ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമുളള നന്ദിയും സന്തോഷവുമറിയിച്ച്‌ രാജകുടുംബം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച്‌ കൊണ്ട് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയില്‍ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ഥിച്ചവരോടുമെല്ലാം നന്ദിയും അറിയിക്കുന്നെന്ന് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല, നിയമവിദഗ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതിയുടെ വിധി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്

അമിതാഭ് ബച്ചന്റെ 4 ബംഗ്ലാവുകള്‍ സീല്‍ ചെയ്തു; 16 ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി

അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു. ബച്ചന്റെ വസതികളായ ജല്‍സ, ജനക്, പ്രതീക്ഷ, വത്സ എന്നിവ സീല്‍ ചെയ്തതായി ബോംബെ മെട്രോ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ വിശ്വാസ് മോട്ടെ അറിയിച്ചു. ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു. അമിതാബ് ബച്ചന്റെ ജീവനക്കാരില്‍ 16 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരും വീട്ടു ജോലിക്കാരും ഉള്‍പ്പെടും. ഇവരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. അമിതാബും മകന്‍ അഭിഷേകും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായ ഐശ്വര്യയും മകള്‍ ആരാധ്യയും ഹോം ക്വാറന്റൈനിലാണ്. ഇരുവരുടെയും ആരോഗ്യനില മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും ഇവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തിരുന്നു. കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കൊവിഡ് സ്ഥിരീകരിച്ച കാര്യം…

ക്ഷേത്ര ഭരണം സര്‍ക്കാറിന് നല്‍കിയത് ഹൈകോടതി; തിരുത്തി സുപ്രീംകോടതി

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിെന്‍റ അധികാരം അംഗീകരിച്ച്‌ സുപ്രീംകോടതി വിധി പുറത്ത് വന്നത്. ക്ഷേത്ര ഭരണത്തിെന്‍റ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാറിന് നല്‍കാനായിരുന്നു 2011ലെ ഹൈകോടതി വിധി. 1991 ജൂലൈ 20ന് അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മരിക്കുന്നത് വരെ ക്ഷേത്രഭരണം അദ്ദേഹത്തിനായിരുന്നു. എന്നാല്‍, രാജാവിെന്‍റ മരണശേഷം ഭരണഘടനയുടെ 366(22) അനുേഛദപ്രകാരം തിരുവിതാംകൂര്‍ രാജാവ് സംസ്ഥാന സര്‍ക്കാറാണെന്ന വാദത്തിെന്‍റ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതി വിധി

സ്വപ്‌നയ്ക്കും സന്ദീപിനും പിന്നാലെ അജ്ഞാത വാഹനത്തില്‍ ഗുണ്ടാ സംഘം; ജീവന്‍ അപകടത്തിലാണെന്നു സ്വപ്നയുടെ മകള്‍

കൊച്ചി : സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം. കോടതിയില്‍ കീഴടങ്ങാന്‍ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണു സൂചന. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്തു റാക്കറ്റിനെ അറിയിച്ച ശേഷമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും കീഴടങ്ങല്‍ വൈകിപ്പിക്കാനും ആലോചനയുണ്ടായത്. ഇതിനിടയിലാണു സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്ട്രേഷന്‍ നമ്ബരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്ബര്‍ വ്യാജമാണെന്നു സംശയമുണ്ട് കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്ബടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന. കൊച്ചി വിടും മുന്‍പു തൃപ്പൂണിത്തുറയില്‍ വച്ച്‌ മൊബൈ‍ല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്കു കൈമാറിയത് സന്ദീപാണെന്നു പറയുന്നു. ജീവന്‍ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചതായി…

സി ബി എസ് ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു,

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സി ബി എസ് ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. ഈമാസം 15ന് മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കുകയും ചെയ്‌തിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.