സന്ദീപിനെ തിരഞ്ഞ് പോയി, സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച്‌ കിട്ടി ; പിടിക്കപ്പെട്ടത് ഇങ്ങനെ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സന്ദീപും സ്വപ്‌നയും പിടിയിലായത് എന്‍ഐഎക്ക് നേട്ടമായി. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച്‌ കിട്ടുമെന്ന് എന്‍ഐഎ പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. എന്നാല്‍ വഴിതിരിവായത് സന്ദീപിന്റെ ഫോണ്‍ കോളുകള്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്. എന്നാല്‍ സന്ദീപിനെ അന്വേഷിച്ച്‌ പോയ എന്‍ഐയ്ക്ക് ഇയാളുടെ ഒപ്പം സ്വപ്നയെയും പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികള്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും നാളെ കൊച്ചിയിലെത്തിക്കും. ഇവര്‍ പിടിയിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. സന്ദീപിനെയും സ്വപ്നയെയും പിടികൂടാന്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎക്ക് വ്യക്തമായത്. ഇതില്‍ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കേസില്‍ മുന്‍ കോണ്‍സുലേറ്റ്…

പാസില്ലാതെ സംസ്ഥാനം വിടാന്‍ സാധ്യമല്ലെന്നിരിക്കെ നിഷ്പ്രയാസം അത് സാധിച്ച്‌ സ്വപ്‌നയും കൂട്ടരും; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്ത ഉന്നതര്‍ കുരുക്കിലേക്ക് ?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും ബെംഗളൂരുവില്‍ വച്ച്‌ എന്‍ഐഎയുടെ പിടിയലാകുന്നതോടെ ഉത്തരം ലഭിക്കേണ്ടത് ഒരുപിടി ചോദ്യങ്ങള്‍ക്ക്. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് പുറത്തേക്കും അകത്തേക്കും പോകണമെങ്കില്‍ പാസ് നിര്‍ബന്ധമാണെന്നിരിക്കെ ഇതെല്ലാം മറികടന്ന് സ്വപ്‌നയും സംഘവും എങ്ങനെ ബെംഗളൂരുവിലെത്തിയെന്നതാണ് പ്രധാന ചോദ്യം. പ്രധാനമായും രണ്ട് സാധ്യതകളാണ് ഇവിടെ അവശേഷിക്കുന്നത്. ഒന്ന്, സ്വപ്‌നയും സംഘവും കേരളം വിട്ടത് പാസില്ലാതെ. രണ്ട്, സ്വപ്‌നയ്ക്കും കൂട്ടാളികള്‍ക്കും സംസ്ഥാനം വിടാന്‍ പാസ് ലഭിച്ചു… രണ്ട് സാധ്യതകളും പരിശോധിക്കുമ്ബോഴും ഒരു കാര്യം വ്യക്തമാണ്. സ്വപ്‌നയ്ക്ക് കേരളം വിടാന്‍ ഉന്നത സഹായം ലഭിച്ചുവെന്ന സത്യം… കൊവിഡ് കാലത്ത് അതും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്ത് നിന്ന് ഒരു വ്യക്തിക്ക് അത്ര എളുപ്പത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് സ്വപ്‌ന അത് നിഷ്പ്രയാസം സാധ്യമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്താപ്രാധാന്യം…

എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്ബോള്‍ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായി

ബെംഗളൂരു: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്ബോഴാണ് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായത്. സന്ദീപിനും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബെഗംളൂരുവിലേക്ക് കടന്ന സ്വപ്‌നയുടെ മകളുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് തന്നെ സ്വപ്‌ന എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്‌ന സുരേഷ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യുഎപിഎ ചുമത്തിയതിന് പിന്നാലെ, കീഴടങ്ങാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. രണ്ടുവഴി കേരളത്തിലെത്തി കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇവരെ വലയിലാക്കിയിരിക്കുന്നത്.നാളെ ഇവരെ കൊച്ചിയിലെത്തിക്കും.

ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്തു; സെക്യൂരിറ്റിയുടെ മൊഴി എടുക്കുന്നു

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തുകയാണ്.ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. ഒരു വര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്‍റെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷും ശിവശങ്കറും തമ്മിലെ ബന്ധം ഇതിനകം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ബന്ധം സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചോ…

സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികള്‍; സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് ഒഴുകിയെന്ന് സൂചന;

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചു. സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് ഒഴുകിയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭീകരവാദ ബന്ധം, സാമ്ബത്തിക സുരക്ഷ എന്നിവ എന്‍ഐഎ അന്വേഷിക്കും. അതേസമയം, കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നു വെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു. 107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി…

സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന് മന്ത്രി ജയരാജന്‍;പോയി പണി നോക്കാന്‍ മന്ത്രിയോട് യുവമോര്‍ച്ച!

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുവജന സംഘടനകള്‍ പ്രതിഷേധത്തിലാണ്.ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ച,യൂത്ത് കോണ്‍ഗ്രസ്‌,യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളൊക്കെ പ്രതിഷേധത്തിലാണ്, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു.ഇങ്ങനെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന പരാമര്‍ശം മന്ത്രി ഇപി ജയരാജന്‍റെ ഭാഗത്ത് നിന്നുണ്ടായത്.ഇതിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോവിഡിന്റെ പേര് പറഞ്ഞ്സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് പറഞ്ഞു.യുവമോര്‍ച്ചയാകട്ടെ മന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയുകയും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട: കെ. സുരേന്ദ്രന്‍കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ വ്യാപക പോലീസ് അതിക്രമമാണ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. വിവിധ ജില്ലകളില്‍…

ചടുല നീക്കങ്ങളുമായി എന്‍ ഐ എ; സ്വപ്നയും സന്ദീപും വലയിലെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലായെന്നാണ് സൂചന. ഏത് നിമിഷവും ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്.ഒളിവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെ കുറിച്ച്‌ അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട വിവാദ ഫ്ലാറ്റില്‍ വെച്ച്‌ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും വെവ്വേറെ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്.

സര്‍ക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച്‌ വ്യാജ ഐഡന്‍റിറ്റി കാര്‍ഡും വിസിറ്റിംഗ് കാര്‍ഡും : സ്വപ്ന സുരേഷിനും ശിവശങ്കറിനുമതിരെ ബി.ജെ.പി പരാതി നല്‍കി

തിരുവനന്തപുരം • സര്‍ക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച്‌ വ്യാജ ഐഡന്‍റിറ്റി കാര്‍ഡും വിസിറ്റിംഗ് കാര്‍ഡും ഉണ്ടാക്കിയ സ്വപ്നാ സുരേഷിനും സഹായിച്ച എം ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡി.ജി.പിക്ക് പരാതി നല്‍കി. സ്വപ്നയെ ഒന്നാം പ്രതിയും ശിവശങ്കറിനെ രണ്ടാം പ്രതിയുമാക്കിയാണ് പരാതി. പ്രശസ്തിയ്ക്കും സാമ്ബത്തിക ലാഭത്തിനും വേണ്ടി മനപൂര്‍വം സര്‍ക്കാരിന്റെ ചിഹ്നവും സീലും ഉപയോഗിച്ച്‌ വ്യാജ ഐഡന്റിറ്റി കാര്‍ഡ്‌ ഉണ്ടാക്കുകയും ഈ വ്യാജരേഖകള്‍ വ്യക്തി താല്പര്യത്തിനും സാമ്ബത്തിക നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തതായി സന്ദീപ്‌ പരാതിയില്‍ ആരോപിച്ചു. സ്വപ്ന സുരേഷ് ശിവശങ്കറിന്റെ കീഴില്‍ ജോലിയിലിരിക്കെ തന്നെ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പെഴ്സണല്‍ സെക്രട്ടറി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചും പല നിയമപരമല്ലാത്ത കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്. ശിവശങ്കറിന്റെ അറിവോടെയാണ് സ്വപ്ന സുരേഷ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നും സര്‍ക്കാരിന്റെ മുദ്രയും സീലും ഒന്നാം പ്രതിയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ഒത്താശ…