കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദിക്കരകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.  

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു, വൈകീട്ടുമുതല്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് ഡി.സി.പി ; കൊച്ചിയില്‍ വ്യാപക പരിശോധന

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സ്ഥിതി കൈവിട്ടുപോകുമെന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിരിക്കുന്നത്. ഇനി മുതല്‍ ഒരാഴ്ച നഗരപരിധിയിലേക്ക് അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. പൊതുഗതാഗതം ഉണ്ടാകില്ല. സെക്രട്ടറിയേറ്റും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രികള്‍ തുറക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ആളുകള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് നേരിട്ടു പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയില്ല. കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചു.വൈകീട്ടുമുതല്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് ഡി.സി.പി അറിയിച്ചു. അത്യാവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും എത്തിക്കുക. .. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമ്ബൂര്‍ണ…

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍: എല്ലാ റോഡുകളും അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ റോഡുകളും അടച്ചു. നഗരത്തില്‍ ഒരിടത്തും വാഹന ഗതാഗതം അനുവദിക്കില്ല. എല്ലാ റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, ആര്‍.ഡി.ഒ, താലൂക്ക്-വില്ലേജ് ഓഫീസുകള്‍, ട്രഷറി, മുന്‍സിപ്പാലിറ്റിയിലെ അവശ്യ സേവന വകുപ്പുകള്‍, മറ്റ് അടിയന്തര സ്വഭാവമുള്ള വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. മാധ്യമസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ജീവനക്കാരെ പരമാവധി കുറച്ചു വേണം പ്രവര്‍ത്തിക്കാന്‍. മറ്റുള്ള ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കണം.മെഡിക്കല്‍ അടിയന്തര സേവനങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ…

തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത്, യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി മറയാക്കിയെന്നാണ് കസ്റ്റംസിന്‍്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഡിആര്‍ഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു. യുഎഇയില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം വന്നതിനെക്കുറിച്ച്‌ അറിയില്ലെന്ന് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി കസ്റ്റംസിനെ വിവരമറിയിച്ചിരുന്നു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും കോണ്‍സല്‍…