കണ്ണൂര്‍: ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 637 ആയി. ഇവരില്‍ 348 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24874 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 240 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 23 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ രണ്ട് പേരും വീടുകളില്‍ 24477 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 17267 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍…
Day: July 9, 2020
പ്രതിദിനം കടത്തുന്നത് 4 കോടിയുടെ സ്വര്‍ണം; ഗള്‍ഫിലെ വില്ലയില്‍ ഊഴം കാത്ത് 45 പേര്‍ എസ്. മഹേഷ്കുമാർ
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് പുറത്തു വന്നതിനു പിന്നാലെ ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തി യുവാവ്. സ്വര്‍ണക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ച യുവാവാണ് അമ്ബരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഓരോ സ്വര്‍ണക്കടത്തു സംഘവും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും അയയ്ക്കുന്നത് എട്ടും പത്തും കിലോ സ്വര്‍ണമാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു. കടത്താന്‍ ഊഴം കാത്ത് എല്ലാ സമയത്തും നാല്‍പ്പത്തിയഞ്ചോളം പേര്‍ ദുബായിലെ ഒരു വില്ലയില്‍ താമസിക്കുന്നത് തനിക്കറിയാമെന്ന് യുവാവ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെ സര്‍വ നിയന്ത്രണങ്ങളും മലയാളികള്‍ക്കാണ്. വില്ലയില്‍ 40 ഉം 45 പേര്‍ താമസമുണ്ട്. ഒരേ ദിവസം അഞ്ചോ ആറോ പേര്‍ വീതം യാത്രയാവും. ഓരോരുത്തരുടേയും കയ്യില്‍ 800- 900 ഗ്രാം സ്വര്‍ണം കൊടുത്തയക്കാറുണ്ട്. മൂന്നും നാലും കോടി രൂപ മൂല്യമുളള സ്വര്‍ണം ഓരോ ദിവസവും അയയ്ക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നവര്‍ ഒരു കോഡു പറയും. 3366 എന്ന…
ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്ബതികളില്‍ ഭാര്യയ്ക്ക് കോവിഡ്
ആലപ്പുഴ∙ കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്ബതികളില്‍ ഭാര്യയ്ക്ക് കോവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് പന്തളം കുരമ്ബാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ദമ്ബതികളെ ചൊവ്വാഴ്ച വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും…
സ്വര്‍ണ്ണക്കടത്ത് കേസ്:സ്വപ്‌നയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം തനിക്കിഷ്ടമല്ല: സൗമ്യ
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നക്കെതിരെ കൂടുതല്‍ വെളിപ്പടുത്തലുകളുമായി സന്ദീപിന്റെ ഭാര്യ സൗമ്യ. സത്യമായും അവര്‍ സ്വര്‍ണ്ണക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്വപ്‌നയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം തനിക്കിഷ്ടമല്ലായിരുന്നു ഇതിന്റെ പേരില്‍ താനും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നും സൗമ്യ ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് വെളിപ്പെടുത്തി. സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെല്ലാം തനിക്കറിയം. സന്ദീപും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെറുമൊരു സൗഹൃദമല്ല. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്നും സൗമ്യ വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ വീട്ടില്‍ താന്‍ വഴക്കിട്ടിരുന്നു. സ്വപ്‌നക്കൊപ്പം എവിടെയാണ് എന്ത് ആവശ്യത്തിനാണ് പോകുന്നതെന്ന് സന്ദീപ് തന്നോട് പറയാറില്ലെന്നും സൗമ്യ പറഞ്ഞു. സ്വപ്‌നയുടെ കൂട്ടാളിയാണ് സൗമ്യയുടെ ഭര്‍ത്താവ് സന്ദീപ്. ഇയാള്‍ ഒളിവില്‍ പോയതോടെയാണ് സാമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപും മുഖ്യകണ്ണിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
കോവിഡ്; പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍്റ് സോണായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്,വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം. 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല.പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡും, കോസ്റ്റല്‍ പോലീസും ഉറപ്പാക്കും
ഈ ചേരുവകളൊക്കെ ചേര്‍ത്ത് പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കണം, ആഷിഖ് അബു കാണുന്നതുവരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവ നേതാവ്
നാലാം വര്‍ഷം പൂര്‍ത്തീകരിച്ച് തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കാലെടുത്തുവച്ച പിണറായി സര്‍ക്കാരിന് നേരെ മിന്നലായിട്ടാണ് സ്വപ്‌നയും സംഘവുമെത്തിയത്. കൊവിഡ് പ്രതിരോധത്തെ പോലും ബാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ കേസിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളുടെ പോക്ക്. ഈ അവസരത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി. സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം താന്‍ നല്‍കാമെന്നും ഇനി സിനിമ നിര്‍മ്മിക്കുവാന്‍ ഫണ്ടില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ബക്കറ്റ് പിരിവ് നടത്താമെന്നും അദ്ദേഹം പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…. പ്രിയപ്പെട്ട ആഷിഖ് അബൂ… പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു… താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച……
പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നതോടെ അതീവ ജാഗ്രത; നിയന്ത്രണം ലംഘിച്ചാല്‍ നടപടി
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പൊലീസ് നിയമ നടപടി ആരംഭിച്ചു. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ റാന്‍ഡം പരിശോധനക്കായി സാംപിളുകള്‍ ശേഖരിച്ച് തുടങ്ങി.പ്രതിദിന രോഗികളുടെ എണ്ണം 300 കടന്നതോടെ കര്‍ശനമായ നിയന്ത്രങ്ങളും ജാഗ്രതയും പുലര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സമ്ബര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നയിടങ്ങളില്‍ പൊലീസ് കര്‍ശന ഇടപെടലുകള്‍ നടത്തി.
