമ്ബയിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്. കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച്‌ ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പോലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പോലീസിനോട് പറഞ്ഞു. തിരുവനന്തപുരം എ ആര്‍ ക്യാമ്ബിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വര്‍ഷമായി യു എ ഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുമ്ബ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരില്‍ നിന്ന്…

കാണാതായ ഗണ്‍മാന്‍ കൈത്തണ്ടയിലെ ഞരമ്ബ് മുറിച്ച നിലയില്‍; കണ്ടെത്തിയത് വീട‌ിനടുത്തു നിന്നും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കണ്ടെത്തി. കൈത്തണ്ടയിലെ ഞരമ്ബ് മുറിച്ചനിലയില്‍ ആക്കുളത്തെ കുടുംബവീടിന് സമീപത്ത് നിന്നാണ് ഗണ്‍മാണ്‍ ജയഘോഷിനെ കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്നു എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായ ജയഘോഷ്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കാണാതായതെന്നാണ് ബന്ധുക്കള്‍ തുമ്ബ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതാകുകയായിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വിച്ച്‌ ഓഫായ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കുടുംബവീടിന്റെ പരിസരമാണ്. ഇതിനു പിന്നാലെയാണ് ഇന്ന് കൈത്തണ്ടയിലെ ഞരമ്ബ് മുറിച്ച നിലയില്‍ പൊലീസുകാരനെ വീടിന് സമീപത്ത് നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയി പ്രവേശിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് വാഹനത്തില്‍ കയറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷത്തോളമായി ജയഘോഷ് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായി…

കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

കശ്മീ൪ കുല്‍ഗാമില്‍ ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ടവരുടെ ഒരാളുടെ പേര് വലീദ് എന്നാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമുട്ടലില്‍ മൂന്ന് സൈനിക൪ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട പാക് പൗരന്‍ വലീദ് കൊടുംഭീകരനായിരുന്നുവെന്ന് കശ്മീ൪ പൊലീസ് അറിയിച്ചു. നാല് തവണ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ഒന്നര വ൪ഷമായി പ്രദേശത്ത് സജീവമായിരുന്നുവെന്ന് കശ്മീ൪ ഐജി വിജയ് കുമാ൪ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സിനിമാ താരങ്ങളെ ഉപയോഗിച്ച്‌ സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം സിനിമ മേഖലയിലേക്കും നീളുന്നത്ഗ.കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയാണ് സിനിമാക്കാരെ വിളിച്ചത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി ഹംജത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.അന്‍വര്‍ അലി എന്ന പേരിലാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ അടക്കം വിളിച്ചതെന്ന് ഹംജത് അലി കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.സിനിമാക്കാരെ ഉപയോഗിച്ച്‌ സ്വര്‍ണക്കടത്തിന് പദ്ധതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സിനിമാക്കാരുടെ വാഹനത്തില്‍ കടത്താനായിരുന്നു പദ്ധതി. ഇതിനായി സിനിമാക്കാരുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ മിക്കവാറും എല്ലാ താരങ്ങളെയും വിളിച്ചിട്ടുണ്ടെന്ന് ഹംജത് അലി കസ്റ്റംസിന് മൊഴി നല്‍കി.

എം ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും: അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത. 10 മണിക്കൂര്‍ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യംചെയ്യലില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹെയ്തര്‍ ഫ്ലാറ്റിലും ഹില്‍ട്ടണ്‍ ഹോട്ടലിലും നടത്തിയ റെയ്ഡില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ചെയര്‍മാനായിരുന്ന കേരള ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ നിന്ന് എന്‍ ഐഎയും റെയ്ഡിലൂടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കള്ളക്കടത്ത് നടന്ന ദിവസങ്ങളില്‍ പ്രതികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ ഉള്‍പ്പടെ പുറത്തു വന്ന സാഹചര്യത്തില്‍ ഹെയ്തര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്‍റെ ഗൂഢാലോചന…

വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കല്‍; കര്‍ശന നടപടിക്ക് നീക്കം

സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി. ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുസംബന്ധിച്ച്‌ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്‌ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ അടിയന്തരമായി ഡ്രൈവര്‍കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം. യാത്രക്കാരും ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച്‌ കാബിന്‍ മറയ്ക്കുന്നത്. ഇതുസംബന്ധിച്ച്‌ നിലവില്‍ ബോധവല്‍ക്കരണം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. തുടര്‍ന്ന് വരും ദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങും.യാത്രാക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങി…

ഒളിവില്‍ പോകും മുമ്ബ് സ്വപ്ന സരിത്തിന്റെ വീട് സന്ദര്‍ശിച്ചതായി അഭിഭാഷകന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാംപ്രതി സരിത്തിന്റെ അഭിഭാഷകന്‍ കേസരി കൃഷ്ണന്‍നായര്‍. ബംഗളുരുവിലേക്ക് കടക്കും മുമ്ബ് സ്വപ്ന കുടുംബവുമൊത്ത് സരിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കേസില്‍ ആദ്യം പിടിയിലാകുന്നത് സരിത്താണ്. സരിത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്വപ്നയുടെ സന്ദര്‍ശനം. ഇതിനുശേഷമാണ് സ്വപ്ന തിരുവനന്തപുരം വിട്ടത്. സ്വപ്നയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച്‌ തെളിവുണ്ട്. അമ്ബലമുക്കില്‍ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത്. അവിടെ നിന്ന് പൂജപ്പുര എത്തുന്നതോടെയാണ് സ്വപ്നയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായത്. സ്വപ്ന വിളിച്ചതുപ്രകാരമാണ് അവര്‍ക്കൊപ്പം സരിത്തിന്റെ വീട്ടില്‍ പോയത്. തന്നെ പാളയത്ത് നിന്നാണ് കൂട്ടിയത്. സ്വപ്നയ്ക്കൊപ്പം മകള്‍, മകന്‍, ഭര്‍ത്താവ് എന്നിവര്‍ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴാണ് സരിത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയ കാര്യം അറിയുന്നത്. റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. വീടിന് അകത്തേക്ക് പോലും കയറാതെ…

രണ്ട് പൊലിസുകാര്‍ക്ക് കൊറോണ വൈറസ് ബാധ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: രണ്ട് പൊലിസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് തലസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലിസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്ബര്‍ക്ക വ്യാപനം നിയന്ത്രാതീതമാകുന്നത് മുന്നില്‍ക്കണ്ട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കവെയാണ് രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ശക്തമായ മുന്‍കരുതലെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണമുള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. മഴ തുടരുന്ന കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്.…