ഫൈസല്‍ ഫരീദിനെതിരേ എന്‍ഐഎയുടെ ജാമ്യമില്ലാ വാറന്‍ഡ്; ഉത്തരവ് ഇന്‍റര്‍പോളിന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് അന്വേഷണസംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച്‌ വാറന്‍ഡ് പുറപ്പെടുവിച്ചത്. ഉത്തരവ് ഇന്‍റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനു വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനാണു നീക്കം. കുറ്റവാളിയെന്നു സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു ബ്ലൂ നോട്ടീസ് നല്‍കുന്നത്. ദുബായിലുള്ള ഫൈസല്‍ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്‍റെ ബാഗ് തുറന്നു പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്‍കി. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കേസില്‍ വന്‍ ഗൂഢാലോചന നടന്നതായും പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചത്.

സത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറയുടെ വിചിത്ര രീതിയിലുള്ള നിര്‍മാണം ഇങ്ങനെ.

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണശേഖരമുണ്ടെന്ന് കണ്ടെത്തിയതു മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതോടെ ക്ഷേത്രം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിയ്ക്ക്‌ക്കെതിരേ രാജകുടുംബം നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ഇഴചേര്‍ന്നു കിടക്കുന്ന കാര്യമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ.…

ജലാല്‍ സ്വര്‍ണ്ണം കടത്തിയ കാര്‍ കണ്ടെത്തി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കീഴടങ്ങിയ കള്ളക്കടത്തുകാരന്‍ ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സ്വര്‍ണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വര്‍ണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയില്‍ നിന്നും വാങ്ങിയ കാറിന്‍റെ രജിസ്ട്രേഷന്‍ ഇതുവരെ മാറിയിട്ടില്ല. വര്‍ഷങ്ങളായി അന്വേഷണഏജന്‍സികള്‍ തിരയുന്ന മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് വിവരം. നെടുമ്ബാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍. വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. വര്‍ഷങ്ങളായി കസ്റ്റംസിനെ വെട്ടിച്ച്‌ രാജ്യമെമ്ബാടും മുങ്ങി നടക്കുന്ന പ്രതിയുടെ…

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിരീക്ഷണത്തിലാണ്. നേരത്തെ ബിഷപ്പിന്‍റെ അഭിഭാഷകനും കോവിഡ് ബാധിച്ചിരുന്നു. അതേസമയം, കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജാരാകാതിരുന്ന ബിഷപ്പിന്‍റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച റദ്ദാക്കുകയും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അഭിഭാഷകന്‍റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും അതിനാലാണ് വിചാരണകോടതിയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും ബിഷപ്പിന്‍റെ പിആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്‍റെ പേരില്‍ ജാമ്യം റദ്ദാക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.

സത്യത്തെ അസ്വസ്ഥമാക്കാം; പക്ഷെ തോല്‍പിക്കാനാവില്ല -സചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: സത്യത്തെ അസ്വസ്ഥമാക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും പരാജയപ്പെടുത്താനാവില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സചിന്‍പൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷമിട്ട ട്വീറ്റിലാണ് സചിന്‍ പൈലറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ട്വിറ്ററില്‍ ചേര്‍ത്ത വ്യക്തിഗത വിവരത്തില്‍ നിന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ എന്നീ പദവികള്‍ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനെ പുറത്താക്കി; 2 മന്ത്രിമാരും പുറത്ത്‌

ജയ്പൂര്‍> സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് നീക്കം ചെയ്തു. സച്ചിനൊപ്പം നില്‍ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കി. . മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം-. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിസിസി അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ നിയമിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ഗോവിന്ദ് സിങ് ദോത്സാരെയാണ് പുതിയ പിസിസി അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തു. രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കന്‍ എന്നിവരും നിയമസഭാ കക്ഷി യോഗത്തില്‍ സന്നിഹിതരായിരുന്നു.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. പ്രമേഹം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് അബോധാവസ്ഥയില്‍ ആയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു. ഉള്ളടക്കം, പവിത്രം, അഗ്നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന…

ബച്ചൻ കുടുംബത്തിൽ വില്ലനായത് ഡബ്ബിങ് യാത്രയോ? 30 ജോലിക്കാർ ക്വാറന്റീനിൽ

മുംബൈ : കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാനാവതി ആശുപത്രി അധികൃതര്‍ . 77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച്‌ ഹോം ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായ്, മകള്‍ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം ആദ്യം അഭിഷേക് ബച്ചന്‍ താന്‍ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയില്‍ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടന്‍ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.…

സന്ദീപ് നായരുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കരകുളത്തെ വാടകവീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കാര്‍ കൊച്ചിയിലെത്തിച്ചു. 2019 ഓഗസ്റ്റില്‍ മലപ്പുറം സ്വദേശി ഉസ്മാന്‍ കാരാടന്‍ എന്നയാളില്‍ നിന്നുമാണ് സന്ദീപ് കാര്‍ വാങ്ങിയത്. കാര്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് സന്ദീപ് വിളിച്ചത്.

ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ട്; പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ട്. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യു.എ.ഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എന്‍.ഐ.എ സ്വീകരിച്ചിരിക്കുന്നത്. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യു.എ.ഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ അതേസമയം, സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍.ഐ.എ അപേക്ഷ നല്‍കി. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍.ഐ.എ കോടതിയില്‍…