89ാം വയസില്‍ ആണ്‍കുഞ്ഞ് പിറന്നു, 90ാം വയസില്‍ ഒരു കുഞ്ഞുകൂടി വേണമെന്ന് ബെര്‍ണി, മൂത്ത മകള്‍ക്ക് 65 വയസ്
ലണ്ടന്‍: 89-ാം വയസില്‍ ആണ്‍കുഞ്ഞിന്റെ പിതാവായ ഫോര്‍മുല വണ്‍ മത്സരങ്ങളുടെ മുന്‍ തലവന്‍ ബെര്‍ണി എക്ലസ്റ്റോണ്‍ തനിക്ക് 90 തികയുമ്ബോള്‍ ഒരിക്കല്‍ക്കൂടി പിതാവാകുമെന്ന് വെളിപ്പെടുത്തി. മുത്തച്ഛനാവുന്ന പ്രായത്തില്‍ അച്ഛനായ ഇദ്ദേഹത്തിന്റെ ഇളയ മകന്‍ ഏസ് ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മൂന്നാം ഭാര്യ ഫാബിയാനയിലാണ് ബെര്‍ണിയ്ക്ക് മകന്‍ പിറന്നത്. ജൂലായ് ഒന്നിന് ആയിരുന്നു പ്രസവം. ഏസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവയ്ക്കുമ്ബോഴാണ് ബെര്‍ണി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബിസിനസില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ സമയം മകനൊപ്പം ചെലവഴിക്കാനാകുമെന്നും അവന് ഒരു ഇളയ സഹോദരനോ, സഹോദരിയോ ഉണ്ടായേക്കാമെന്നുമാണ് ബെര്‍ണി പറഞ്ഞു. മുന്‍ വിവാഹങ്ങളിലായി ഡിബോറ (65), തമാറ (36) പെട്ര (31) എന്നീ മൂന്നു പെണ്‍മക്കളാണുള്ളത്. അഞ്ച് പേരക്കുട്ടികളുമുണ്ട്. 2012 ലായിരുന്നു ബെര്‍ണിയുടേയും 44 കാരി ഫാബിയാനയുടേയും വിവാഹം. പ്രണയത്തിലായിരുന്ന സമയത്ത്…
‘പൂന്തുറ ഒരു മുന്നറിയിപ്പാണ്, കേരളത്തിലെ നഗരങ്ങളും ജനത്തിരക്കേറിയ പ്രദേശങ്ങളിലും രോഗ വ്യാപന ഭീഷണിയുടെ നിഴലിലാണ്’
‘ഒരാളുടെ മാത്രം പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത് 120 പേര്‍. 600 പേരെ പരിശോധിച്ചതില്‍ 119 പേരും കോവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 54 പേര്‍ക്ക്’. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗ ബാധയുടെ സൂപ്പര്‍ സ്പ്രഡ് എന്ന് സ്ഥിരീകരിച്ച പൂന്തുറ മേഖലയിലെ കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗ ബാധയുടെ കണക്കാണിത്. ഈ പ്രദേശത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 90 ശതമാനത്തിനും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു, മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ സുപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന പൂന്തുറ മേഖല. ഒരു രോഗിയില്‍ നിന്നും നിരവധി പേരിലേക്ക് വൈറസ് വ്യാപിക്കുന്ന അവസ്ഥ. പ്രദേശത്തെ കുമരിച്ചന്തയെ ഇതിനോടകം തന്നെ ചെന്നൈ നഗരത്തില്‍ രോഗ വ്യാപനത്തിന് കാരണമായ കോയമ്ബേട് മാര്‍ക്കറ്റിനോട് താരതമ്യം ചെയ്യുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞിരിക്കുന്നു. തിരക്കേറിയ മാര്‍ക്കറ്റില്‍ പലരും…
പൊലീസുകാരന് കൊവിഡ്; പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍
തിരുവനന്തപുരം: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചു. കണ്ടെയ്ന്മെ ന്‍റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്ബത് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനില്‍ പോയത്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തോട് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എ.ആര്‍ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയതിലൂടെയാകാം തലസ്ഥാന നഗരത്തില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് വലിയ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.